[{{mminutes}}:{{sseconds}}] X
Пользователь приглашает вас присоединиться к открытой игре игре с друзьями .
Малаялам Цитаты Любимые
(0)       Используют 2 человека

Комментарии

xcislav 28 июля 2023
ഹൈഡ്രജന്റെ ഒരു റേഡിയോ ആക്ടീവ് ഐസോട്ടോപ്പാണ് ഹൈഡ്രജൻ-3 എന്നും അറിയപ്പെടുന്ന ട്രീറ്റിയം (pronounced /ˈtrɪtiəm/ അഥവാ /ˈtrɪʃiəm/, symbol T അഥവാ 3
H). സാധാരണ കാണപ്പെടുന്ന ഹൈഡ്രജൻ ഐസോട്ടോപ്പായ പ്രോട്ടിയത്തിന്റെ അണുകേന്ദ്രത്തിൽ ഒരു പ്രോട്ടോൺ മാത്രമുള്ളപ്പോൾ ട്രീറ്റിയത്തിന്റെ അണുകേന്ദ്രത്തിൽ ഒരു പ്രോട്ടോണും രണ്ടു ന്യൂട്രോണുകളുമുണ്ട്. ട്രീറ്റിയം വളരെ അപൂർവ്വമായി മാത്രമാണ്‌ കാണപ്പെടുന്നത്.

റേഡിയോ ആക്ടീവ് നാശം
പരീക്ഷണങ്ങളിൽ ട്രീറ്റിയത്തിന്റെ അർദ്ധായുസ്സിന്‌ പല മൂല്യങ്ങൾ കാണപ്പെടുന്നുണ്ടെങ്കിലും 4,500±8 ദിവസങ്ങൾ (ഉദ്ദേശം 12.33 വർഷങ്ങൾ) എന്ന മൂല്യമാണ്‌ NIST നിർദ്ദേശിക്കുന്നത്.[1] ബീറ്റാ റേഡിയോ ആക്ടീവ് നാശത്തിലൂടെ ട്രീറ്റിയം ഹീലിയം-3 ആയി മാറുന്നു:

3
1T → 3
2He + e− + Error no link defined
ഈ പ്രക്രിയയിൽ 18.6 keV ഊർജ്ജം പുറപ്പെടുവിക്കപ്പെടുന്നു.
xcislav 7 апреля 2023
940 - കളുടെ ആദ്യം മുതൽ രണ്ടാം ലോകമഹായുദ്ധത്തിന്റെയും ഹോളൊകോസ്റ്റിന്റെയും ഭാഗമായി നാസികൾ അവരുടെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ തടവിലുള്ള സ്ത്രീകളും കുട്ടികളും അടക്കമുള്ളവരിൽ നടത്തിയ അതിക്രൂരമായ ഒരു കൂട്ടം വൈദ്യശാസ്ത്രപരീക്ഷണങ്ങളാണ് നാസികൾ മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങൾ (Nazi human experimentation) എന്ന് അറിയപ്പെടുന്നത്. റൊമാനി ജനത, സിന്റി, പോളീഷുകാർ, സോവിയറ്റ് യുദ്ധത്തടവുകാർ, അംഗവൈകല്യമുള്ളവർ, ജർമൻകാർ, മുഖ്യമായും ജൂതന്മാർ എന്നിവരായിരുന്നു ഈ പരിപാടിയുടെ പ്രധാന ഇരകൾ.

തടവിൽ ഉള്ളവരുടെ യാതൊരു സമ്മതവും ഇല്ലാതെ നടത്തിയ ഈ പരീക്ഷണങ്ങൾക്ക് ഒടുവിൽ മരണമോ, അതീവ മാനസിക ആഘാതമോ, സ്ഥിരമായ അംഗവൈകല്യമോ ഒക്കെയായിരുന്നു സംഭവിച്ചിരുന്നത്. തങ്ങളുടെ പട്ടാളക്കാർക്ക് ഉണ്ടായാൽ നേരിടാൻ ആ അവസ്ഥകൾ പരീക്ഷണശാലയിൽ കൃത്രിമമായി സൃഷ്ടിക്കാനും പുതിയ ആയുധങ്ങൾ വികസിപ്പിക്കാനും ആണ് പലപ്പോഴും ഇവ ചെയ്തത്. സ്വവർഗലൈംഗികത ചികിൽസിച്ചു ഭേദമാക്കാനും പരീക്ഷണങ്ങൾ നടത്തുകയുണ്ടായി.

യുദ്ധാനന്തരം ഈ കുറ്റങ്ങളെയെല്ലാം ഡോക്ടർമാരുടെ വിചാരണ എന്ന പേരിൽ വിചാരണ നടത്തുകയുണ്ടായി.
ജൂതവിരോധത്തെപ്പറ്റിയുള്ള ലേഖനപരമ്പരകളുടെ ഭാഗം
ജൂതവിരോധം
Yellowbadge logo.svg
ജൂതചരിത്രത്തിന്റെ ഭാഗം

ചരിത്രം നൾവഴി അവലംബം

Manifestations
Antisemitic canards
Antisemitic publications
Antisemitism on the Web
Persecution
Opposition
Category

vte

പരീക്ഷണങ്ങൾ

മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളിൽ ചിലത് താഴെക്കൊടുത്തിരിക്കുന്നു.
ഇരട്ടക്കുട്ടികളിൽ നടത്തിയ പരീക്ഷണങ്ങൾ

ഇരട്ടകളുടെ ജനിതകത്തിൽ ഉള്ള സാമ്യങ്ങളും വ്യത്യാസങ്ങളും മനസ്സിലാക്കാനും പ്രകൃതിവിരുദ്ധമായി ശരീരത്തിൽ മാറ്റങ്ങൾ വരുത്താനാകുമോ എന്ന പരീക്ഷണങ്ങൾ ആണ് ഇവരിൽ നടത്തിയത്. ഇതിനു മുഖനേതൃത്വം നൽകിയത് ജോസഫ് മെംഗളിയാണ്. ഇയാൾ ഓഷ്വിറ്റ്സിൽ തടവിലാക്കിയ 1500 -ഓളം ജോടി ഇരട്ടകളിൽ 1943-44 കാലത്ത് പരീക്ഷണങ്ങൾ നടത്തി. ഇതിൽ ഏതാണ്ട് 200 പേരാണ് പരീക്ഷണങ്ങളെ അതിജീവിച്ചത്.[1] പ്രായത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിച്ച ഇരട്ടകളിൽ പലതരം പരീക്ഷണങ്ങൾ നടത്തി. കുട്ടികളുടെ നിറം മാറ്റാനാവുമോ എന്നറിയാൻ കണ്ണുകളിൽ നിറം കുത്തിവച്ചു, സയാമീസ് പോലെയുള്ള ഇരട്ടകളെ ഉണ്ടാക്കാനാവുമോ എന്നറിയാൻ ഇരട്ടകളെ കൂട്ടിത്തുന്നി.[2][3]
എല്ല്, പേശി, ഞരമ്പുകൾ എന്നിവ മാറ്റിവച്ചുള്ള പരീക്ഷണങ്ങൾ

ജർമൻ പട്ടാളക്കാർക്ക് പ്രയോജനപ്പെടാനായി എല്ല്, പേശികൾ, ഞരമ്പുകൾ എന്നിവ വളർത്തിയെടുക്കാനും വേറൊരാളിലേക്ക്[4] മാറ്റിവയ്ക്കാനും സാധിക്കുമോ എന്നറിയാൻ തടവുകാരിൽ നിന്നും ഇവയെല്ലാം മുറിച്ചുമാറ്റുകയുണ്ടായി. ഇതെല്ലാം ബോധം കെടുത്താതെ തന്നെയായിരുന്നു ചെയ്തിരുന്നത്. ഇങ്ങനെ മുറിക്കപ്പെട്ട തടവുകാർ പിന്നീടുള്ളകാലം അംഗവൈകല്യം വന്നവർ ആയിട്ടാണ് ജീവിച്ചത്.[4]
ശരീരം മരവിപ്പിച്ച് നടത്തിയ പരീക്ഷണങ്ങൾ

തണുപ്പിനോട് മനുഷ്യശരീരം പ്രതികരിക്കുന്നതിനെപ്പറ്റി പഠിക്കാൻ നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. 280-300 ആൾക്കാരെ ഉപയോഗിച്ച് 360-400 പരീക്ഷണങ്ങൾ ആണ് നടത്തിയത്.[5]
ഡോ: സിഗ്മണ്ട് രാഷെർ ഉണ്ടാക്കിയ മരണപ്പട്ടിക[6] ശ്രമ നമ്പർ. വെള്ളത്തിന്റെ താപനില വെള്ളത്തിൽ നിന്നും പുറത്തെടുക്കുമ്പോൾ ശരീരത്തിന്റെ താപനില മരണസമയത്ത് ശരീരത്തിന്റെ താപനില വെള്ളത്തിൽ കിടന്ന സമയം മരിച്ച സമയം
5 5.2 °C (41.4 °F) 27.7 °C (81.9 °F) 27.7 °C (81.9 °F) 66' 66'
13 6 °C (43 °F) 29.2 °C (84.6 °F) 29.2 °C (84.6 °F) 80' 87'
14 4 °C (39 °F) 27.8 °C (82.0 °F) 27.5 °C (81.5 °F) 95'
16 4 °C (39 °F) 28.7 °C (83.7 °F) 26 °C (79 °F) 60' 74'
23 4.5 °C (40.1 °F) 27.8 °C (82.0 °F) 25.7 °C (78.3 °F) 57' 65'
25 4.6 °C (40.3 °F) 27.8 °C (82.0 °F) 26.6 °C (79.9 °F) 51' 65'
4.2 °C (39.6 °F) 26.7 °C (80.1 °F) 25.9 °C (78.6 °F) 53' 53'

മറ്റൊരു പരീക്ഷണത്തിൽ തടവുകാരെ നഗ്നരായി −6 °C (21 °F) വരെയുള്ള തണുപ്പിൽ പല മണിക്കൂറുകൾ നിർത്തി. തണുപ്പേറ്റാൽ ഉണ്ടാകുന്ന കാര്യങ്ങളെപ്പറ്റി പഠിക്കാൻ ഇങ്ങനെ ചെയ്തശേഷവും ജീവൻ ബാക്കിയായവരെ തിരിച്ച് എങ്ങനെ ചൂടാക്കി എടുക്കാം എന്നും പഠിക്കുകയുണ്ടായി.[7] തിരികെ ചൂടാക്കാനായി തിളച്ച വെള്ളത്തിലേക്ക് ചിലരെ ഇട്ടതായും രേഖകളിൽ കാണുന്നു.[5]

കിഴക്കൻ ഭാഗത്ത് യുദ്ധം നടക്കുമ്പോൾ തണുപ്പ് താങ്ങാനാവാതെ വന്ന ഭടന്മാരുടെ രക്ഷയ്ക്കായാണ് ഈ പരീക്ഷണങ്ങൾ നടത്തിയത്. നാസിയുടെ ഉന്നത നേതൃത്വത്തിനായിട്ടാണ് ഇത് ചെയ്തത്. കൊടും തണുപ്പ് നേരിടാനാവാതെ നാസികൾ വിഷമിച്ചപ്പോൾ താരതമ്യേന തളരാത്ത റഷ്യൻ ഭടന്മാരുടെ ജീനുകളിലെ വ്യത്യാസമാണ് അവർക്ക് പിടിച്ചു നിൽക്കാൻ ആവുന്നതിന്റെ കാരണം എന്നരീതിയിൽ അവരിൽ പലതരം പരീക്ഷണം നടത്തുകയുണ്ടായി. ഈ പരീക്ഷണങ്ങളിൽ നൂറോളം പേർ മരിച്ചെന്ന് കരുതപ്പെടുന്നു.[8]
പ്രതിരോധ പരീക്ഷണങ്ങൾ

പല കോൺസൻട്രേഷൻ ക്യാമ്പുകളിലിലും മനുഷ്യരിലെ പ്രതിരോധങ്ങളെപ്പറ്റി പഠിക്കാൻ തടവുകാരെ ഉപയോഗിച്ചിരുന്നു. പകർച്ചവ്യാധികൾക്കെതിരെയുള്ള ഔഷധങ്ങളും ഇങ്ങനെ പരീക്ഷിക്കുകയുണ്ടായി.[9]
മലേറിയ പരീക്ഷണങ്ങൾ

1942 ഫെബ്രുവരി മുതൽ 1945 ഏപ്രിൽ വരെ മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിക്കാനായി മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്തി. ആരോഗ്യമുള്ള വ്യക്തികളിൽ കൊതുകുകളെക്കൊണ്ടോ പെൺകൊതുകുകളുടെ ഗ്രന്ഥികളിൽ നിന്നും വേർതിരിച്ചെടുത്ത സ്രവം കുത്തിവച്ചോ രോഗമുണ്ടാക്കുന്നു. രോഗം വന്നതിനുശേഷം പല മരുന്നുകൾ അവയുടെ ഗുണമേന്മ അറിയാൻ അവരിൽ പരീക്ഷിച്ചു നോക്കി.[10] ഇത്തരം പരീക്ഷണങ്ങൾ നടത്തപ്പെട്ട ഏതാണ്ട് 1200 ആൾക്കാരിൽ പകുതിയും തൽഫലമായി മരണപ്പെടുകയായിരുന്നു.[11]
മസ്റ്റാർഡ് ഗ്യാസ് പരീക്ഷണങ്ങൾ

1939 -നും 1945 -നും ഇടയ്ക്കുള്ള കാലത്ത് പല ക്യാമ്പുകളിലും മസ്റ്റാർഡ് ഗ്യാസ് മൂലം ഉണ്ടാവുന്ന മുറിവുകൾക്ക് ഫലപ്രദമായ ചികിൽസ കണ്ടുപിടിക്കാനായി തടവുകാരെ മസ്റ്റാർഡ് ഗ്യാസ് ഉപയോഗിച്ച് പൊള്ളിച്ച് പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇങ്ങനെയുണ്ടാക്കിയ മുറിവുകൾ ഭേദമാവുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗം കണ്ടുപിടിക്കലായിരുന്നു ഈ പരീക്ഷണങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്നത്.[12]
സൽഫൊണമൈഡ് പരീക്ഷണങ്ങൾ

1942 ജൂലൈ മുതൽ 1943 സെപ്തംബർ വരെ നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. ബാക്ടീരിയയ്ക്കെതിരെ പ്രവർത്തിക്കുന്ന സൾഫൊണമൈഡിന്റെ ഫലം പരീക്ഷിക്കാനായി തടവുകാരിൽ റ്റെറ്റനസ് ഉണ്ടാക്കുന്നവയടക്കം[13] പലതരം ബാക്ടീരിയകളെ കടത്തിവിട്ട് രോഗം വരുത്തുന്നു. രക്തധമനികളുടെ രണ്ട് അറ്റവും കെട്ടിവച്ച് രക്തയോട്ടം യുദ്ധസ്ഥലത്തെന്നപോലെ തടഞ്ഞുനിർത്തുന്നു. കമ്പുകളും കുപ്പിച്ചില്ലുകളും ഈ മുറിവുകളിൽ കുത്തിക്കയറ്റിയ ശേഷം സൾഫൊണമൈഡും മറ്റു മരുന്നുകളും ഇത്തരം മുറിവുകൾ ഉണങ്ങാൻ എത്രമാത്രം ഫലപ്രദമാണെന്ന് പഠിക്കുകയായിരുന്നു ലക്ഷ്യം.
കടൽജല പരീക്ഷണങ്ങൾ

1944 ജൂലൈ മുതൽ 1944 സെപ്തംബർ വരെ ഡക്കവു ക്യാമ്പിൽ നടത്തിയ പരീക്ഷണങ്ങളിൽ എങ്ങനെ കടൽജലം കുടിക്കാൻ ഉപയുക്തമാക്കാം എന്നതായിരുന്നു ലക്ഷ്യം. ഒരിക്കൽ 90 റൊമാനി ആൾക്കാരെ ഭക്ഷണം ഒന്നും നൽകാതെ കടൽജലം മാത്രം കുടിക്കാൻ നൽകി ഹാൻസ് എപ്പിഞ്ചെർ പരീക്ഷണം നടത്തി. അതീവമായ നിർജ്ജലീകരണത്താൽ ഇത് അവരെ കാര്യമായി പരിക്കേൽപ്പിച്ചിരുന്നു. കണ്ടുനിന്നവരുടെ മൊഴിയിൽ നിന്നും അവർ പുതുതായി തുടച്ച തറയിൽ നിന്നും ഒട്ടെങ്കിലും ജലം കിട്ടുമോ എന്നറിയാൻ തറ നക്കുകയായിരുന്നു എന്നാണ് മനസ്സിലായത്.[14] 6 മുതൽ 12 ദിവസം വരെ ഇങ്ങനെ കഴിഞ്ഞാൽ അതിന്റെ രൂക്ഷത എത്രത്തോളമാണെന്ന് അറിയുകയും അതിനിടയിൽ അവരുടെ ജീവൻ പോകുമോ എന്നെല്ലാം അറിയാൻ ആയിരുന്നു ഈ പരീക്ഷണങ്ങൾ.[15]
വന്ധ്യംകരണ പരീക്ഷണങ്ങൾ

പാരമ്പര്യരോഗങ്ങൾ ഉള്ളവരെ വന്ധ്യകരിക്കാനുള്ള നാസി നിയമം അനുസരിച്ച് പാരമ്പര്യരോഗമുള്ളവരെയും മറ്റു പലവിധം അസുഖങ്ങൾ ഉള്ളവരെയും അവരുടെ ഇഷ്ടം പോലും നോക്കാതെ നിർബന്ധിതമായി വന്ധ്യംകരിക്കുകയുണ്ടായി. ബുദ്ധിമാന്ദ്യം, സ്കിസോഫ്രീനിയ, ഡിപ്രഷൻ, പാർമ്പര്യ അപസ്മാരം, പാരമ്പര്യ കോറിയ, പാരമ്പര്യ അന്ധത, പാരമ്പര്യ ബധിരത, മറ്റു പാരമ്പര്യ രോഗങ്ങൾ, മദ്യപാനം, അംഗവൈകല്യം എന്നിവ ഉള്ളവരെയെല്ലാം നിർബന്ധിതമായി വന്ധ്യംയകരിക്കുന്നത് നാസികൾ നിയമവിധേയമാക്കിയിരുന്നു. ജനിതകമായി തകരാറിലുള്ളവരുടെ വംശം പെരുകുന്നത് ഇല്ലാതെയാക്കി ആര്യന്മാരുടെ വംശം വർദ്ധിപ്പിക്കുകയായിരുന്നു ഇതിന്റെ പിന്നിലുള്ള ലക്ഷ്യം.[16] ഈ നിയമം ഉണ്ടാക്കി 2 വർഷത്തിനുള്ളിൽ 17 -നും 24 -നും ഇടയിൽ പ്രായമുള്ളവരിൽ ഈ നിയമം ഉപയോഗിച്ച് ജനസംഖ്യയുടെ 1 ശതമാനത്തോളം ആൾക്കാരെ വന്ധ്യംകരണം നടത്തുകയുണ്ടായി.

4 വർഷത്തിനുള്ളിൽ മൂന്നു ലക്ഷം ആൾക്കാരെ വന്ധ്യംകരിച്ചു.[17] 1941 മാർച്ച് മുതൽ 1945 ജനുവരി വരെയുള്ള കാലത്ത് ഡോ. കാൾ ക്ലോബർഗ് ഓഷ്‌വിസ്, റാവൻസ്‌ബ്രൂക് തുടങ്ങിയ ഇടങ്ങളിൽ വന്ധ്യംകരണ പരീക്ഷണങ്ങൾ നടത്തി.[12] ലക്ഷക്കണക്കിന് ആൾക്കാരെ ഏറ്റവും കുറഞ്ഞ സമയത്ത് കാര്യക്ഷമമായി എങ്ങനെ വന്ധ്യംകരിക്കാൻ കഴിയും എന്നതിനെപ്പറ്റി പഠിക്കാനാണ് ഈ പരീക്ഷണങ്ങൾ നടത്തിയത്. എക്സ് റേ, ശസ്ത്രക്രിയ, മരുന്നുകൾ എന്നിവ ഉപയോഗിച്ചായിരുന്നു പരീക്ഷണങ്ങൾ. ഈ പരീക്ഷണങ്ങൾ കൂടാതെ തങ്ങളുടെ നിർബന്ധിത വന്ധ്യംകരണനിയമം ഉപയോഗിച്ച് ഏതാണ്ട് നാലു ലക്ഷം പേരെ വേറെയും നാസികൾ വന്ധ്യംകരിക്കുകയുണ്ടായി.[18]

ഞരമ്പിന്റെയുള്ളിൽ അയഡിനും സിലവർ നൈട്രേറ്റും അടങ്ങിയിട്ടുണ്ട് എന്നു കരുതുന്ന ദ്രവങ്ങൾ കുത്തിവച്ച് നടത്തിയ പരീക്ഷണങ്ങൾ വിജയകരമായിരുന്നുവെന്നു കരുതുമ്പോഴും പാർശ്വഫലങ്ങളായി രക്തസ്രാവവും കഠിനമായ വയറുവേദനയും സെർവിക്കൽ അർബുദവും ഉണ്ടായി.[19] അതിനാൽ റേഡിയേഷൻ രീതിയായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത്. ചില മാത്രകളിൽ റേഡിയേഷൻ നൽകിയാൽ അണ്ഡവും ബീജവും ഉണ്ടാക്കാനുള്ള വ്യക്തികളുടെ കഴിവു നഷ്ടമാവും. ചതിയിൽപ്പെടുത്തിയാണ് റേഡിയേഷൻ നൽകിയിരുന്നത്. മുറികളിലേക്ക് വിളിക്കപ്പെട്ട തടവുകാരോട് രണ്ടുമൂന്നു മിനിറ്റ് നീണ്ടുനിൽക്കുന്ന, ചില രേഖകൾ പൂരിപ്പിച്ചുനൽകുവാൻ പറയുന്നു. ഈ നേരത്തിനുള്ളിൽ അവർ അറിയാതെ തന്നെ റേഡിയേഷൻ നൽകുകയും അവർ പൂർണ്ണമായും വന്ധ്യംകരിക്കപ്പെടുകയും ചെയ്യുമായിരുന്നു. മിക്കവർക്കും കടുത്ത റേഡിയേഷൻ പൊള്ളൽ ഏറ്റിരുന്നു.[20]

1941 ജൂലൈ 2 -ന് ഓഷ്‌വിറ്റ്‌സിൽ എത്തിയ നാസി ഡോക്ടറായ എറിക് ഷൂമാൻ ജോലി ചെയ്ത സ്ത്രീകളുടെ ആശുപത്രിയിലെ 30 -ആം ബ്ലോക്കിൽ 1942 -ൽ ഒരു എക്സ്റേ സ്റ്റേഷൻ സ്ഥാപിച്ചു. അവിടെ സ്ഥാപിച്ച രണ്ടു എക്സ്റേ മെഷീന്റെ മധ്യത്തിൽ ആണുങ്ങളെയും പെണ്ണുങ്ങളെയും നിരവധി മിനിട്ടുകൾ നിർബന്ധിതമായി എക്സ്റേ രശ്മികൾ അവരുടെ ജനനേന്ദ്രിയങ്ങളിലേക്ക് കേന്ദ്രീകരിച്ച് വന്ധ്യംകരിച്ചു. ഇതിന് ഇരയായവരിൽ മിക്കവരും വലിയ നരകയാതന അനുഭവിച്ച് മരണമടയുകയോ, റേഡിയേഷൻ മൂലം ഉണ്ടായ പൊള്ളലുകളാൽ പിന്നീടു ജോലിചെയ്യാനാവാത്ത അവസ്ഥയിൽ ഉള്ളവർ ഗ്യാസ്‌ചേമ്പറിൽ കൊല്ലപ്പെടുകയോ ആണ് ചെയ്തത്. ആണുങ്ങളുടെ വൃഷണങ്ങൾ നീക്കം ചെയ്ത് പരിശോധനയ്ക്ക് അയച്ചു. തന്റെ പരീക്ഷണങ്ങൾക്കുള്ള ഇരകളെ ഷൂമൻ സ്വയം തന്നെയാണു തെരഞ്ഞെടുത്തിരുന്നത്. അവർ എല്ലയ്പ്പോഴും ചെറുപ്പക്കാരും ആരോഗ്യമുള്ളവരും കാണാൻ കൊള്ളാവുന്ന ജൂതന്മാരും ആയിരുന്നു. പരീക്ഷണാനന്തരം എല്ലാവരും പ്രായമേറിയവരെപ്പോലെയാണ് കാണപ്പെട്ടിരുന്നത്. എക്സ്റേ രശ്മികൾ വീഴ്ത്തപ്പെട്ട ശരീരഭാഗം പൊള്ളലേറ്റ് പഴുത്തുചലം കെട്ടിയ അവസ്ഥയിൽ ആയിത്തീർന്നിരുന്നു. മിക്കവാറും റേഡിയേഷൻ കുടലിന്റെ ഭാഗങ്ങളെയും ബാധിച്ചിരുന്നു. പലരും കൊല്ലപ്പെട്ടു. റേഡിയേഷൻ ഫലപ്രദമായിരുന്നോ എന്നറിയാനുള്ള ഷൂമാന്റെ പരീക്ഷണങ്ങളിൽ ഒന്ന് ശുക്ലം പരിശോധിക്കൽ ആയിരുന്നു. ശുക്ലത്തിൽ ബീജം ഉണ്ടോ എന്നറിയാനുള്ള പരിശോധനയ്ക്ക് അയയ്ക്കാൻ റബർ ഹോസ് ചുറ്റിയ ഒരു കമ്പ് ഇരയുടെ മലദ്വാരത്തിലേക്ക് കടത്തി അവിടത്തെ പേശികൾ ശുക്ലശ്രവം ഉണ്ടാവുന്നതുവരെ വിറപ്പിക്കുകയായിരുന്നു അയാളുടെ രീതി.[21]
Remains of the building at Auschwitz II (Birkenau) where Schumann committed his medical atrocities.

ഓഷ്‌വിറ്റ്-സിലെ പ്രധാനക്യാമ്പായ ബ്ലോക്ക് 10 -ൽ നാസികളുടെ മനുഷ്യപരീക്ഷണങ്ങൾക്കായി സൂക്ഷിച്ച ജൂതസ്ത്രീകളിൽ ചിലരെ ഷൂമാൻ തെരഞ്ഞെടുത്തിരുന്നു. അവരിൽ പതിക്കുന്ന റേഡിയേഷന്റെ ശക്തി നിയന്ത്രിക്കുന്നതിനായി ജയിൽ ഡോക്ടർമാർ അവരുടെ ഒരു ഗർഭാശയം നീക്കം ചെയ്തിരുന്നു.[22] ടൈഫസ് പരീക്ഷണങ്ങൾ നടത്താനായി ഷൂമാൻ രോഗികളായിരുന്നവരുടെ രക്തം ശേഖരിച്ച് രോഗമില്ലാത്തവരിൽ കുത്തിവച്ച അങ്ങനെ പുതുതായി രോഗം ബാധിച്ചവരിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു.

വിഷം ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ

1943 ഡിസംബറിനും 1944 ഒക്ടോബറിനും ഇടയ്ക്ക് ബുക്കൻവാൾഡ് കോൺസൻട്രേഷൻ ക്യാമ്പിൽ വച്ചു നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. പല തരത്തിലുമുള്ള വിഷങ്ങളുടെ ഫലം പരീക്ഷിക്കാനായി തടവുകാർ അറിയാതെ ഭക്ഷണത്തിൽ വിഷം ചേർത്തുനൽകുകയാണ് ചെയ്തത്. ഒന്നുകിൽ വിഷത്തിന്റെ ശക്തിയാൽ മരിക്കുകയോ അല്ലെങ്കിൽ പോസ്റ്റ്മോർട്ടം ചെയ്യാനായി അപ്പോൾത്തന്നെ കൊല്ലുകയോ ആണ് ഈ പരീക്ഷണങ്ങളുടെ രീതി. 1944 സെപ്തംബറിൽ തടവുകാരെ വിഷം പുരണ്ട വെടിയുണ്ടകളാൽ വെടിവച്ച് പരീക്ഷിച്ചു. ഇങ്ങനെ പീഡിപ്പിക്കപ്പെട്ടവർ മിക്കവാറും കൊല്ലപ്പെടുകയാണ് ഉണ്ടായത്.[12]
തീബോംബ് പരീക്ഷണങ്ങൾ

തീബോംബ് കൊണ്ട് പൊള്ളലേറ്റാൽ ഫലപ്രദമായ ചികിൽസ കണ്ടുപിടിക്കാനായി തടവുകാരെ പലതരത്തിൽ പൊള്ളിച്ചു നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. 1943 നവംബർ മുതൽ 1944 ജനുവരി വരെയുള്ള കാലങ്ങളിൽ ബുക്കൻവാൾഡിൽ നടന്ന ഈ പരീക്ഷണങ്ങളിൽ തടവുകാരെ ഫോസ്‌ഫറസും മറ്റു തീബോംബുകളിൽ നിന്നും വേർതിരിച്ചെടുത്ത പദാർത്ഥങ്ങളും ഉപയോഗിച്ചാണ് പൊള്ളിച്ചത്.[12]
കുറഞ്ഞ മർദ്ദത്തിൽ നടത്തിയ പരീക്ഷണങ്ങൾ

വിമാനം പറത്തുമ്പോൾ ഉയരങ്ങളിൽ നിന്നും ചാടേണ്ടിവരുന്ന ജർമൻ വൈമാനികരെ സഹായിക്കാനായി സിഗ്‌മണ്ട് റാഷെർ ഡകൗ ക്യാമ്പിലെ തടവുകാരെ ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങൾ ആണ് ഇത്. 20000 മീറ്റർ ഉയരെയുള്ള തീരെക്കുറഞ്ഞ അന്തരീക്ഷ മർദ്ദം പരീക്ഷണശാലയിൽ ഉണ്ടാക്കി അതിൽ തടവുകാരെ ഇടുകയാണ് ചെയ്തത്. ആദ്യപരീക്ഷണങ്ങൾക്കു ശേഷവും ജീവൻ ബാക്കിയായവരുടെ തലച്ചോറിൽ ജീവനുള്ളപ്പോൾത്തന്നെ കീറിമുറിച്ച് ഇയാൾ പരീക്ഷണങ്ങൾ നടത്തിയത്രേ.[23] പരീക്ഷണത്തിനു വിധേയമായ 200 പേരിൽ 80 പേർ അപ്പോൾത്തന്നെ മരിക്കുകയും ബാക്കിയുള്ളവരെ വധിക്കുകയുമാണ് ചെയ്തത്.
രക്തം കട്ടപിടിപ്പിക്കൽ പരീക്ഷണങ്ങൾ

സിഗ്‌മണ്ട് റാഷെർ പോളിഗാൽ എന്ന രക്തം കട്ടപിടിക്കാൻ സഹായകമാകുന്ന വസ്തു ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. ശസ്ത്രക്രിയാസമയത്തും യുദ്ധത്തിൽ വെടികൊള്ളുമ്പോഴുമെല്ലാം രക്തം കട്ടപിടിക്കാൻ ഈ പദാർത്ഥം സഹായിക്കുമെന്ന് റാഷെർ പ്രവചിച്ചു. പരീക്ഷിക്കാനായി തടവുകാരുടെ കഴുത്തിലൂടെയോ നെഞ്ചിലൂടെയോ അല്ലെങ്കിൽ ബോധം കെടുത്താതെ തന്നെ അംഗച്ഛേദം നടത്തിയോ വെടിവയ്ക്കുകയാണു ചെയ്തത്. തന്റെ പോളിഗാൽ പരീക്ഷണങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കാതെതന്നെ അയാൾ തടവുകാരെ ജോലിക്കുനിർത്തി ഈ വസ്തു ഉണ്ടാക്കുന്ന ഒരു കമ്പനി ഉണ്ടാക്കുകയുണ്ടായി.[24]
അവയവങ്ങൾ നീക്കം ചെയ്തുകൊണ്ടുള്ള പരീക്ഷണങ്ങൾ

മൗതൗസൻ ക്യാമ്പിലെ ഡോക്ടർ ആയ ഹെർമൻ റിക്ടർ നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. ജീവനുള്ള മനുഷ്യരിൽ നിന്നും ശസ്ത്രക്രിയയിലൂടെ കുടൽ, കരൾ, വൃക്ക മുതലായ അവയവങ്ങൾ നീക്കം ചെയ്ത് അങ്ങനെ നീക്കം ചെയ്യപ്പെട്ടവർക്ക് പിന്നീട് എത്രനാൾ കൂടി ജീവിക്കാൻ കഴിയും എന്നു കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങൾ ആയിരുന്നു ഇവ. അവിടെത്തന്നെയുണ്ടായിരുന്ന മറ്റൊരു നാസിയായ എഡ്വാഡ് ക്രെബ്സ്‌ബാക് പരീക്ഷ്ണവിധേയരായവരുടെ ഹൃദയത്തിലേക്ക് നേരിട്ട് ഫിനോൾ കുത്തിവച്ച് ആൾക്കാരെ കൊന്നിരുന്നു.[25]
അനന്തരഫലങ്ങൾ
നാസികളുടെ പരീക്ഷണങ്ങൾക്ക് ഇരയാകേണ്ടിവന്നവരിൽ മിക്കവരും മരണമടയുകയാണ് ഉണ്ടായത്. ശേഷിച്ചവരിൽ മിക്കവരെയും തുടർപരീക്ഷണത്തിനും പോസ്റ്റ്മോർട്ടത്തിനുമായി കൊലപ്പെടുകയാണ് ചെയ്തത്.[26] ശേഷിച്ചവരാകട്ടേ, അംഗവൈകല്യം വന്നും, സ്ഥിരമായി അവയവങ്ങൾ നഷ്ടപ്പെട്ടും, ശരീരം ശോഷിച്ചും മാനസികനില തകർന്നും ശേഷിക്കുകയാണ് ഉണ്ടായത്. 1947 ആഗസ്ത് 19 -ന് സഖ്യസേന പിടിച്ച ഡോക്ടർമാരെ ഡോക്ടർമാരുടെ വിചാരണ എന്ന പേരിൽ വിചാരണ ചെയ്യുകയുണ്ടായി. പല ഡോക്ടർമാരും വൈദ്യപരീക്ഷണങ്ങൾക്കെതിരെ അന്താരാഷ്ട്രനിയമങ്ങൾ ഒന്നും നിലവിൽ ഇല്ലെന്നു വാദിക്കുകയുണ്ടായി.
xcislav 11 марта 2023
ഉരയ്ക്കുകയോ ചുരണ്ടുകയോ ചെയ്യുന്നതുമൂലം ഒരു വസ്തുവിന് ഭാഗീകമായി ഉണ്ടായേക്കാവുന്ന പ്ലാസ്തിക വിരൂപണത്തെ പ്രതിരോധിക്കാനുളള അതിന്റെ കഴിവാണ് കാഠിന്യം ഹാർഡ്നെസ്. ചില പദാർത്ഥങ്ങൾക്ക് ഉദാ ലോഹങ്ങൾ മറ്റുളളവഉദാ തടി പ്ലാസ്റ്റിക് യെക്കാൾ കാ ഠിന്യം കൂടുതലായിരിക്കും. ശക്തമായ അന്തർതൻമാത്രാബന്ധനമാണ് കാഠിന്യത്തിന്റെ അടിസ്ഥാന കാരണം. ഖരപദാർത്ഥങ്ങളിൻമേൽ ബലം പ്രയോഗിക്കുമ്പോഴുണ്ടാകുന്ന പ്രതികരണം സങ്കീർണമായതിനാൽ കാഠിന്യത്തെ വിവിധരീതികളിൽ അളക്കാറുണ്ട് ചുരണ്ടൽ കാഠിന്യം കുതയ്ക്കൽ കാഠിന്യം പ്രതിഘാത കാഠിന്യം.

തന്യത ഇലാസ്തിക കടുപ്പം പ്ലാസ്തികത ആതാനം പ്രബലത ടഫ്നെസ് ശ്യാനഇലാസ്തികത ശ്യാനത എന്നിവയെ ആശ്രയിച്ചായിരിക്കും ഒരു വസ്തുവിന്റെ കാഠിന്യം.

പിഞ്ഞാണങ്ങൾ കോൺക്രീറ്റ് ഏതാനും ലോഹങ്ങൾ എന്നിവ കഠിന വസ്തുക്കൾക്കുദാഹരണമാണ്.

കാഠിന്യത്തിന്റെ അളവ്
കാഠിന്യത്തെ മൂന്നുവിധത്തിൽ അളക്കാറുണ്ട്

ചുരണ്ടൽ
കുതയ്ക്കൽ
പ്രതിഘാതം.
ഓരോ രീതിയിലും വ്യത്യസ്തമായ അളവുതോതുകളാണുളളത്. ഒരു തോതിനെ മറ്റൊന്നിലേയ്ക്ക് മാറ്റുന്നതിന് മാറ്റപ്പട്ടിക ഉപയോഗിക്കുന്നു.

ചുരണ്ടൽ കാഠിന്യം


ഒരു വസ്തുവിൻമേൽ കൂർത്ത ഒരു വസ്തു ഉപയോഗിച്ച് ചുരുണ്ടുമ്പോൾ ഉണ്ടാകാവുന്ന ഭംഗമോ സ്ഥിരമായ പ്ലാസ്തിക അപരൂപണമോ ആ വസ്തുവിന് എത്രത്തോളം ചെറുക്കുവാനുളള കഴിവുണ്ട് എന്നതിന്റെ അളവാണ് ചുരണ്ടൽ കാഠിന്യം. കാഠിന്യം കൂടിയ വസ്തുവിന് കാഠിന്യം കുറഞ്ഞ വസ്തുവിൻമേൽ പോറൽ വരുത്താൻ സാധിക്കും എന്നതാണ് ഇതിന്റെ തത്വം. പെയിൻ്റ് പോലെയുള്ള ലേപന വസ്തുക്കളുടെ കാഠിന്യം എന്നാൽ അതിന്റെ പാടയെ ഛേദിക്കാൻ ആവശ്യമായ ബലം ആണ്. ധാതുശാസ്ത്ര ത്തിൽ ഉപോയോഗിച്ചുവരുന്ന മോഹ്സ് സ്കെയിൽ ആണ് സാധാരണയായി ഇതിനുപയോഗിക്കുന്ന പരീക്ഷണരീതി. ഇതിനായി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് സെലീറോമീറ്റർ.

പോക്കറ്റ് ഹാർഡ്നെസ് ടെസ്റ്റർ ആണ് ഇതിനുപയോഗിക്കുന്ന മറ്റൊരുപകരണം. ഇതിൽ തോതു രേഖപ്പെടുത്തിയ ദണ്ഡ് നാലുചക്രമുളള ഉന്തുവണ്ടിയിൽ ഘടിപ്പിച്ചിരിക്കുന്നു. ഉരസുന്നതിനുളള കൂർത്ത വക്കോടുകൂടിയ ഒരു ഉപകരണം പരീക്ഷണ പ്രതലത്തിന് നിർദ്ദിഷ്ട ചരിവിൽ പിടിപ്പിച്ചിരിക്കുന്നു. ഏതാനും ഭാരക്കട്ടകൾ ഈ ദണ്ഡിലെ അങ്കനം ചെയ്ത ഭാഗത്ത് വച്ചശേഷം കൂർത്ത ഉപകരണത്തെ പരീക്ഷണപ്രതലത്തിലൂടെ വലിച്ചിഴയ്ക്കുന്നു. സങ്കീർണമായ യന്ത്രസംവിധാനങ്ങളില്ലാതെ തന്നെ ഭാരക്കട്ടകളും ദണ്ഡിലെ അങ്കനങ്ങളും മാത്രം ഉപയോഗിച്ച് ഏത്രമാത്രം ബലമാണ് ഉപയോഗിച്ചതെന്ന് അറിയാൻ കഴിയും.

കുതയ്ക്കൽ കാഠിന്യം
കൂർത്ത വസ്തുകൊണ്ട് സമ്മർദ്ദം ചെലുത്തുമ്പോഴുണ്ടാകുന്ന കുതയ്ക്കലിനെ ചെറുക്കുവാനുളള വസ്തുക്കളുടെ കഴിവാണിത്. അങ്കനം ചെയ്ത ഭാരം കയറ്റിയ ഒരു മുന കൊണ്ട് വസ്തുവിൻമേൽ കുതച്ച ശേഷം ആ കുതയുടെ അളവുകൾ ഉപയോഗിച്ചാണ് വസ്തുക്കളുടെ കാഠിന്യം നിർണയിക്കുന്നത്.

സാധാരണയായി പ്രചാരത്തിലുള്ള കുതയ്ക്കൽ കാഠിന്യ തോതുകളാണ് റോക്ക് വെൽ വിക്കേഴ്സ് ഷോർ ബ്രിണൽ തുടങ്ങിയവ.

പ്രതിഘാത കാഠിന്യം
വജ്രമുനയുളള ഒരു ചുറ്റിക നിശ്ചിത ഉയരത്തിൽ നിന്നും പദാർത്ഥപ്രതലത്തിൽ പതിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഘാതകുതിപ്പ്- ത്തിന്റെ ഉയരം ഉപയോഗിച്ചാണ് പ്രതിഘാത കാഠിന്യം അഥവാ ഗതികകാഠിന്യം നിർണയിക്കുന്നത്. ഈ കാഠിന്യം ഇലാസ്തികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനുപയോഗിക്കുന്ന ഉപകരണമാണ് സെലീറോസ്കോപ്പ്.

പ്രതിഘാത കാഠിന്യം അളക്കുന്നതിനുളള രണ്ട് തോതുകളാണ് ലീബ് പ്രതിഘാത കാഠിന്യ പരീക്ഷണവും ബെന്നറ്റ് കാഠിന്യ തോതും.

ഒരു ദോലന ദണ്ഡിന്റെ ആവൃത്തി ഉപയോഗിച്ച് കാഠിന്യം നിർണയിക്കുന്ന രീതിയാണ് അതിശബ്ദ സമ്പർക്ക ഇമ്പിഡൻസ് രീതി. ഒരു ലോഹഷാഫ്ടിൽ കമ്പനവസ്തുവും പിരമിഡ് രൂപത്തിലുളള വജ്രവും ഉൾപ്പെട്ടതാണ് ദോലന ദണ്ഡ്.
xcislav 4 марта 2023
ഫ്രഞ്ച് തത്ത്വചിന്തകനായ ഴാക്ക് ദെറിദ (1930-2004) അവതരിപ്പിച്ച ഒരു തത്ത്വചിന്താസരണിയാണ് അപനിർമ്മാണം.[1] പാഠവും അർത്ഥവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് അപനിർമ്മാണസിദ്ധാന്തത്തിന്റെ പ്രാരംഭബിന്ദു. പ്ലാറ്റോവിന്റെ ദർശനത്തെ പിന്തുടരുന്ന സത്യാത്മകമായ രൂപം, സത്ത എന്നിങ്ങനെയുള്ള പരികല്പനകളെ ദെറിദ അംഗീകരിക്കുന്നില്ല. പ്രത്യക്ഷമായ കാര്യങ്ങളിൽ ഊന്നുകയും സത്ത പ്രത്യക്ഷതയെ ആശ്രയിച്ചിരിക്കുന്നുവെന്ന് വാദിക്കുകയുമാണ് അപനിർമ്മാണവാദികൾ ചെയ്യുന്നത്. ഭാഷയും ആദർശാത്മകപരികല്പനകളായ സത്യം, നീതി എന്നിങ്ങനെയുള്ളവയും ലളിതവത്കരിക്കാനാവാത്തവിധം സങ്കീർണ്ണങ്ങളാണെന്നും അസ്ഥിരമാണെന്നും എന്താണവ എന്ന് നിശ്ചയിക്കാൻ അസാദ്ധ്യമായവയുമാണെന്നു് ദെറിദ വാദിച്ചു. [2]വർത്തമാനകാല പാശ്ചാത്യ തത്വചിന്തയിലെ സത്താവാദം, ജ്ഞാനസിദ്ധാന്തം, സന്മാർഗ്ഗശാസ്ത്രം, സൗന്ദര്യശാസ്ത്രം, ഭാഷയുടെ തത്വചിന്ത എന്നിവയിലെല്ലാം ദെറിദയുടെ ചിന്തകൾ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്നു. ഘടനവാദാനന്തരകാലഘട്ടത്തിന്റെ ആരംഭമായിട്ടാണ് അപനിർമ്മാണചിന്തയെ പരിഗണിക്കുന്നത്.
അപനിർമ്മാണ വാസ്തുവിദ്യ
1980കളിൽ ആധുനികാനന്തര വാസ്തുവിദ്യയുടെ വികാസപരിണാമഫലമായ് രൂപംകൊണ്ട ഒരു വാസ്തുശൈലിയാണ് അപനിർമ്മാണ വാസ്തുവിദ്യ ഇംഗ്ലീഷിൽ ഈ ശൈലി അനുവർത്തിച്ച് സൃഷ്ടിക്കുന്ന കെട്ടിടങ്ങൾ ആകൃതിയിൽ മറ്റുള്ളവയിൽനിന്നും തീർത്തും വ്യത്യസപ്പെട്ടിരിക്കുന്നു. ഛിന്നഭിന്നമായ രൂപങ്ങൾ, സങ്കരമായ ആകൃതികൾ എന്നിവയാണ് ഈ നിർമിതികളുടെ സവിശേഷതകൾ.
xcislav 3 марта 2023
ടാസ്സിലി ൻ'അജ്ജെർ ദേശീയോദ്യാനം (Berber: Tasili n Ajjer, Arabic: طاسيلي ناجر‎‎, English: Plateau of the Rivers) സഹാറ മരുഭൂമിയുടെ അൾജീരിയൻ സെക്ഷനിൽ, അതിവിശാലമായ ഒരു പീഠഭൂമിയിൽ നിലനിൽക്കുന്നതും തെക്കു-കിഴക്കൻ അൾജീരിയ, പടിഞ്ഞാറൻ ലിബിയ, വടക്കൻ നൈജർ എന്നിവിടങ്ങളെ വലയം ചെയ്തുകിടക്കുന്നതുമായ വൻതോതിൽ ദ്രവീകരണപ്രവണതയുള്ള ഒരു മണൽക്കൽ രൂപീകരണ പ്രദേശമാണ്. 300 ലധികം റോക്ക് ആർച്ചുകൾ, ദ്രവീകൃതമായ മണൽക്കല്ലുകൊണ്ടുള്ള തൂണുകൾ, കിഴുക്കാംതൂക്കായ പാറക്കെട്ടുകൾ, ഉപരിതലത്തിൽ ശാശ്വതമായി ജലം നില്ക്കുന്ന മലയിടുക്കുകൾ എന്നിവയെല്ലാമടങ്ങിയതാണ് ഈ പ്രദേശം.[2] ടാസ്സിലി ൻ'അജ്ജെർ ദേശീയോദ്യാനത്തിന് 72,000 ചതുരശ്ര കിലോമീറ്റർ (28,000 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്.
xcislav 3 марта 2023
മൈലാഞ്ചിചെടിയുടെ ( ലോസോണിയ ഇനെർമിസ് ) ഇല ഉപയോഗിച്ച് ശരീരത്തിൽ താത്കാലികമായി വിവിധ തരത്തിലുള്ള ഡിസൈനുകൾ വരയ്ക്കുന്ന പ്രക്രീയയാണ് മൈലാഞ്ചിയിടൽ അഥവാ മെഹന്ദി. സാധാരണയായി കൈകളിലോ കാലുകളിലോ ആണ് മൈലാഞ്ചി വരയ്ക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, മാലിദ്വീപ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ ദക്ഷിണേഷ്യയിലെ സ്ത്രീകൾക്കിടയിൽ ഇത് വളരെ പ്രചാരത്തിലുള്ള ഒരു ശരീരകലയാണ്. കൂടാതെ വടക്കേ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന സമാനമായ രീതികളോട് ഇതിന് സാമ്യമുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ മൈലാഞ്ചിയിടൽ അറിയപ്പെടുന്നത് " ഹെന്നാ ടാറ്റൂ " എന്നാണ്. ഉത്തരേന്ത്യയിൽ ഇത് മെഹന്ദി എന്നറിയപ്പെടുന്നു.

പുരാതന കാലം മുതൽ ചർമ്മത്തിന് ചായമായി മൈലാഞ്ചി ഉപയോഗിക്കുന്നു.

നിരവധി വ്യത്യസ്തമായ ഡിസൈനുകൾ മൈലാഞ്ചിയിടാനായി ഉപയോഗിക്കുന്നുണ്ട്. സ്ത്രീകൾ സാധാരണയായി അവരുടെ കൈകളിലും കാലുകളിലും മൈലാഞ്ചി ഡിസൈനുകൾ വരയ്ക്കുന്നു. എന്നാൽ ചില അർബുദ രോഗികളും അലോപ്പീസിയ ഉള്ള സ്ത്രീകളും ഇടയ്ക്കിടെ അവരുടെ തലയോട്ടി മൈലാഞ്ചിയുപയോഗിച്ച് അലങ്കരിക്കാറുണ്ട. [1] മൈലാഞ്ചിയുടെ സാധാരണ നിറം ബ്രൗൺ ആണ്, എന്നാൽ മറ്റ് ഡിസൈൻ നിറങ്ങളായ വെള്ള, ചുവപ്പ്, കറുപ്പ്, സ്വർണ്ണം എന്നിവ ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. [1]

ഇന്ത്യയിൽ സാധാരണയായി ഹൈന്ദവ വിവാഹങ്ങളിലും കർവ ചൗത്ത്, വത് പൂർണിമ, ദീപാവലി, ഭായ് ദൂജ്, നവരാത്രി, ദുർഗ്ഗാ പൂജ, തീജ് തുടങ്ങിയ ഉത്സവങ്ങളിലും ആണ് സാധാരണയായി മൈലാഞ്ചിയിടുന്നത്. ദക്ഷിണേഷ്യയിലെ മുസ്ലീങ്ങൾ മുസ്ലീം വിവാഹങ്ങളിലും ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ തുടങ്ങിയ ആഘോഷങ്ങളിലും മൈലാഞ്ചിയിടുന്നു.

ഹൈന്ദവ ആഘോഷങ്ങളിൽ, സ്ത്രീകൾ പലപ്പോഴും കൈകളിലും കാലുകളിലും ചിലപ്പോൾ തോളിന്റെ പിൻഭാഗത്തും മൈലാഞ്ചി പുരട്ടാറുണ്ട്. നേരെമറിച്ച്, പുരുഷന്മാർ സാധാരണയായി അവരുടെ കൈകൾ, കാലുകൾ, പുറം, നെഞ്ച് എന്നിവയിൽ മൈലാഞ്ചി പുരട്ടുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഇത് സാധാരണയായി അവരുടെ കൈപ്പത്തികളിലും കൈകളുടെ പിൻഭാഗത്തും കാലുകളിലും വരയ്ക്കുന്നു. ശരീരത്തിന്റെ ഈ സ്ഥലങ്ങളിൽ മെലാനിൻ എന്ന പിഗ്മെന്റ് കുറവ് അടങ്ങിയിരിക്കുന്നതിനാൽ ഇളം ചർമ്മത്തിൽ മൈലാഞ്ചി ഡിസൈൻ കൂടുതൽ വ്യക്തമായും ഭംഗിയായും കാണാനാവുന്നു.

"ടാറ്റൂ-കറുപ്പ്" കിട്ടുന്നതിനായി ചില ആളുകൾ മൈലാഞ്ചിയിൽസിന്തറ്റിക് ഡൈ പി-ഫെനൈലെൻഡിയാമൈൻ (PPD) ചേർക്കുന്നു. PPD ചർമ്മത്തിൽ ഉപയോഗിച്ചാൽ ചിലപ്പോൾ മിതമായതോ കഠിനമായതോ ആയ അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമായേക്കാം. [2]

പദോൽപ്പത്തി
"മെഹന്ദി" യുടെ ഉത്ഭവം സംസ്കൃത പദമായ "മെന്ദിക"യിൽ നിന്നാണ്, ഇത് ചുവന്ന ചായം പുറപ്പെടുവിക്കുന്ന ഒരു ചെടിയെ സൂചിപ്പിക്കുന്നു. [3] ഉറുദു നിഘണ്ടു പ്രകാരം "വധുവിന്റെ കൈകളിലും കാലുകളിലും മൈലാഞ്ചി പുരട്ടുന്ന അവസരം വിവാഹ വിരുന്നിനെ" സൂചിപ്പിക്കുന്നു. [3]

ഉത്ഭവം
ബാബിലോൺ, പുരാതന ഈജിപ്ത് തുടങ്ങിയ നാഗരികതകളിലാണ് മെഹന്ദിയുടെ ഉപയോഗം ആരംഭിച്ചത്. നാലാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഇത് പ്രബലമായിരുന്നു, ഇത് ഡെക്കാണിലെ ഗുഹാകലയിൽ നിന്ന് വ്യക്തമാണ്, പ്രത്യേകിച്ച് അജന്ത ഗുഹകളിൽ . [4]

പാരമ്പര്യം

ഈന്തപ്പനകളുടെയും കാലുകളുടെയും മെഹന്ദി അലങ്കാരം

വധുവിന്റെ ഈന്തപ്പനകളുടെയും കാലുകളുടെയും മെഹന്ദി അലങ്കാരം
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പൊതുവായുള്ള ഒരു ആചാരപരമായ കലാരൂപമാണ് മെഹന്ദി. സിഖ്, മുസ്ലീം, ഹിന്ദു വധുക്കൾ സാധാരണയായി മൈലാഞ്ചിയിടൽ വിവാഹസമയത്താണ് ചെയ്യുന്നത് . രാജസ്ഥാനിൽ, വരന്മാർക്ക് പലപ്പോഴും വധുക്കൾക്കുള്ളത് പോലെ വിപുലമായ ഡിസൈനുകളാണ് നൽകുന്നത്. അസമിൽ, വിവാഹം കൂടാതെ, റോംഗാലി ബിഹു സമയത്ത് അവിവാഹിതരായ സ്ത്രീകൾ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.

പ്രക്രിയ
മൈലാഞ്ചി അരച്ച് കുഴമ്പുപരുവത്തിലാക്കി ഒരു പ്ലാസ്റ്റിക് കോണിലോ അല്ലെങ്കിൽ ഒരു ബ്രഷ് ഉപയോഗിച്ചോ അല്ലെങ്കിൽ ഒരു വടി ഉപയോഗിച്ചോ ചർമ്മത്തിൽ പുരട്ടുന്നു. ഏകദേശം 15-20 മിനിറ്റിനു ശേഷം ഈ കുഴമ്പ് ഉണങ്ങുകയും പൊട്ടാൻ തുടങ്ങുകയും ചെയ്യും. ഈ സമയത്ത്, മൈലാഞ്ചിയില നീക്കം ചെയ്യുന്നതിനായി മൈലാഞ്ചി നീരും വെളുത്ത പഞ്ചസാരയും കലർന്ന മിശ്രിതം മൈലാഞ്ചിയിൽ പുരട്ടാം. അങ്ങനെ ചെയ്താൽ മൈലാഞ്ചി ഇരുണ്ടതായിരിക്കും. ചായം പൂശിയ ഭാഗം പിന്നീട് ടിഷ്യു, പ്ലാസ്റ്റിക് അല്ലെങ്കിൽ മെഡിക്കൽ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ് വയ്ക്കുന്നു. ശരീരത്തിലെ ചൂടിൽ മൈലാഞ്ചി ചർമ്മത്തിന് കൂടുതൽ തീവ്രമായ നിറം നൽകുകയും ചെയ്യുന്നു. രണ്ട് മുതൽ ആറ് മണിക്കൂർ വരെ അല്ലെങ്കിൽ ചിലപ്പോൾ രാത്രി മുഴുവനും മൈലാഞ്ചി പൊതിഞ്ഞ് വയ്ക്കുന്നു (ഇത് പരമ്പരാഗത രീതിയല്ല). തുടർന്ന് പൊതിച്ചിലും മൈലാഞ്ചിയുടെ കുഴമ്പും നീക്കം ചെയ്യുന്നു. ആദ്യം നീക്കം ചെയ്യുമ്പോൾ, മൈലാഞ്ചി ഡിസൈൻ ഇളം നിറത്തിൽ ഇരുണ്ട ഓറഞ്ച് നിറമായിരിക്കും. 24 മുതൽ 72 മണിക്കൂർ വരെ ഓക്‌സിഡേഷൻ വഴി ക്രമേണ ഇരുണ്ടതാകുന്നു. അവസാന നിറം ചുവപ്പ് കലർന്ന തവിട്ടുനിറമാണ്. മൈലാഞ്ചി കുഴമ്പിന്റെ ഗുണനിലവാരവും തരവും, ശരീരത്തിൽ പ്രയോഗിച്ച സ്ഥലവും (കട്ടിയുള്ള ചർമ്മം നേർത്ത ചർമ്മത്തേക്കാൾ ഇരുണ്ടതും നീളമുള്ളതുമാണ്) ആശ്രയിച്ച് ഒന്ന് മുതൽ മൂന്ന് ആഴ്ച വരെ ഇത് നിലനിൽക്കും. ഒലിവ്, എള്ള്, തേങ്ങ തുടങ്ങിയ പ്രകൃതിദത്ത എണ്ണകൾ ഉപയോഗിച്ച് മോയ്സ്ചറൈസിംഗ് ചെയ്യുന്നത് കറയുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കും. ശരീര ചർമ്മം പൊളിഞ്ഞുപോകുന്നത് (സ്‌കിൻ എക്സ്ഫോളിയേഷൻ) മൈലാഞ്ചി ടാറ്റൂ മങ്ങുന്നതിന് കാരണമാകുന്നു.

വിവാഹങ്ങളിൽ
വിവാഹ സന്ദർഭങ്ങളിൽ പിൻതുടർന്നുവരുന്ന ആചാരം
മൈലാഞ്ചി ചെടിയിൽ നിന്നും ഉണ്ടാക്കുന്ന മൈലാഞ്ചി കുഴമ്പ് രണ്ട് കത്തുന്ന മെഴുകുതിരികൾ അടങ്ങിയ വെള്ളി ട്രേയിൽ വരന്റെ ബന്ധുക്കൾ വധുവിന്റെ വീട്ടിൽ എത്തിക്കുന്നു. [5] [6] മൈലാഞ്ചിയിടുന്നതിനു മുൻപ് അതിഥികൾ സന്താനോല്പാദനത്തിന്റെ പ്രതീകമായി വധുവിന്റെ തലയിൽ നാണയങ്ങൾ എറിയുന്നു. തുടർന്ന്, വരന്റെ അമ്മ വധുവിന് സമ്മാനമായി ഒരു പട്ടുതുണി കൊടുക്കുന്നു.

ഇത് കഴിഞ്ഞ്, പഴങ്ങളും പരിപ്പുകളും പേസ്ട്രികളും കൊണ്ടുവന്ന് വധുവിനെ കരയിപ്പിക്കുമെന്ന പ്രതീക്ഷയിൽ പാട്ടുകൾ പാടും. വധുവിന്റെ കരച്ചിൽ ഭാഗ്യം കൊണ്ടുവരുമെന്ന് കരുതിയാണ് ഇത് ചെയ്തത്. മണവാട്ടി പിന്നീട് ഒരു തലയണയിൽ ഇരിക്കും, അതേസമയം അമ്മായിയമ്മ അവളുടെ കൈയിൽ ഒരു സ്വർണ്ണ നാണയം ഭാഗ്യത്തിന്റെ മറ്റൊരു അടയാളമായി നൽകും. വധുവിന് സ്വർണനാണയം നൽകിയാൽ മൈലാഞ്ചി ഇടും.

ജനപ്രിയ മെഹന്ദി പാറ്റേണുകൾ

സാലർ ജംഗ് മ്യൂസിയത്തിലെ മെഹന്ദി ഡിസൈൻ പരിശീലനത്തിന്റെ ഒരു പെയിന്റിംഗ്.
അറബിക് മൈലാഞ്ചി ഡിസൈനുകൾ
ഈ പാറ്റേൺ കയ്യിൽ വരക്കുന്നു. സാധാരണയായി ഇത് കൈത്തണ്ടയുടെ ഒരു മൂലയിൽ നിന്ന് ആരംഭിച്ച് എതിർ കോണിൽ വിരൽത്തുമ്പിൽ അവസാനിക്കുന്നു. മുന്തിരിവള്ളി, ലേസ്, പൂക്കൾ എന്നിവയാണ് ഈ പാറ്റേണിന്റെ പ്രധാന ഘടകങ്ങൾ.

മണ്ഡല മൈലാഞ്ചി ഡിസൈനുകൾ
ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ഷിന്റോമതം എന്നിവയുൾപ്പെടെ വിവിധ ആത്മീയ പാരമ്പര്യങ്ങളിൽ ഉപയോഗിക്കുന്ന ജ്യാമിതീയ ചിഹ്നങ്ങളുടെ ജാലികയാണ് മണ്ഡല . ഈ മൈലാഞ്ചി ഡിസൈൻ ഉള്ളംകൈയുടെ മധ്യഭാഗത്ത് മണ്ഡലയുടെ വിവിധ രൂപരേഖകൾ വരയ്ക്കുന്നു.
xcislav 28 февраля 2023
1960കളിലെ ടെലിവിഷൻ പരമ്പരയായ സ്റ്റാർട്രെക്കിലൂടെ പ്രസിദ്ധമായ ഒരു കൈമുദ്രയാണു വൾക്കൻ സല്യൂട്ട് (Vulcan Salute). കൈപ്പത്തി മുന്നോട്ടാക്കി ഉയർത്തിയ കൈയ്യിൽ തള്ളവിരൽ അകത്തിയും നടുവിരലിനും മോതിരവിരലിനും ഇടയിൽ വിടവിട്ടുമാണു ഇതു പ്രദർശിപ്പിക്കുക.

ഒറിജിനൽ സ്റ്റാർ ട്രെക് സീരീസിൽ ലിയോനാഡ് നിമോയ് അവതരിപ്പിച്ച മി.സ്പോക്ക് എന്ന കഥാപാത്രമാണു ഇതിന്റെ പ്രയോക്താവ്. live long and prosper) എന്നാണു ഇതിനു അർത്ഥം വിശദീകരിക്കുന്നത്. യുണീക്കോഡിൽ ഇതു വരുന്നത് U+1F596 RAISED HAND WITH PART BETWEEN MIDDLE AND RING FINGERS എന്ന മൂല്യത്തിലാണ്. ദ് ബിഗ് ബാങ് തിയറി എന്ന സീരീസിലെ മുഖ്യകഥാപാത്രമായ ഷെൾഡൻ കൂപ്പറും നിരന്തരമായി ഈ ചിഹ്നം ഉപയോഗിക്കുന്നുണ്ട്.
xcislav 27 февраля 2023

ഇംഗ്ലീഷ് വിലാസം സഹായംപ്രദർശിപ്പിക്കുക
പാമ്പുകൾ
Temporal range: 145–0 Ma
PreꞒ

O
S
D
C
P
T
J
K
Pg
N
ക്രിറ്റേഷ്യസ് – സമീപസ്ഥം
Snakes Diversity.jpg
Scientific classification e
Kingdom: ജന്തുലോകം
Phylum: Chordata
Class: Reptilia
Order: Squamata
Clade: Ophidia
Suborder: Serpentes
Linnaeus, 1758
Infraorders

Alethinophidia – Nopcsa, 1923
Scolecophidia – Cope, 1864

World.distribution.serpentes.1.png
World range of snakes
(rough range of sea snakes in blue)

ഉരഗവർഗ്ഗത്തിൽ പെട്ട ജീവികൾ ആണ് പാമ്പുകൾ. 520 ജീനസ് കളിലായി 3900ത്തോളം സ്പീഷിസ് പാമ്പുകൾ ലോകത്ത് ഉണ്ട്[1]. ഇന്ത്യയിൽ 300ഓളം ഇനങ്ങളും. കേരളത്തിൽ നൂറിലധികം ഇനങ്ങളും.ഭൂരിഭാഗവും വിഷമില്ലാത്തവയാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ് റെട്ടിക്കുലേറ്റഡ് പെരുമ്പാമ്പ് ആണ്[2][3]. ലോകത്തിലെ ഏറ്റവും നീളമുള്ള വിഷപാമ്പ് രാജവെമ്പാല [4], ഏറ്റവും വിഷ വീര്യമുള്ള പാമ്പ് ഇൻലാൻഡ് തായ്പാൻ [5], ഏറ്റവും വേഗതയേറിയ പാമ്പ് ബ്ലാക്ക് മാമ്പ, [6]ഏറ്റവും ഭാരം കൂടിയ വിഷപാമ്പ് ഗബൂൺ അണലി,[7]ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പാമ്പ് ഗ്രീൻ അനാക്കോണ്ട [8],ഭൂമിയിൽ ജീവിച്ചിരുന്നതിൽ വെച്ച് എക്കാലത്തെയും ഏറ്റവും വലിയ പാമ്പ് ടൈറ്റാനോബൊവ [9] ,ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് ബാർബഡോസ് ത്രെഡ്സ്നേക്ക്.[10]
ഭക്ഷണം

എല്ലാ പാമ്പുകളും മാംസഭുക്കുകളാണ്.തവള,എലി,ചെറുപക്ഷികൾ,മുട്ട എന്നിവയാണ് സാധാരണ ഭക്ഷണം.നാക്ക് ഉപയോഗിച്ച് ഇരയുടെ ഗന്ധം മനസ്സിലാക്കുന്നു. ഇരയെ ഞെരിക്കി കൊന്നും വിഷം കുത്തി വെച്ച് കൊന്നും പാമ്പുകൾ ആഹാരമാക്കുന്നു.പാമ്പുകൾ പാമ്പുകളേ തന്നെ ആഹാരമാക്കാറുണ്ട്. കുറഞ്ഞ മെറ്റബോളിസം ഉള്ളതിനാൽ കുറേ കാലം ആഹാരം ഇല്ലാതെയും ഇവയ്ക്ക് ജീവിക്കാനാവും.
ഉറയൂരൽ

പാമ്പുകൾ സ്വന്തം കട്ടികൂടിയ തൊലി വർഷത്തിൽ 2-3 പ്രാവിശ്യം പൊഴിച്ചു കളയാറുണ്ട്. ഉറയൂരലിന്റെ മുൻപ് അവർ ഉദാസീനരായിരിക്കുകയും ഭക്ഷണത്തിലൊന്നു ശ്രദ്ധിക്കാതെ ഒരു ഭാഗത്ത് അടങ്ങിയിരിക്കും. ആ സമയത്ത് അവരുടെ കണ്ണുകൾ മങ്ങിയും നീലനിറമായും കാണപ്പെടും. തൊലി വരണ്ടതും നിറം മങ്ങിയതുമാകും. ഉറയൂരൽ കഴിഞ്ഞാൽ അവയുടെ കണ്ണുകൾ തെളിയുകയും തൊലി തിളക്കമുള്ളതാവുകയും ചെയ്യും. കുഞ്ഞുങ്ങൾ മൂന്നിൽക്കൂടുതൽ തവണ ഉറയൂരൽ ചെയ്യാറുണ്ട്.[11]
സഞ്ചാരം

ശൽക്കങ്ങളോടു കൂടിയ പുറംതൊലിയും ശരീരത്തിലെ കശേരുക്കളും അനുബന്ധപേശികളുമാണ് പാമ്പുകളെ സഞ്ചരിക്കാൻ സഹായിക്കുന്നത്. സർപ്പിള ചലനം, നേർരേഖാചലനം, വലിഞ്ഞുനീങ്ങൽ, പാർശ്വചലനം എന്നിങ്ങനെ നാലുതരം ചലനങ്ങളാണ് പാമ്പുകൾക്ക് ഉള്ളത്.[12]
ഇണചേരൽ

ഒരു പക്ഷെ ഏറ്റവും കൂടുതൽ തെറ്റിദ്ധാരണ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ് പാമ്പുകളുടെ ഇണ ചേരൽ.ഒരു വർഗത്തിൽ പെട്ട പാമ്പുകൾ തമ്മിലെ ഇണ ചേരൂ.പഴയ കാലത്ത് ആയുർവേദവും പറഞ്ഞിരുന്നു.മൂർഖ വർഗത്തിൽ പെട്ടവയും രാജില വർഗത്തിൽ പെട്ടവയും ഇണ ചേർന്ന് വേന്തിരൻ എന്ന പുതിയൊരു വർഗം ഉണ്ടാകുമെന്ന്.പക്ഷെ യഥാർഥത്തിൽ അങ്ങനെ ഒരിക്കലും സംഭവിക്കാറില്ല.മൂർഖൻ ആണും ചേര അതിന്റെ പെണ്ണും ആണെന്നൊക്കെ പല സ്ഥലത്തും ഉള്ള വിശ്വാസം അടിസ്ഥാന രഹിതവും അബദ്ധവും ആണ്.മൂർഖൻ മൂര്ഖനോടെ ഇണ ചേരൂ.ചേര ചെരയോടും.

നാം പലപ്പോഴും പാമ്പുകളുടെ ഇണ ചേരൽ എന്ന് പറയാറുള്ളത് അവ തമ്മിലുള്ള പ്രവിശ്യാ യുധ്ധത്തെ ആണ്.ഇണ ചേരൽ സമയത്ത് അവ തമ്മിൽ പിണഞ്ഞു തല ഉയർത്തി ബല പരീക്ഷണം നടത്താറില്ല.വളരെ ശാന്തരായി ഒരിടത്ത് കിടന്നാണ് അവർ ആ കർമ്മം നിർവഹിക്കുക.പലപ്പോഴും ചുറ്റി പിണയാതെ ചേർന്ന് കിടന്നു വാൽ ഭാഗം മാത്രം അവർ ഒന്നോ രണ്ടോ വട്ടം തമ്മിൽ ചുറ്റി ചേർത്ത് വെച്ചു ഗുദ ദ്വാരങ്ങൾ ചേർത്ത് വെക്കും.ആൺ പാമ്പ് പെൺ പാമ്പിന്റെ ശരീരത്തിനു മുകളിൽ തലയോ ശരീരമോ ഉരസി അവളെ ലൈംഗികമായി ഉണര്ത്തിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നെക്കാം എന്ന് മാത്രം.

ഇണ ചേരൽ കാലത്ത് പെൺ പാമ്പുകളുടെ ഗന്ധ ഗ്രന്ഥി [Musk Gland] ഉൽപ്പാദിപ്പിക്കുന്ന ഫിറോമോനിന്റെ മണം വളരെ ദൂരെ പോലും എത്തുകയും ആൺ പാമ്പുകളുടെ വോമെറോ നേസൽ അവയവത്തിലെ സ്തരം ഈ മണം തട്ടുമ്പോൾ ഉത്തെജിതമാകുകയും അങ്ങനെ ആണ്പാമ്പുകൾ പെണ്പാമ്പുകൾ ഉള്ള സ്ഥലം തിരിച്ചറിഞ്ഞു അങ്ങോട്ട്‌ എത്തുകയും ചെയ്യും.
പ്രവിശ്യാ യുദ്ധം
പ്രവിശ്യാ യുദ്ധം (വീഡീയോ)

ഒരു പാമ്പിനു താമസിക്കാൻ ഒരു പ്രത്യേക പ്രവിശ്യ ഉണ്ടായിരിക്കും.അവിടുത്തെ ഏകാധിപതി ആയിരിക്കും അവൻ.അവന്റെ സാമ്രാജ്യത്തിലേക്ക് മറ്റൊരു ആൺ പാമ്പ് കടന്നു വന്നാൽ അവർ തമ്മിൽ വഴക്കുണ്ടാകും.ഒരു പക്ഷെ നമ്മളെ സംബന്ധിച്ചിടത്തോളം മാതൃകാപരം എന്നൊക്കെ വേണമെങ്കിൽ പറയാവുന്ന തരം വഴക്ക്.രണ്ടാളും ചുറ്റിപ്പിണഞ്ഞു തല നിലത്തു നിന്ന് ആവുന്നത്ര ഉയർത്തി പിടിക്കും.എന്നിട്ട് എതിരാളിയുടെ തല നിലത്തു മുട്ടിക്കാൻ പരസ്പരം തള്ളും.ആരുടെ തല ആദ്യം നിലത്തു മുട്ടുന്നോ അയാൾ പരാജയം സമ്മതിക്കും.എന്നിട്ട് പുതിയൊരു താമസ സ്ഥലം തേടി പോകും.പല ജീവികളിലും കാണുന്ന ഈ പ്രവിശ്യാ യുധ്ധത്തെയാണ് നാം പലപ്പോഴും പാമ്പിന്റെ ഇണ ചേരൽ എന്ന് തെറ്റിദ്ധരിക്കുന്നത്.അത് കണ്ടാൽ കാണുന്നവന്റെ കണ്ണ് പൊട്ടുമെന്നും മൈലുകളോളം പിന്തുടർന്നെത്തി പാമ്പുകൾ അത് കണ്ട ആളിനെ കടിച്ചു കൊല്ലുമെന്നും ഒരു മൂഡവിശ്വാസവും നിലനിന്നിരുന്നു പണ്ട്.
വിസർജ്ജനം

പാമ്പുകൾക്ക് മൂത്ര സഞ്ചിയില്ല.ദ്രാവക രൂപത്തിൽ അവ മൂത്രം ഒഴിക്കാറുമില്ല.ജല നഷ്ടം ഉണ്ടാവാതിരിക്കാനുള്ള ഒരു അനുകൂലനം ആണ് ഇത്.പരൽ രൂപത്തിലാണ് അവ യൂറിക് ആസിഡ് വിസർജ്ജിക്കുക.ഈ വിസർജ്ജ്യത്ത്തിനു ഒരു തരം രൂക്ഷ ഗന്ധമുണ്ടാകും.കപ്പ പുഴുങ്ങുമ്പോൾ ഉണ്ടാകുന്നത് പോലെയോ ശീമക്കൊന്നയുടെ വാടിയ ഇലകൾക്ക് ഉള്ളത് പോലെയോ പാട വള്ളി പൂത്തത് പോലെയോ ഉള്ള ഒരു മണം.ഈ മണമാണ് ഇന്നും ചില നാട്ടിൻ പുറങ്ങളിൽ പാമ്പ് വാ പൊളിച്ചത് പോലെ എന്നൊക്കെ പറയപ്പെടുന്ന മണം.പാമ്പിന്റെ വായക്കു പ്രത്യേകിച്ചു മണം ഒന്നുമില്ല.പാമ്പുകളെ വളർത്തുകയും അടുത്ത് പരിചയപ്പെടുകയം ഒക്കെ ചെയ്തിട്ടുള്ളവർക്ക്അവയുടെ കാഷ്ടത്തിന്റെ ഈ മണം പെട്ടെന്ന് തിരിച്ചറിയാം.ഒറ്റ നോട്ടത്തിൽ ഏകദേശം കോഴിക്കാഷ്ട്ടം പോലെ തന്നെയാണ് പാമ്പിൻ കാഷ്ട്ടവും കാണപ്പെടുക.

പാമ്പുകൾ ശീത രക്ത ജീവികളാണ്.അന്തരീക്ഷ താപനിലക്കനുസരിച്ച്ചു ശരീരതാപനില നിയന്ത്രിക്കാൻ അവയ്ക്ക് കഴിയില്ല.അതുകൊണ്ട് തന്നെ ദഹനം ശരിയായി നടക്കണമെങ്കിൽ ഒരു നിശ്ചിത ഊഷ്മാവ് അത്യാവശ്യമാണ്.അഞ്ചു ഡിഗ്രി സെന്റിഗ്രേഡിൽ താഴ്ന്നാൽ ദഹനം അല്പം പോലും നടക്കില്ല. 35 ഡിഗ്രിയിൽ കൂടിയാലും ദഹന നിരക്ക് താഴും.ഏകദേശം 24-25 ഡിഗ്രി സെന്റിഗ്രേഡ് ആണ് പാമ്പുകളുടെ ദഹനം സുഗമമായി നടക്കുന്ന ഊഷ്മാവ്.ഇങ്ങനെ നന്നായി ദഹനം നടന്നാൽ ഇരയുടെ മിക്കവാറും എല്ലാ ഭാഗവും ദഹിച്ച്ചു പോകും.എങ്കിലും പലപ്പോഴും ഇരയുടെ നഖം,അസ്ധിക്കഷ്ണങ്ങൾ,രോമം തുടങ്ങിയവ പാമ്പിൻ കാഷ്ട്ടത്ത്തിൽ കാണാറുണ്ട്.
xcislav 26 февраля 2023
കമ്പ്യൂട്ടർ മെമ്മറിയുടെ ഒരു രൂപമാണ് ഡിലേ ലൈൻ മെമ്മറി, ഇപ്പോൾ കാലഹരണപ്പെട്ടു, അത് ആദ്യകാല ഡിജിറ്റൽ കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചിരുന്നു. ഇലക്ട്രോണിക് കമ്പ്യൂട്ടർ മെമ്മറിയുടെ പല ആധുനിക രൂപങ്ങളെയും പോലെ, ഡിലേ ലൈൻ മെമ്മറിയും പുതുക്കാവുന്ന മെമ്മറിയായിരുന്നു, പക്ഷേ ആധുനിക റാൻഡം-ആക്സസ് മെമ്മറിക്ക് വിരുദ്ധമായി, ഡിലേ ലൈൻ മെമ്മറിയ്ക്ക് തുടർച്ചയായ ആക്സസ് ഉണ്ടായിരുന്നു.

അനലോഗ് സിഗ്നലുകളുടെ വ്യാപനം വൈകിപ്പിക്കാൻ 1920 മുതൽ അനലോഗ് ഡിലേ സാങ്കേതികവിദ്യ ഉപയോഗിച്ചു. ഒരു ഡിലേ ലൈൻ ഒരു മെമ്മറി ഉപകരണമായി ഉപയോഗിക്കുമ്പോൾ, ഡിലേ ലൈനിന്റെ ഇൻപുട്ടും തമ്മിൽ ഒരു ആംപ്ലിഫയറും പൾസ് ഷേപ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ ഉപകരണങ്ങൾ ഔട്ട്‌പുട്ടിൽ നിന്ന് ഇൻപുട്ടിലേക്ക് വീണ്ടും സിഗ്നലുകൾ പുനർനിർമ്മിക്കുന്നു, പവർ പ്രയോഗിക്കുന്നിടത്തോളം കാലം സിഗ്നൽ നിലനിർത്തുന്ന ഒരു ലൂപ്പ് സൃഷ്ടിക്കുന്നു. പൾസുകൾ നന്നായി രൂപം കൊള്ളുന്നുവെന്ന് ഷേപ്പർ ഉറപ്പാക്കുന്നു, മീഡിയത്തിലെ നഷ്ടം മൂലം ഉണ്ടാകുന്ന അപചയം നീക്കംചെയ്യുന്നു.

ഡിലേ ലൈനിലൂടെ ഡാറ്റ പ്രചരിപ്പിക്കുന്നതിനുള്ള സമയത്തിലേക്ക് ഒരു ബിറ്റ് കൈമാറാൻ എടുക്കുന്ന സമയത്തെ വിഭജിച്ചാണ് മെമ്മറി ശേഷി നിർണ്ണയിക്കുന്നത്. ആദ്യകാല ഡിലേ-ലൈൻ മെമ്മറി സിസ്റ്റങ്ങൾക്ക് ആയിരക്കണക്കിന് ബിറ്റുകളുടെ ശേഷി ഉണ്ടായിരുന്നു, പുനർക്രമീകരണ സമയം മൈക്രോസെക്കൻഡിൽ കണക്കാക്കുന്നു. അത്തരമൊരു മെമ്മറിയിൽ സംഭരിച്ചിരിക്കുന്ന ഒരു പ്രത്യേക ബിറ്റ് വായിക്കാനോ എഴുതാനോ, കാലതാമസത്തിലൂടെ ഇലക്ട്രോണിക്സിലേക്ക് ആ ബിറ്റ് പ്രചരിക്കുന്നതിന് കാത്തിരിക്കേണ്ടത് ആവശ്യമാണ്. ഏതെങ്കിലും പ്രത്യേക ബിറ്റ് വായിക്കാനോ എഴുതാനോ ഉള്ള കാലതാമസം പുനർക്രമീകരണ സമയത്തേക്കാൾ കൂടുതലല്ല.

കമ്പ്യൂട്ടർ മെമ്മറിയ്ക്കായി ഒരു ഡിലേ ലൈനിന്റെ ഉപയോഗം ജെ. പ്രെസ്പർ എക്കേർട്ട് 1940 കളുടെ മധ്യത്തിൽ എഡ്വാക്ക്(EDVAC), UNIVAC I പോലുള്ള കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നതിന് വേണ്ടി കണ്ടുപിടിച്ചു. എക്കേർട്ടും ജോൺ മച്ലിയും 1947 ഒക്ടോബർ 31 ന് കാലതാമസ ലൈൻ മെമ്മറി സിസ്റ്റത്തിനായി പേറ്റന്റിനായി അപേക്ഷിച്ചു; പേറ്റന്റ് 1953 ൽ നൽകി.[1]ഈ പേറ്റന്റ് മെർക്കുറി ഡിലേ ലൈനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, പക്ഷേ ഇൻഡക്റ്ററുകളുടെയും കപ്പാസിറ്ററുകളുടെയും സ്ട്രിംഗുകൾ കൊണ്ട് നിർമ്മിച്ച ഡിലേ ലൈനിനേക്കുറിച്ചും ചർച്ച ചെയ്തു, മാഗ്നെറ്റോസ്ട്രിക്റ്റീവ് ഡിലേ ലൈനുകൾ, ചുറ്റളവിന് ചുറ്റുമുള്ള മറ്റെവിടെയെങ്കിലും ഒരു റൈറ്റ് ഹെഡിൽ നിന്ന് ചുറ്റളവിൽ ഒരു ഘട്ടത്തിൽ ഒരു റീഡ് ഹെഡിലേക്ക് ഡാറ്റ കൈമാറുന്നതിന് കറങ്ങുന്ന ഡിസ്കുകൾ ഉപയോഗിച്ച് നിർമ്മിച്ച ഡിലേ ലൈനുകൾ ഉണ്ട്.
xcislav 22 февраля 2023
ദക്ഷിണ ഖഗോളത്തിലെ കരീന നക്ഷത്രസമൂഹത്തിലെ പ്രഭയേറിയ നക്ഷത്രമാണ് കനോപ്പസ്. ഏറ്റവും പ്രഭയേറിയ നക്ഷത്രങ്ങളിൽ (സൂര്യൻ ഒഴികെ) രണ്ടാംസ്ഥാനമാണ് കനോപ്പസിനുള്ളത്. α കരീന എന്നും ഇത് അറിയപ്പെടുന്നു. ഭാരതീയർ ഇതിനെ അഗസ്ത്യനക്ഷത്രം എന്ന് വിളിക്കുന്നു.[1][2]

ദൃശ്യത
നിശാകാശത്ത് ദൃശ്യമായ നക്ഷത്രങ്ങളിൽ ഏറ്റവും പ്രഭയേറിയ നക്ഷത്രമായ സിറിയസ്സും രണ്ടാമതായുള്ള കനോപ്പസ്സും ഏതാണ്ട് ഒരേ കാലത്താണ് ദക്ഷിണഖഗോളത്തിൽ ദൃശ്യമാകുന്നത്. ഇവ 21 മിനിറ്റ് വ്യത്യാസത്തിൽ ധ്രുവരേഖയിലൂടെ കടന്നുപോകും. വർദ്ധിച്ച പ്രഭമൂലം കനോപ്പസ് പ്രഭാതത്തിലും ദൃശ്യമാകും. ദക്ഷിണധ്രുവത്തോടടുത്ത് കാണപ്പെടുന്നതിനാൽ ദക്ഷിണ അക്ഷാംശം 37°18' നും തെക്കുള്ള സ്ഥലങ്ങളിൽ നിന്നും വീക്ഷിച്ചാൽ ഈ നക്ഷത്രത്തെ രാത്രിമുഴുവൻ കാണാൻ കഴിയും. കനോപ്പസും സമീപ നക്ഷത്രങ്ങളും ദക്ഷിണ ഖഗോളധ്രുവവത്തിന് ചുറ്റുമായി വലംവയ്ക്കുന്നതായാണ് കാണപ്പെടുക. ഉത്തര അക്ഷാംശം 37°18'ന് വടക്കുനിന്നും കനേപ്പസിനെ നിരീക്ഷിക്കാനുമാകില്ല.[2]

പ്രത്യേകതകൾ
കനോപ്പസ് സൗരയൂഥത്തിൽ നിന്നും 313 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. കനോപ്പസിന്റെ ഡെക്ലിനേഷൻ -52°41' യും റൈറ്റ് അസൻഷൻ 6മണിക്കൂർ 24 മിനിറ്റും ആണ്. കനോപ്പസിന് സൂര്യനേക്കാൾ 15000 മടങ്ങ് ദ്യുതിയുണ്ട്. ഇതിന്റെ പ്രത്യക്ഷകാന്തിമാനം -0.62 ഉം കേവലകാന്തിമാനം -5.71ഉം ആണ്.[1] ശ്വേത അതിഭീമൻ നക്ഷത്രമായ കനോപ്പസിനെ സ്പെക്ട്രൽ ടൈപ്പ് Fൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഹിപ്പാർക്കസ് ഉപഗ്രഹം ഇതിന്റെ കാന്തിമാനത്തിൽ 0.1-ന്റെ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വ്യതിയാനത്തിന്റെ ാവർത്തനകാലം സ്ഥിരീകരിച്ചിട്ടില്ല. കനോപ്പസിന്റെ താപമാനം 6,998 K ആയി കണക്കാക്കിയിരിക്കുന്നു.[2] ഇതിന്റെ ദ്രവ്യമാനം സൂര്യന്റേതിനേക്കാൾ 8.5 മടങ്ങും വ്യാസാർദ്ധം 65 മടങ്ങുമാണ്.
xcislav 13 декабря 2022
ഊർജ്ജോല്പാദനം നടത്തുന്നതിനോടൊപ്പം മറ്റൊരു ന്യൂക്ലിയർ റിയാക്ഷനാവശ്യമായ ഇന്ധനം കൂടി ഉല്പാദിപ്പിക്കുന്ന തരത്തിലുള്ള ആണവറിയാക്റ്ററാണ് ബ്രീഡർ റിയാക്റ്റർ.

പ്രവർത്തനം
പ്ലൂട്ടോണിയം അടങ്ങിയ ഇന്ധനമാണ് ബ്രീഡർ റിയാക്റ്ററിൽ‍ ഉപയോഗിക്കുന്നത്. റിയാക്റ്ററിന്റെ കാമ്പിനകം മുഴുവൻ ഒരു പാളിയായി യുറേനിയം നിക്ഷേപിച്ചിരിക്കും. അണുവിഘടനം നടക്കുമ്പോൾ കാമ്പിനു പുറത്തേക്കു പോകുന്ന ന്യൂട്രോണുകൾ ഈ യുറേനിയം പാളിയിൽ പതിക്കുകയും അതിനെ പ്ലൂട്ടോണിയമാക്കി മാറ്റുകയും ചെയ്യുന്നു. ഈ പ്ലൂട്ടോണിയത്തെ വേർതിരിച്ച് വീണ്ടും ഇന്ധനമായി ഉപയോഗിക്കാം.

ബ്രീഡർ റിയാക്റ്ററുകളിൽ ന്യൂട്രോണുകളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള മോഡറേറ്റർ ഇല്ല എന്നത് ശ്രദ്ധേയമാണ്. അതു കൊണ്ട് വേഗതയേറിയ ന്യൂട്രോണുകൾ ഉപയോഗപ്പെടുത്തുന്ന ഇത്തരം റിയാക്റ്ററുകളെ ഫാസ്റ്റ് റിയാക്റ്റർ എന്നും വിളിക്കുന്നു.
Написать тут Еще комментарии
Описание:
.
Автор:
xcislav
Создан:
13 декабря 2021 в 02:13 (текущая версия от 12 июля 2023 в 17:12)
Публичный:
Нет
Тип словаря:
Тексты
Цельные тексты, разделяемые пустой строкой (единственный текст на словарь также допускается).
Содержание:
1 ഇംഗ്ലീഷ്നാമം പ്രവൃത്തിചെയ്തിനടപടി ഭ മ യ ര റ ല ള ഴ വ ശ ഷ സ ഹ ാ ി എന്‍റെ ഹൃദയം പരിശുദ്ധമാണ്, കാരണം അതില്‍ നീയാണ് ീ ു ൂ ൃ െ േ ൈ.
2 എന്‍്റെ സന്തോഷത്തിന്‍്റെയും സ്നേഹത്തിന്‍്റെയും ഉറവിടം നീയാണ് പ്രിയേ എന്‍്റെ ജീവിതത്തിലെ സൂര്യന് നീയാണ്, ഞാ നിന്‍്റെ അരികിലൂടെ നീ പോലും അറിയാതെ നിന്നെ പുല്‍ക്കുന്നു, നിന്‍്റെ സാന്നിധ്യം എനിക്ക് പുതു ജീവിന്‍ നല്‍ക്കുന്നു.
3 സ്നേഹം കഠിനമാണ് ആണ്, ഏറ്റവും മോശമായ സാഹചര്യങ്ങളിലൂടെ സ്നേഹം അതിജീവിക്കുകയും പ്രത്യാശയിലൂടെ അഭിവൃദ്ധിപ്രാപിക്കുകയും ചെയ്യുന്നു ജീവിതം നിരാശയില്‍ ചേര്‍ക്കപ്പെടുമ്പോൾ സ്നേഹം പുതുജീവന്‍ നല്‍കി നമ്മെ തലോടുന്നു.
4 ലോകത്തിന്‍റെ എവിടെ പോയാലും ഞാന്‍ നോക്കുകയാണ്, തിരയുകയാണ്, ഓര്‍ക്കുകയാണ് നിന്‍റെ സ്നേഹത്തെ, അതെ നീ ആണ് എന്‍റെ ലോകം.
5 പ്രണയം, സ്നേഹം ഇതെല്ലാം എനിക്ക് അറിയാമെങ്കില്‍ അതിനു കാരണം നീയാണ്.
6 ഇന്നോ അതോ നാളെകളിലോ നിന്നെക്കുറിച്ചുള്ള ചിന്തകളെ നിര്‍ത്താന്‍ എനിക്കൊരിക്കലും, കഴിയില്ല, ഒരിക്കലും കഴിയില്ല.
7 എനിക്ക് വേണ്ടി നിന്‍്റെ ചിന്തക്കളേ ജീവിതത്തിലെ നിന്‍്റെ ചിട്ടകളെ ഒരിക്കലും മാറ്റാന്‍ ഞാന്‍ പറയില്ല, കാരണം നീ ഇതുവരെ എങ്ങനെയാണോ അതുപോലെ എനിക്ക് നീ സമ്പൂര്‍ണ്ണമാണ്.
8 സൂര്യന്‍്റെ കിരണങ്ങൾ പതിയുന്ന പുലര്‍കാല വേളകളില്‍ ഉണരുമ്പോൾ ഞാന്‍ ചിന്തിക്കുന്നത് നിന്നെ കുറിച്ചാണ്, നിലാവിന്‍്റെ രാത്രിയുടെ മയങ്ങത്തിലേക്ക് നടന്നു നീങ്ങുമ്പോഴും ഓര്‍ക്കുന്നത് നിന്നെ കുറിച്ചാണ്, എന്തിനെറെ ഒരോ മണിക്കൂറിലും, സെക്കന്‍ഡുകളിലും, ഒരോ നിമിഷങ്ങളിലും നിന്നെ കുറിച്ചും നമ്മുടെ ഒരു മിച്ചുള്ള ജീവിതത്തെ കുറിച്ചുമാണ് എന്‍്റെ ചിന്തകളില്‍.
9 ഞാന്‍ എപ്പോഴും, എല്ലാം ദിവസവും നിന്‍്റെ സ്നേഹത്തില്‍ അലിഞ്ഞു ചേരുന്നു.
10 ഞാന്‍ നിന്നെ വളരെ വളരെ ആഴത്തില്‍ ഒരോ ദിനവും സ്നേഹിച്ചു കൊണ്ടിരിക്കുന്നു ഞാന്‍ കാരണം നീ വേദനക്കുമെന്ന് ചില നിമിഷങ്ങളില്‍ ഞാന്‍ ഭയപ്പെടുന്നു.
11 രാത്രിയുടെ മയങ്ങക്കളില്‍ നീ എന്നെ വിട്ട് അകലുന്നതായി സ്വപനങ്ങൾ കാണുന്നു പുലരിയിലെ കിരണങ്ങളില്‍ എന്‍്റെ കണ്ണുകൾ കണ്ണുനീര്‍ ചാലിച്ചുകൊണ്ട് എഴുന്നേല്‍ക്കുന്നു നീ എന്‍്റെ യാണ്, എന്‍്റെ ശ്വാസം നിലക്കുന്നത് വരെ നീ എനിക്ക് വേണം.
12 ചിലരങ്ങനാ എത്രയൊക്കെ നമ്മൾ അകല്‍ച്ച കാണിച്ചാലും വീണ്ടും നമ്മുടെ പിറകെ വരും അവരെ ഒരിക്കലും കൈവിടരുത് ചേര്‍ത്ത് പിടിക്കണം കാരണം, അകറ്റി നിര്‍ത്തിയിട്ടും അവര്‍ നമ്മെ വിട്ട് പോകുന്നില്ലെങ്കില്‍ അത്രത്തോളം നമ്മളെ സ്നേഹിക്കുന്നത് കൊണ്ടാണത് ആ സ്നേഹം ആത്മാര്‍ത്ഥമാണ് അത് മനസ്സിലാക്കാതെ പോകരുത്.
13 നീ ഈ ലോകത്തിലെ മറ്റെല്ലാവര്‍ക്കും വെറും ഒരു വഴി പോക്കനായിരിക്കാം പക്ഷെ എനിക്ക് നീ എന്‍്റെ മാത്രം ലോകമാണ് നിന്നോടുള്ള എന്‍്റെ സ്നേഹം എന്‍്റെ ശിരക്കളില്‍ ആഴത്തില്‍ ഓടുന്നു എന്‍്റെ പ്രിയപ്പെട്ടത് അത് നീ മാത്രമാണ്, നീ മാത്രമാണ്.
14 നിങ്ങൾ ഒരോളോട് ആഴത്തില്‍ പ്രണയത്തിലായാല്‍, അവരുടെ ആവശ്യങ്ങൾ നിങ്ങൾക്ക് നിങ്ങളേക്കാൾ മുകളിലാണ്.
15 ഓര്‍മ്മപ്പെടുത്തുന്ന നിന്‍്റെ സ്നേഹത്തിന്‍്റെ ആഴത്തില്‍ ഞാന്‍ ഇങ്ങനെ നിന്നോടപ്പം ജീവിക്കുമ്പോൾ, ഓര്‍മ്മകൾ പോലും നീ എന്‍്റെ സ്വന്തമാണ്.
16 നമ്മൾ പരസ്പരം കാത്ത് സൂക്ഷിക്കുന്ന കാലത്തോളം നമ്മൾ ശക്തരാണ്, നമ്മളെ പിരിക്കാന്‍ ആര്‍ക്കും കഴിയില.
17 സ്നേഹം ആഴത്തിലാകുമ്പോൾ നിങ്ങൾക്കതറിയാം കഴിയും നിങ്ങളുടെ അസ്ഥികളുടെ താളത്തിലേക്ക് നിങ്ങൾ അത് അനുഭവിക്കും ആഴത്തിലുള്ള പ്രണയം അത്ര ശക്തമാണ്, ഇതെല്ലാം അനുഭവിക്കാന്‍ നമ്മൾ രണ്ടുപേരും ഭാഗ്യമുള്ളവരാണ്.
18 ഞങ്ങളുടെ അഗാധമായ സ്നേഹം എന്നെന്നേക്കും നിലനില്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു നിങ്ങൾക്കത് അറിയില്ല, പക്ഷേ നിന്‍്റെ സാന്നിധ്യത്താല്‍ നീ എന്റെ ജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കി.
19 ആയിരം നിര്‍വചനങ്ങൾകൊണ്ടു പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കവിതയാണ് പ്രണയം.
20 ഒരായിരം വാക്കുകൾകൊണ്ട് വര്‍ണ്ണിച്ചെഴുതിയാലും മതിവരാത്ത വരികളാണ് പ്രണയം.
21 മധുവാണ് മധുരമാണ്, മധുമൊഴികളുടെ ചുംബനമാണ് കനവാണ് നിനവാണ് നിലാവ് പൂക്കുന്ന കിനാവാണ്.
22 വെളിച്ചമില്ലാത്ത പകലുകളും, തെളിച്ചമുള്ള രാത്രികളും പണയം വെച്ചൊരു മനസ്സും, പാതി പകുത്ത ഹൃദയവുമാണ് പ്രണയം.
23 പുഞ്ചിരിയാണ്, കൊഞ്ചലാണ്, പഞ്ചാരപാലുമിഠായിയാണ് സ്വന്തമാണ് സ്വര്‍ത്ഥമാണ് അവകാശമാണ് എന്നിട്ടും അന്യമാണ് നോവാണ്, വേവാണ്, ഒടുക്കമൊരു മരണമാണ്, എന്നിലും നിന്നിലും ഉടലെടുത്ത കനാലാണ് പ്രണയം.
24 എന്താണ് ശരിക്കും ആഴത്തിലുള്ള പ്രണയം അല്ലെങ്കില്‍ സ്നേഹം.
25 അഗാധമായ സ്നേഹം അവരുടെ ഏറ്റവും ദുര്‍ബലമായ, പലപ്പോഴും ഏറ്റവും താഴ്ന്ന പോയിന്റില്‍ ഒരാളെ കാണുകയും അവരെ എഴുന്നേല്‍ക്കാന്‍ സഹായിക്കാന്‍ നിങ്ങളുടെ കൈ നീട്ടിക്കാണുകയും ചെയ്യുന്നു കാരണം അഗാധമായ സ്നേഹം നിസ്വാര്‍ഥമാണ് നിങ്ങൾ പരിപാലിക്കുന്നതിനെക്കുറിച്ച് രണ്ട് തവണ ചിന്തിക്കാത്ത ആരോ അവിടെഉണ്ടെന്ന് മനസ്സിലാക്കുന്നു.
26 നിന്റെ ഹൃദയം നിന്റെ ഹൃദയം നീ മറച്ചു പിടിച്ചാലും നിന്റെ മിഴികൾ എന്നോട് സംവദിയ്ക്കുന്നു ഒരു നേര്‍ത്ത സ്വപ്ന ലഹരി മയങ്ങുന്ന നിന്റെ കണ്ണുകൾ എന്നോട് വിളിച്ചു പറയുന്നുണ്ട് നിന്റെ ഉള്ളില്‍ നീ എന്നെ ഒളിപ്പിച്ചിട്ടുണ്ടെന്നു.
27 ഇല്ലെങ്കില്‍ നിനക്കീ പരിഭ്രമമെന്തിന് ഞാനറിയാതൊരു നേരത്ത് എന്നെ കണ്ണിമയ്ക്കാതെ നോക്കി നില്‍കുമ്പോൾ പെട്ടെന്ന് ഞാന്‍ നിന്നെ കാണുമ്പോൾ ഒരു പിടച്ചിലോടെ മിഴികൾ താഴ്ത്തുന്നു നീ കണ്ണുകൾ കള്ളം പറയാറില്ല.
28 എന്നേ കാൺകെ വിടര്‍ന്നു പൂക്കുന്ന നിന്റെ മിഴികളില്‍ ഞാന്‍ തിരഞ്ഞു വായിക്കുന്നു ചില വരികൾ അവയില്‍ ഗാഡമായ പ്രണയം നിറഞ്ഞു തുളുമ്പുന്നുണ്ട്.
29 നിന്റെ മനസ്സെന്നില്‍ കുരുങ്ങി കിടപ്പാണെന്നറിയുന്നു ഞാന്‍ എന്നോട് പറഞ്ഞില്ലെങ്കിലും ഞാനറിയുന്നു നീ എന്നെ ഭദ്രമായി നിന്റെ മനസ്സില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നു.
30 എന്നും കൂടെയില്ലെങ്കിലും സാരമില്ല കൂടെയുണ്ടെന്ന് വെറുതെ തോന്നിപ്പിച്ചാല്‍ മതി.
31 മഴയായി വന്നു നീ എന്‍ മുന്നില്‍ സ്നേഹത്തിന്റെ മഴത്തുള്ളിയായ് നീ എന്നിലേക്ക് പെയ്തിറങ്ങിയപ്പോൾ മഴക്കാറ്റ് പോലുള്ള ഒരു സ്നേഹത്തിന്റെ കാറ്റ് എന്നിലേക്ക് വന്ന ചേരുകയായിരുന്നു.
32 പോകുന്നു പാതകൾ ചിലതോര്‍മത്തന്‍ പോയിരുട്ടോളം ചിലതേന്‍ പ്രതീക്ഷിതന്‍ പ്രഹണങ്ങളോളം ചിലതു മറവിതാന്‍ പാതാള നിദ്രയോളം ചിലതേന്‍ ഭാഗ്ന പ്രണയങ്ങളോളം കരഞ്ഞുകൊണ്ടാഗ്നിയിലൂടെ ജലത്തിലൂടെചില താമരം ഈമരം കണ്ടുകൊണ്ടേ ചിലതേകാന്താതയില്‍ ചിലതു മൗനത്തിന്റെ പ്രാര്‍ത്ഥനപോലെ ചിലതു നൂല്‍പൊട്ടിയ പട്ടങ്ങൾ പോലെ ചിലതു നിരമയം.
33 നിഴലിനും ആത്മാവിനും ഇടയില്‍ രഹസ്യമായി സ്നേഹിക്കടേണ്ട ചില ഇരുണ്ട ചിത്രങ്ങൾ പോലെ നിന്നെ എന്‍്റെ ജീവനെക്കാൾ സ്നേഹിക്കുന്നു.
34 സ്നേഹം നല്‍കുന്നതിലൂടെ അത് വളരുന്നു നമുക്ക് ലഭിക്കുന്ന സ്നേഹം മാത്രമാണ് നമ്മുടെ മനസ്സില്‍ സൂക്ഷിക്കുന്നത് സ്നേഹം നിലനിര്‍ത്താനുള്ള ഉള്ള ഏക മാര്‍ഗ്ഗം അത് വിട്ടു കൊടുക്കുക എന്നതാണ്.
35 പ്രണയം സംഗീതത്തിനുവേണ്ടി സജ്ജമാക്കിയ സൗഹൃദമാണ് നീയെന്‍റെ പറുദീസയാണ്, നിന്‍റെ എന്‍റെ സ്നേഹത്തിന്‍റെ എന്‍റെ പ്രണയത്തിന്‍റെ താരാട്ടുപാട്ടില്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ ജീവിച്ചു തീര്‍ക്കും.
36 നമ്മൾ പരസ്പരം കാത്ത് സൂക്ഷിക്കുന്ന കാലത്തോളം നമ്മൾ ശക്തരാണ്, നമ്മളെ പിരിക്കാന്‍ ആര്‍ക്കും കഴിയില.
37 വെള്ളത്തിലാണെങ്കിലും തീ ഉണ്ടായിരുന്നിട്ടും സ്വര്‍ണ വിലയില്‍ മാറ്റമില്ല അത് പോലെ നീ അടുത്താണെങ്കില്‍ പോലും അകലെയാണെങ്കിലും എന്റെ മനസ്സ് ഒരിക്കലും മാറില്ല.
38 ഞാന്‍ നീയാകുമ്പോഴും നമ്മളാകുമ്പോഴും മാത്രമാണ് ലോകം പൂക്കുന്നത് എന്നിലേക്ക് മാത്രമായൊരു പകര്‍ന്നാട്ടം നീ കൊതിക്കുമ്പോഴാണ് ആകാശം അരങ്ങു പണിയുന്നത് ഞാനും നീയും നമ്മളായി അലിഞ്ഞുചേരുമ്പോഴാണ് ആഴി ആഹ്ലാദനൃത്തം ചവിട്ടുന്നത്.
39 നിന്റെ മാറിലെ ചൂടില്‍ ഞാന്‍ ചുംബിക്കുമ്പോഴാണ് എന്റെ നീലഞെരമ്പുകൾ ഉണരുന്നത് നിന്റെ ഉള്ളാഴങ്ങളിലേക്ക് ഞാന്‍ ഇഴഞ്ഞിറങ്ങുമ്പോഴാണ് രക്തധമനികൾ പൊട്ടിചിതറുന്നത് നമ്മുടെ പ്രണയം മരിക്കുമ്പോഴാണ് ലോകം അവസാനിക്കുന്നത്.
40 ഒരുമുറിയുടെ ഇരുണ്ട വെളിച്ചത്തില്‍ നിനക്കായ് ഞാനൊരു കവിത രജിക്കും മാറ്റാര്‍ക്കും വായിക്കാന്‍ ആകാത്ത വിധം മനോഹരമായൊരു കവിത നിന്‍ സ്മൃതികളാല്‍ വര്‍ശിച്ച വസന്തകാലം ഒരായുസ്സിന്റെ ഓര്‍മ്മകൾ നല്‍കി കടന്നുപോകയോ.
41 എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്നത്,എല്ലാ ദിനങ്ങളിലും നിന്റെയി കുസൃതി നിറഞ്ഞ മുഖത്ത് പുഞ്ചിരി കാണുമ്പോളാണ് നിന്നിലെ പ്രണയം കോരിച്ചൊരിയുന്ന മഴയായി എന്നിലേക്ക്‌ പയ്യെ പതിച്ചു തുടങ്ങി.
42 കാലമില്ലാതെ പെയ്യുന്ന ഇ മഴ എനിക്ക് നനഞ്ഞേ മതിയാവു ഓരോ ജലകണികകൾ പതിക്കുമ്പോൾ എന്റെ ഹൃദയം തുടിച്ചു കൊണ്ടിരിക്കുകയാണ് ആ സമയം.
43 എന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്റെ കുസൃതി നിറഞ്ഞ മുഖഭാവങ്ങളും, കാന്ത കണ്ണുകളും തെളിഞ്ഞു കാണാം ഓരോ ജലകണികകളും എന്നെ തൊട്ടുരുമ്മി പോകുന്നത്, നിന്റെ സ്പര്‍ശം പോലെ തോന്നുന്നു.
44 ആ മഴയില്‍ നിന്നും എന്നെ പിന്തിരിക്കാന്‍, വൈകി വന്ന കാറ്റിനോ, മിന്നലിനോ ആയില്ല പ്രകൃതി പോലും എനിക്ക് കനിഞ്ഞു തന്ന വരമാണ് നിന്റെയി പ്രണയം.
45 കാലചക്രം അതിവേഗം കടന്നു പോയാലും, ഇ മഴയെ എനിക്ക് വിലക്കാന്‍ ആവില്ല നിലാമഴയില്‍ കുതിര്‍ന്നു നിന്നപ്പോൾ ചെറിയ ഇളം കാറ്റെന്നെ തലോടിയ പോലെ തോന്നി നിന്നിലെ പ്രണയം പറയാന്‍ വന്നതാകാം.
46 കാത്തിരിപ്പിനും സുഖമുണ്ടെന്ന് ആരോ പറയും പോലെ ആ മന്ദമാരുതന്‍ വീണ്ടും പലമുറ എന്നെ തഴുകി പോയി ഇ പ്രണയമഴയെ പ്രണയിച്ചു ഞാന്‍ മരിക്കട്ടെ.
47 ഇനിയുമൊരു പ്രണയ സാഗരം തീര്‍ക്കണമെനിക്ക് അതില്‍ നമുക്കൊരുമിച്ചു തുഴഞ്ഞു പോകാന്‍ നമ്മുടെ ഹൃദയങ്ങള്‍ കൊണ്ടൊരു തോണിയൊരുക്കേണം അതിനേ തകര്‍ക്കുവാനെത്തുന്ന തിരമാലകളുടെ വേലിയേറ്റയിറക്ക വ്യതിയാനങ്ങളില്‍ ഇടറാതെ പതറാതെ തുഴഞ്ഞു തുഴഞ്ഞു മറുകരെയെത്തണം.
48 ഒടുവിലന്യോന്യം അമര്‍ത്തി പുല്‍കിയുറങ്ങണം പിന്നെയും നമുക്കൊരുമിച്ചു പിറവിയെടുക്കണം ഈ ജന്മത്തില്‍ ബാക്കിയായ പ്രണയം അടുത്ത ജന്മത്തിലുമനുഭവിച്ചു തീര്‍ക്കുവാന്‍ അങ്ങനെയങ്ങനെ പ്രണയിച്ചു കൊണ്ടേയിരിക്കണം നമുക്ക് ഇനിയും പിറക്കാത്ത ജന്മങ്ങളിലും.
49 അവന്റെ പ്രാണ പ്രിയയെ അവന് മാത്രം സ്നേഹിക്കണം അവളെ നെഞ്ചോട് ചേര്‍ത്തു പ്രണയിക്കണം അവളെ ലോകം മുഴുവനും ചുറ്റിക്കണം അവളുടെ കണ്ണുകൾ കാഴ്ച്ചകൾ കാണുമ്പോൾ കഥകൾ പറയുന്നത് കാണണം മഴയത് തുള്ളിച്ചാടുമ്പോൾ കുടയായി ചെന്ന്‌ പുണരണം പൂരങ്ങളും ആനകളും.
50 കാടും യാത്രകളുമായി അവളെ കറക്കണം കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങളൊക്കെ പറയുന്നവളെ അതിനുമപ്പുറം സാധിച്ചു കൊടുക്കണം ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളുമായി ജീവിക്കണം കുശുമ്പനായ അവനില്‍ ഒതുങ്ങണം അവളുടെ ലോകം അവനാകണം അവന്‍ മാത്രം.
51 എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്രവിധം പ്രണയമാണ് നിന്നോട് നിന്നിലെ പ്രണയം എന്നില്‍ ചേരുന്ന നിമിഷം, ഇരുഹൃദയങ്ങൾ ഒന്നായി മാറുമ്പോൾ നീയും ഞാനുമെന്നത് നമ്മളായി മാറുന്നുവോ.
52 നിന്റെ ഈ പ്രണയം എന്നെ വല്ലാതെ മുറുക്കുന്നു നിന്നിലേക്ക് നമ്മുടെ പ്രണയം എന്തിനുവേണ്ടിയെന്ന് നീ ചിന്തിച്ചിട്ടുണ്ടോ.
53 യാതൊന്നും അറിയാതെ യാതൊന്നും കേൾക്കാതെ, മണ്ണില്‍ അലിഞ്ഞുചേരാന്‍ അവന്‍ എന്നെ നെഞ്ചോടു ചേര്‍ത്ത്പിടിച്ചപ്പോൾ ആണ് .
54 ഞാന്‍ തിരിച്ചറിഞ്ഞത്, സ്നേഹത്തിന്റെ, ഒരുമിച്ചുള്ള ആത്മബന്ധത്തിന്റെ അവസാന വാക്ക് മരണം എന്ന സത്യം, മരണം എന്ന ഇരുൾമൂടിയ ഇടവഴിയിലേക്ക് കാലെടുത്തു വക്കുമ്പോളും, ഒന്ന് ആശിച്ചിരുന്നു ഒരിക്കല്‍ കൂടി അവനുമൊത്ത് ഒരു ചാറ്റല്‍ മഴ നനയാന്‍.
55 പൂര്‍ണ്ണഹൃദയത്തോടും ആത്മാവോടും കൂടി ഞാന്‍ നിന്നെ സ്നേഹിക്കുന്നു എല്ലാ ദിവസവും ഞാന്‍ നിന്നെക്കുറിച്ച് കൂടുതലറിയുമ്പോൾ, ഞാന്‍ നിന്നെ കൂടുതല്‍ സ്നേഹിക്കുന്നു നിന്നോടുള്ള സ്നേഹത്താല്‍ എന്റെ ഹൃദയം പൊട്ടിത്തെറിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
56 ഞാന്‍ നീയുമായി ഉണരുമ്പോൾ എല്ലാ ദിവസവും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഗ്രഹമായി ഞാന്‍ നിന്നെ കാണാന്‍ വന്നിരിക്കുന്നു.
57 നിങ്ങളെ അതേ തീവ്രതയോടെ സ്നേഹിക്കുന്ന ഒരാളെ സ്നേഹിക്കുന്നത് അതിശയകരമായ അനുഗ്രഹമാണ് ഇതുപോലെ നിന്‍്റെ ഒപ്പം ജീവിക്കാന്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു നന്ദി.
58 നിന്‍്റെ പുഞ്ചിരി കാണുമ്പോൾ ഒരു ദിവസം പ്പോലും നിന്നെ വേര്‍ പിരിഞ്ഞിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്, എന്‍്റെ ഹൃദയത്തില്‍ നീ വളരെയധികം ആഴത്തില്‍ ചേര്‍ന്ന് പോയി ഒരു പാട് ഒരുപാട് സ്നേഹിക്കുന്നു നിന്നെ പ്രിയേ.
59 പ്രണയം തോന്നാന്‍ ഒരു നിമിഷം മതി, നിന്‍്റെ ആ നിമിഷത്തിനായി, കാത്തിരിക്കാം ഞാന്‍ ഒരു ജന്മം.
60 നിന്‍്റെ ഓര്‍മ്മകൾക്ക് എന്നില്‍ മരണമില്ലാത്തിടത്തോളം കാലം നീ എന്‍്റെ പ്രണയം തന്നെയാണ്.
61 പ്രണയം ഒരു വികാരം ആണ് അത് ചിലര്‍ക്കുമാത്രം നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഒന്ന് അതെല്ലാം നഷ്ടപെട്ടവന് പിന്നീടുള്ള പ്രണയം കാറ്റിനോടും യാത്രേയോടും ചൂടുകട്ടനും ഒക്കെ ആയി മാറും പിന്നെ.
62 ആദ്യപ്രണയം, ദിവ്യതയുള്ളതും, അമൂല്യവുമാണെന്ന് മനസ്‌ കബളിപ്പിക്കുന്ന ഒന്ന് തന്നെയാണ് ആകര്‍ഷണത്തിന്റെ മറ്റൊരു പേര്, ആദ്യമായി നെഞ്ചിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന അനുഭൂതി, ആദ്യപ്രണയം എപ്പോഴും വിജയികണമെന്നില്ല, കാരണമെന്തെന്നാല്‍.
63 അതിന് വേണ്ടി മിക്കവരും ശ്രെമിക്കാത്തതാണ്, കൂടാതെ ആകര്‍ഷണതയുടെ തീവ്രത കുറയുമ്പോൾ മങ്ങല്‍ വീഴുന്നതും, ആദ്യമായി പ്രണയിക്കുന്നവര്‍ക്ക്, നിങ്ങൾ, കണ്ടമാത്രയില്‍ തന്നെ പ്രണയിക്കാന്‍ മുന്നിടരുത്, പരസ്പരം അറിഞ്ഞു, മനസിലാക്കിയതിന് ശേഷം ശ്രെമിക്കു, കാണുമ്പോൾ പൊട്ടിമുളകുന്നത്, വെറും ആകര്‍ഷണം ആണ്, നമ്മുടെ മനസ്, ബുദ്ധിയെ കിഴടക്കുന്ന സമയം.
64 ഹൃദയം മനസിനെ പ്രണയമെന്ന് കബളിപ്പിക്കുന്ന മുഹൂര്‍ത്തം, അങ്ങനെ ചെയ്താല്‍, ഒരു പക്ഷെ, അത് തന്നെയാവം ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും.
65 പ്രണയമഴയായ് നീ എന്നില്‍ നിറയുമ്പോൾ പടരും നിന്നിലെ വികാരം എന്നില്‍ തോരാതെ നിന്റെ ചുംബനതാല്‍ എന്റെ മിഴികൾ പാതിയടയുമ്പോൾഎന്നെ നീ പുണരുന്നനേരം ഞാന്‍ അറിയാതെ നിന്നിലേക്ക് അടുക്കുകയാണ് സ്നേഹ സ്പര്‍ശനങ്ങൾ ഏറ്റു വാങ്ങുമ്പോൾ അറിയാതെ നിന്നെ ഞാന്‍ പുണരുന്നു എന്നിലെ പാതിയായി.
66 മഴയെ പ്രണയിക്കാന്‍ ഒരേഒരു കാരണമേ ഉള്ളു നീ ഒരു അഥിതി യെ പോലെ എന്നില്‍ വന്നു ചേര്‍ന്നു പിരിയാന്‍ അവതതുപോലെ ഒരു കുട കീഴില്‍ ചേര്‍ന്നതിനാലാണ്.
67 നീ എവിടെ പോയാലും എന്റെ ആത്മാവും മനസ്സും നിന്നോട് കൂടെ ആയിരിക്കും, മരണമെന്ന യാതാര്‍ത്ഥ്യത്തിലേക്ക് ഞാന്‍ അലിഞ്ഞു പോയപ്പോളും, നിനക്ക്കായി എന്‍റെ ഹൃദയത്തെ ഞാന്‍ ഇവിടെ തനിച്ച്‌ വിട്ടു.
68 സ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഞാനും നീയും നമ്മുടെ സ്നേഹവും.
69 നീ തീര്‍ത്ത ചുംബനപ്പെയ്ത്തുകൾ അല്ലാത്തെ മറ്റെന്താണ് എന്നില്‍ ഈ പ്രണയക്കടലൊഴുക്കുന്നത്.
70 നമ്മുടെ ഇടയിലെ പിണക്കങ്ങൾക് ഒരു ചെറു പുഞ്ചിരിക്കപ്പുറം ദൂരമുണ്ടാക്കരുത്.
71 പൂവായി പിറക്കണം ഇലയായി മരിക്കണം കാറ്റായി സ്നേഹിക്കണം മഴയായി പുണരണം, നീയെന്ന ഓര്‍മയാവണം.
72 ചിലവഴികൾ എന്നെ വെടിഞ്ഞു പോകവേ ഏതോ കിനാവിലെ കുഞ്ഞു മാലാഖാമാര്‍ പൂവുമായി വന്നു വിളിച്ചുണര്‍ത്തുന്നവ സ്വപ്ന ദീര്‍ഘങ്ങളാം രാത്രി മഴകളില്‍ നനഞ്ഞു പോകുന്നവ യാത്രകൾ ബാക്കി.
73 വഴികൾ പലതു തേടി നടക്കുന്നവര്‍ യാത്രകൾ ബാക്കി പറയാതെയറിയാതെ പലവഴി നടന്നു നാം ഒരു വേളയൊരുനാൾ നീ വരുമെന്ന ചിന്തയില്‍ ഇനിയീ ദശാസന്ധിയില്‍ എനിക്ക്, പേരിന് ഊരിന് എന്ത് പ്രസക്തി ഒഴുകുന്നയീ ജീവ ജലപ്പരപ്പില്‍ ഒന്നിച്ചൊരുമിച്ചു നീന്തിതുടിച്ചിടാം അക്ഷരത്തുള്ളിയായ്.
74 നിന്റെ പുഞ്ചിരി എന്റെ ഹൃദയത്തെ കീഴടക്കുന്നു, ഞാന്‍ പലതവണ പ്രണയത്തിലായിട്ടുണ്ട് പക്ഷേ, എന്തോ മനസ് എപ്പോഴും നിന്നോടൊപ്പമുണ്ട്.
75 ഞാന്‍ നിന്റെ അടുത്തായിരിക്കുമ്പോൾ വളരെ സന്തുഷ്ടനാണ് എന്റെ ജീവിതത്തിലെ ഓരോ ശ്വാസവും പുഞ്ചിരിയും കണ്ണുനീരും എല്ലാം കൊണ്ടും ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
76 പറയുന്ന ഓരോ വരികളും പൈങ്കിളി ആണെന്ന് അറിയാം പ്രണയം അന്നും ഇന്നും ഇനി എന്നും പൈങ്കിളി തന്നെയാണ്, പ്രണയമഴയില്‍ ഞാന്‍ നനഞ്ഞപ്പോളാണ് എനിക്ക് ആ സത്യം വെളിപ്പെട്ടത്.
77 കണ്ണുകൾ തുറന്നപ്പോൾ ചിരിക്കുന്ന വെളിച്ചമല്ല എന്നാലൂം എന്റെ ഇതളുകൾ വിരിഞ്ഞത് നിനക്കു വേണ്ടി എന്റെ ഗന്ധം, നിറം നിനക്കു വേണ്ടന്നറിയാം.
78 എന്നാലൂം ഞാന്‍ വിരിഞ്ഞത് നിന്റെ ലഹരിയിലാണ് എന്നെ ഉണര്‍ത്തിയത് പകലിലെ നിലവിളികളല്ല നിന്റെ നിലാവില്‍ ഇര തേടി പോയ വവ്വാലുകളാണ് നീ നല്‍കിയ വെളിച്ചത്തിലാണ് ചിവീടുകൾ ഭയം മറന്നു പാടിയത് ആ ഗാനം കാറ്റുകൾ.
79 നിഴലറിയാത്ത നിളയില്‍ നിന്നെ വരച്ചു വെച്ചു ഞാനും നിന്നെ പ്രണയിക്കുന്നു നിന്നെ തലോടുന്ന മേഘങ്ങളെ പോലെ ഒരു നിമിഷം ഞാന്‍ ഒരു സ്വപ്നം കണ്ടു.
80 നിലാവിന്റെ കൈ പിടിച്ചു നിന്നിലെ ചൂടില്‍ ഞാന്‍ ലഹരിയായി എരിയുന്നത് ഇനിയൊരു ജന്മമുണ്ടെങ്കില്‍ നിന്നില്‍ തെളിയുന്ന ക്ഷത്രമാവാന്‍ ഞാന്‍ കൊതിക്കുന്നു നിലാവില്‍ വിരിഞ്ഞ പൂക്കളാവാന്‍.
81 ഒന്നിച്ചില്ലങ്കില്‍ ഇരുവര്‍ക്കും അഗ്നിക്ക് ഇരയാവാം ഇരു മേനിയും ഒന്നായി പുണര്‍ന്നു അഗ്നി നമ്മളെ രുചിയോടെ പുണരട്ടെ എരിയുന്ന ശരീരങ്ങൾ .
82 ഹൃദയത്തിന്റെ നിശബ്ദത സഖി നീയെനിക്കും ഞാന്‍ നിനക്കുമായി എരിഞ്ഞു തീരുന്നു!സ്വപ്‌നങ്ങളെയെല്ലാം പറഞ്ഞു ഇരു മിഴികളും തമ്മില്‍ നോക്കി യാത്രയാവാം ബലി കൊടുക്കുകയാണ് നമ്മുടെ പ്രണയത്തെ.
83 ചിലനേരത്തെ കാത്തിരിപ്പുകൾക്ക് ഒരായുസിന്റെ മൂല്യമുണ്ട് അത്രമേല്‍ സ്വന്തമെന്ന് തോന്നിയൊണ്ടാവാം വാക്കുകൾ കിട്ടാതെ മുറിഞ്ഞു പോയ കവിതയായിരുന്നു എനിക്ക് നീ അസ്തമയ സൂര്യന്‍ കടലിലേക്ക് ആഴ്ന്നിറങ്ങിതുടങ്ങി ചില സായാഹ്ന വേളകളില്‍ ഞാനീ കടല്‍ കരയില്‍ സ്വപ്നങ്ങൾകൊണ്ട് കൂടൊരുക്കി ഉല്ലസിക്കുമായിരുന്നു.
84 കൂടെ അവൾണ്ടെന്നുള്ളതായിരുന്നു മറ്റൊരു സന്തോഷം ചേര്‍ത്തുപിടിച്ച നിന്റെ കരങ്ങളും കൂടെ ചേര്‍ന്ന കാല്പാദങ്ങളും എല്ലാം മായ്ഞ്ഞുപോയ് ഇനിയൊരുക്കലും ചേരാനാകാത്തവിധം അങ്ങ് മാലാഖമാര്‍ക്കിടയിലേക്ക് പറന്നകന്നു പോയില്ലേ എന്നെ തനിച്ചാക്കി നീ.
85 കടല്‍ക്കരയില്‍ ആഴ്ന്നിറങ്ങിയ കാല്‍പാദങ്ങളെ പറിച്ചു നടനാകുന്നില്ല എനിക്ക്, നീയില്ലായ്മ എന്നിലെ ഊര്‍ജത്തെ ഇല്ലായ്മ ചെയ്യുന്നു ജീവിതയാത്രയില്‍ വിധിക്കുമുന്നില്‍ തളര്‍ന്ന് സ്വയം തകര്‍ന്നപ്പോൾ.
86 ഒരു കുളിര്‍ക്കാറ്റായ് തഴുകി, നീര്‍മഴയായ് പെയ്തിറങ്ങി, ഉറവ വറ്റിയൊരാ മനസ്സില്‍ പുതുനീരുറവ തീര്‍ത്ത് പുതു നാമ്പിനും പുതുവസന്തത്തിനും കാരണമായവൾ.
87 തന്‍ തുടര്‍യാത്രയില്‍ താങ്ങായി ആ നീരുറവകളെ തന്‍ യാത്രയുടന്ത്യം വരെ തന്‍ പാതിയായ്‌ കൂടെ കൂട്ടുവാന്‍ ആ മനസ്സ് ആക്കം കൂട്ടവേ.
88 നിസ്സഹായനായ് യാത്രികന്‍ തന്‍ മഴയെ നോക്കി ശൂന്യതയില്‍ കണ്ണും നട്ട് പകച്ച്നില്‍ക്കുന്നു.
89 നോക്കിയിരിക്കേ തീര്‍ന്നു പോയതൊന്നും പ്രണയമല്ല എന്ന തിരിച്ചറിവ് പോലും പ്രണയമായത് നീ കൂടെയുണ്ടെന്നറിഞ്ഞപ്പോഴാണ് കണ്ണടച്ചിരുന്നാലും.
90 കാഴ്ച്ചകൾ മനോഹരമാണെന്നറിഞ്ഞതും നിന്നിലൂടെയാണ് സമ്മതമാണ് നിന്നെ ഞാനെന്ന് വിളിക്കാന്‍.
91 എല്ലാം ഞാന്‍ നിന്നെ കുറിച്ച് മനസ്സിലാക്കുന്നു, ഇതെല്ലാം ഞാന്‍ മനസ്സിലാക്കാന്‍ കാരണം എനിക്ക് നിന്നോടുള്ള പ്രണയമാണ്.
92 എനിക്കറിയാം ഞാന്‍ നിന്നിലൂടെ നിന്നെ പ്രണയിക്കുകയാണെന്ന്, അവസാനം എന്‍്റെ സ്വപ്നങ്ങളേക്കാൾ മികച്ചതാവുകയാണെന്‍്റെ യാഥാര്‍ത്ഥ്യം.
93 നീ തികഞ്ഞവനാണെന്ന് ഞാന്‍ മനസ്സിലാക്കി നിന്നെ ഞാന്‍ സ്നേഹിച്ചു.
94 നിന്നില്‍ കൂടുതല്‍ ഞാന്‍ അടുത്തപ്പോൾ നീ സമ്പൂര്‍ണ്ണനല്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു, പക്ഷെ ഞാന്‍ ഇപ്പോൾ നിന്നെ കൂടുതല്‍ കൂടുതല്‍ എന്‍്റെ ജീവന നെക്കാൾ സ്നേഹിക്കുന്നു.
95 പറയാതെ പറയുമ്പോൾ അറിയാത്ത അറിയുന്നു നിന്‍ മനസ്സും മൗനം വാചലം ആവുമ്പോഴും ഉള്ളു പിടയുന്ന നിന്‍ നൊമ്പരം.
96 എന്‍ ഹൃദയത്തെയും ശൂന്യംമാകുന്നു ദേവി നീ എന്നില്ലോ ഞാന്‍ നിന്നിലോ നിറഞ്ഞു നില്‍ക്കുന്നത് എന്ന് അറിയാതെ ഏകാന്തമാം ഇരുൾ നിറഞ്ഞ പ്രകൃതിയില്ലേക്ക് ഞാന്‍ എന്നെ തന്നെ മറക്കുവാന്‍ ഉള്ള യാത്രയില്‍ ആണ് വൈരാഗ്യഭാവത്തിന് പൂര്‍ണ്ണത നല്‍ക്കുവാന്‍.
97 നീ നിനച്ചാല്‍ ഒരു ചിരി കൊണ്ടെന്റെ മുഖ പ്രസാധത്തില്‍ ചായങ്ങൾ പൂശാം ഒരു നാളും ബാക്കി വെക്കാതെയെന്റെയീ ഹൃദയത്തില്‍ ഒരു മഴയായി പെയ്തിറങ്ങാം.
98 ശുഷ്‌ക്കിച്ച നാമ്പുകൾ പൊട്ടിമുളച്ചയീ തരിശിടങ്ങളില്‍ നിന്റെ വരവിനാല്‍ ഇനിയൊരു വസന്തം ബാക്കിയുണ്ടെങ്കില്‍ വേദന കൂട്ടി ഞാന്‍ കാത്തു നില്‍ക്കുന്നു.
99 നിന്റെ സ്നേഹമായി പെയ്യും മഴ രുചിക്കാന്‍ വരവുകൾക്കിടയില്‍ ഒരു ഇടവേളയിനിയും വിധിയായി ബാക്കിയുണ്ടേല്‍ ഈ വരവില്‍ എനിക്ക് ഒടുങ്ങി അലിയുവാന്‍ നിന്റെ മാറിന്റെ ചൂട് പകര്‍ന്നു വരം.
100 നല്‍കുക വസന്തത്തിന്റെ അന്ത്യത്തില്‍ വിടപറയും മുന്നേ എനിക്കായി ഒരിക്കല്‍കൂടി പെയ്യുമെന്ന് ചാരമായി ഒടുങ്ങിയ എന്റെ ദേഹാംശങ്ങളെ നിന്നില്‍ അലിയിച്ചു കൂടെ നിര്‍ത്താന്‍.
101 നമുക്കിടയില്‍ ചില സമയങ്ങളില്‍ വന്നുചേരുന്ന പരിഭവ പിണക്കങ്ങളേതും അലിഞ്ഞില്ലാതാകാന്‍ നിന്റെ നെഞ്ചോട് ഇങ്ങനെ ചേര്‍ന്ന്‌ നില്‍ക്കണം നിന്റെ മൂക്കിന്റെ തുമ്പത്ത് വരുന്ന ദേഷ്യം കണ്ടുകൊണ്ട് എനിക്ക് നിന്നോട് വഴക്ക് കൂടണംവഴക്കിന്റെ അവസാനം കരച്ചിലിന്റെ.
102 വക്കത്തു എത്തുന്ന എന്നെ നീ മാറോട് ചേര്‍ത്തു അപ്പോൾ ആശ്വസിപ്പിക്കും, ആ സുന്ദര വിരലുകൾ കൊണ്ടു എന്നെ പതിയെ തലോടി എന്റെ മുടിയിഴകളില്‍ പതിയെ നിന്റെ വിരലുകൾ ഒളിപ്പിച്ചു.
103 അപ്പോൾ നിന്റെ ആ കണ്ണുകളിലെ തിളക്കം ഇങ്ങനെ കണ്ടു കൊണ്ട് നിന്റെ കവിളുകളിലൂടെ അധരങ്ങളില്‍ നിറയുന്ന ആ പുഞ്ചിരി, എനിക്ക് ഇങ്ങനെ കാണണം.
104 ഞാന്‍ നീയുമായി പിണങ്ങി ഇരിക്കുമ്പോൾ നീ പതിയെ എന്റെ അടുത്തു വന്ന്‌ നീ എന്റെതല്ലേ ചെക്കാ എന്ന് പറഞ്ഞു എന്നെ.
105 നിന്റെ മാറോട് ചേര്‍ത്ത് എന്റെ നെറുകയില്‍ തലോടി തിരുനെറ്റിയില്‍ സ്നേഹത്തോടെ മൃദു ചുംബനം നല്കി അങ്ങനെ അങ്ങനെ പറഞ്ഞു തീരാത്ത എത്ര എത്ര മോഹങ്ങൾ ഇനിയും എനിക്ക് ബാക്കിയുണ്ടെന്നോ.
106 എനിക്ക് നിന്നോടുള്ള സ്നേഹംപോലെ എന്റെ മോഹങ്ങള്‍ക്കും ഒരിക്കലും അവസാനമില്ല കാരണം എന്റെ മോഹങ്ങളാണ് എന്റെ പ്രണയത്തിന്റെ കുഞ്ഞുങ്ങള്‍ അവയില്ലാതെ ഞാനുണ്ടോ.
107 എവിടെയാണോ സ്നേഹം ഉള്ളത് അവിടെ നല്ലൊരു ജീവിതമുണ്ട് സ്നേഹം, പ്രണയം നമ്മുടെ യാത്രകളെ മനോഹരവും മൂല്യവത്താക്കുന്നു.
108 ആദ്യ കാഴ്ച്ചയില്‍, എന്‍്റെ അവസാന കാഴ്ച്ചയില്‍, എന്നേന്നെക്കുമായി, എന്നും കാണുന്ന പ്രണയവും സ്നേഹവും ആയിരുന്നു, അവൾ.
109 വെള്ളം സുര്യ നാല്‍ മാത്രം ഇങ്ങനെ പ്രകാശിക്കുന്നു നിങ്ങളാണെന്‍്റെ പ്രിയപ്പെട്ട സൂര്യന്‍.
110 ഞങ്ങൾ പരസ്പരം പ്രണയിക്കുന്നു കാരണം സ്നേഹം ഒരു യഥാര്‍ത്ഥ സാഹസിക്കതയാണ്.
111 ഒരു തുലാവര്‍ഷ രാത്രിയില്‍ ഞാന്‍ പോലും അറിയാതെ എവിടെനിന്നോ എന്റെ ജീവിതത്തിന്റെ പടികയറി വന്നതാണ് നീ.
112 പരസ്പരം തന്റെ ഇണൈടെ കുറവുകളും നിറവകളും അറിഞ്ഞു സ്നേഹിക്കിണതാണ് യഥാര്‍ത്ഥ സ്നേഹ ബന്ധം തന്റെ ഇണൈടെ തെറ്റുകളെ നിറവുകളായി മാറ്റാന്‍ കഴിയിന്ന സ്നേഹമാണ് യഥാര്‍ത്ഥ സ്നേഹമെന്നു പറയുന്നത്.
113 മഴയും സ്നേഹവും ഒരുപോലെയാണ് ഇതു രണ്ടും നമ്മുടെ ജീവിതത്തില്‍ സന്തോഷംതരും എന്നാല്‍ ഒരു വ്യത്യാസം മാത്രം മഴ നമ്മുടെ ദേഹം നനക്കും സ്നേഹം നമ്മുടെ കണ്ണും.
114 ഇരവിലും പകലിലും ഒരു കുളിര്‍ക്കാറ്റായ് നിന്‍ കൂടെയുള്ളപ്പൊ എന്തിന് നീ തേടുന്നു എന്നെ വാക്കുകളാല്‍ ഞാനും നീയും പ്രണയിച്ചിട്ടില്ല ഭാവങ്ങളാല്‍ ഞാനും നീയും അറിയിച്ചിട്ടുമില്ല പക്ഷേ എന്റെയും നിന്റെയും ഹദയങ്ങൾ തമ്മില്‍ പ്രണയിച്ചിരുന്നു.
115 ജനിച്ചാല്‍ സ്നേഹിക്കണമെന്നത് അനിവാര്യമാണ് അത് ആരോടെങ്കിലും ആവാം എന്നതില്‍ നിന്ന് മാറി സ്നേഹിക്കേണ്ടവരെ സ്നേഹിക്കുമ്പോഴാണ് സ്നേഹം എന്ന വാക്കും, ആശയവും ശെരിക്കും പൂര്‍ണതയിലേക് എത്തുന്നത്.
116 ടീച്ചര്‍ ക്ലാസെടുക്കുന്നതിനിടയിലെ സംശയം പോലെയാക്കുന്നുണ്ട് നമ്മുടെ പ്രണയം, പറഞ്ഞാല്‍ എന്തു വിച്ചാരിക്കും എന്നു കരുതി പ്രകടിപ്പിക്കാതെ വച്ച്.
117 നാടന്‍ പെൺകനീയെ, നിന്നിലെ സങ്കടവും വേവലാതിയും മറച്ചു വക്കാനുള്ള മറയാണ്, നിന്റെയി കുറുമ്പ് നീയെന്നില്ലേക്ക് പ്രകാശം ചൊരിയുന്ന വിസമയം ആണ് പെണ്ണെ.
118 എന്തിനോടും വഴക്ക് പിടിക്കുകയും, തല്ലിടുകയും ചെയ്യുന്ന, ആ കുട്ടി കുറുമ്പിയെ എനിക്ക് ജീവനാണ് നിന്നെ നീ ആയി മാറ്റുന്ന ആ പ്രതിഭാസത്തെ ഞാന്‍ പ്രണയിക്കുന്നു ആ വിശേഷണത്തില്‍ ആണ്, നീയെന്നും എനിക്ക് പ്രിയം, നിന്നകായ്.
119 നിന്‍്റെ ഹൃദയത്തിന്‍്റെ ഒരു പകുതി മറ്റൊരാൾക്ക് നല്‍കുന്നതിനേക്കാൾ എറ്റവും നല്ലത്, നിന്‍്റെ ആത്മാവിന്‍്റെ പകുതി നല്‍ക്കുന്നതാണ്, കാരണം ആത്മാവ് അനശ്വരമാണ്.
120 ചില ആത്മാകൾ കണ്ടുമുട്ടിയ സമയം തന്നെ പരസ്പരം ഹൃദയങ്ങൾ മനസ്സിലാക്കുന്നു.
121 ഞാന്‍ നിന്‍്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ, നിന്നില്‍ എന്‍്റെ ആത്മാവിന്‍്റെ കണ്ണാടി കാണുന്നു.
122 നമ്മുടെ സ്നേഹം കടലിനേക്കാൾ ആഴവും പര്‍വതങ്ങളേക്കാൾ ഉയര്‍ന്നതുമാണ് നമ്മൾ പരസ്പരം പരിപാലിക്കുന്നിടത്തോളം.
123 സൂര്യപ്രകാശമേല്‍ക്കാതെ ഒരു പൂവിന് വിട്ടരാന്‍ കഴിയില്ല, പുരുഷന് സ്നേഹമില്ലാതെ ജീവിക്കാന്‍ ഒരുക്കലും കഴിയില്ല.
124 നാം രണ്ടല്ല ഒന്നാണ് എന്ന് പറഞ്ഞാണവര്‍ പ്രണയം തുടങ്ങിയത് തങ്ങൾക്ക് ഒരേ മനസ്സാണ് എല്ലാ കാര്യത്തിലും എന്ന് പരസ്പരം തെളിയിക്കാനുള്ള വ്യഗ്രതയില്‍ ‘പ്രണയിക്കാനവര്‍ മറന്നു അവസാനം തങ്ങൾക്ക് തങ്ങളെ തന്നെ നഷ്ടമാകുമെന്ന മനസ്സിലായപ്പോൾ അവര്‍ ഏറ്റു പറഞ്ഞു നമ്മളൊരിക്കലും ഒരേ മനസ്സാവില്ല വിരുദ്ധ ദ്രുവങ്ങളിലുള്ള രണ്ട് പേരാണ് എന്ന് പിരിയാം എന്നവര്‍ തീരുമാനിച്ചു സ്വപ്നങ്ങൾ തിരിച്ചകാന്‍ തുടങ്ങി പക്ഷേ ആ യാഥാര്‍ത്ഥ്യം ഉൾക്കൊണ്ട നിമിഷം മുതല്‍ അവര്‍ ആദ്യമായി പ്രണയിക്കാന്‍ തുടങ്ങി.
125 തിരയിളക്കം നിലക്കാത്ത ആഴക്കടലാണ് എന്നിലെ പ്രണയം, വര്‍ണ്ണവിധാനങ്ങൾകൊണ്ടലങ്കരിച്ച രാത്രിയാകാശത്തോളം മനോഹരമാണ് എന്റെ കിനാവുകൾ .
126 മതിവരാത്ത ജീവിതാസക്തിയാണ് എന്നില്‍ തുടിച്ചുനില്‍ക്കുന്ന കൊതി നിന്നിലേക്കുള്ള യാത്രമാത്രമാണ് എന്നിലെ മോഹം അടിഞ്ഞുകൂടുന്നതായിരം വിഭാവങ്ങളാകിലും മുത്തും പവിഴവും പരിശുദ്ധമാക്കി വെക്കുന്ന ആഴക്കടല്‍.
127 പോലെയാണിന്നു മനസ്സ് അത്ഭുതങ്ങളുടെ ആകാശം നിറച്ചുവെച്ച ആഴക്കടല്‍പോലെ തുടിക്കുന്നുണ്ടെന്റെ ഹൃദയം കണ്ണടച്ചുപോകുന്നൊരു വഴിയാത്രക്കാരി മാത്രമാണോ ഇന്ന് നീ.
128 മഴയില്‍ പീലി വിടര്‍ത്തിയാടിയ മയിലിനെ പോലെ, കരിയിലയെ പ്രണയിച്ച് മഴയില്‍ കുതിര്‍ന്നുപോയ മൺകട്ടയെ പോലെ ജീവിതത്തിലെ ഓരോ സന്തോഷവും സങ്കടവും നീ എനിക്ക് തന്നു.
129 ഇനി കാത്തിരിപ്പാണ് വിധി എന്ന ഇനിയും തീരാത്ത പുസ്തകത്തിലെ എന്റെ കഥാപാത്രത്തിനായി.
130 ചില സമയത്ത് പ്രിയപ്പെട്ടവര്‍ക്ക് മുന്നില്‍ കള്ളം പറയേണ്ടി വരും നമ്മൾ പറഞ്ഞത് കള്ളം ആണെന്ന് അവര്‍ക്കും അറിയാം നമ്മൾ കള്ളം പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാവും എന്ന് നമുക്കും അറിയാം എന്നാലും നമ്മുടെ ഒരു സമാദാനത്തിന്.
131 ചിന്തയുടെ ഭ്രമണപദത്തില്‍ ആഞ്ഞു വീശുന്ന കാറ്റ് ഉള്ളിലുള്ള ആശയങ്ങളെ കൊണ്ടുപോയി ചില കോണുകളില്‍ പതിപ്പിക്കൊമ്പോയാണ് തൂലികകളായി പുറത്ത് വരുന്നത്.
132 സ്നേഹിക്കുന്നവരില്‍ നിന്നും നമുക്ക് സ്നേഹം തിരിച്ചറിയാന്‍ കഴിയുന്നുണ്ടെങ്കില്‍, സ്നേഹത്തിനെ നാം രുചിച്ചു നോക്കിയിട്ട് ഉണ്ടെങ്കില്‍,സ്നേഹത്തിന് സ്വര്‍ണ്ണത്തേക്കാൾ വിലയുണ്ട്.
133 സ്നേഹം വികാരമാണ് അത് ആഴത്തില്‍ ഇറങ്ങിയാല്‍ പിന്നെ ഹൃദയത്തില്‍ നിന്ന് എടുത്തു കളയാന്‍ വളരെയെറെ ബുദ്ധിമുട്ടായിരിക്കും.
134 എല്ലാവര്‍ക്കും ആഴത്തില്‍ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയട്ടെ. എന്‍്റെ സന്തോഷത്തിന്‍്റെയും സ്നേഹത്തിന്‍്റെയും ഉറവിടം നീയാണ് പ്രിയേ എന്‍്റെ ജീവിതത്തിലെ സൂര്യന് നീയാണ്, ഞാ നിന്‍്റെ അരികിലൂടെ നീ പോലും അറിയാതെ നിന്നെ പുൽക്കുന്നു, നിന്‍്റെ സാന്നിധ്യം എനിക്ക് പുതു ജീവിന്‍ നൽക്കുന്നു.
135 സ്നേഹം കഠിനമാണ് ആണ്, ഏറ്റവും മോശമായ സാഹചര്യങ്ങളിലൂടെ സ്നേഹം അതിജീവിക്കുകയും പ്രത്യാശയിലൂടെ അഭിവൃദ്ധിപ്രാപിക്കുകയും ചെയ്യുന്നു ജീവിതം നിരാശയിൽ ചേര്‍ക്കപ്പെടുമ്പോൾ സ്നേഹം പുതുജീവന്‍ നൽകി നമ്മെ തലോടുന്നു.
136 ലോകത്തിന്‍റെ എവിടെ പോയാലും ഞാന്‍ നോക്കുകയാണ്, തിരയുകയാണ്, ഓര്‍ക്കുകയാണ് നിന്‍റെ സ്നേഹത്തെ, അതെ നീ ആണ് എന്‍റെ ലോകം.
137 പ്രണയം, സ്നേഹം ഇതെല്ലാം എനിക്ക് അറിയാമെങ്കിൽ അതിനു കാരണം നീയാണ്.
138 എന്‍റെ ഹൃദയം പരിശുദ്ധമാണ്, കാരണം അതിൽ നീയാണ്.
139 ഇന്നോ അതോ നാളെകളിലോ നിന്നെക്കുറിച്ചുള്ള ചിന്തകളെ നിര്‍ത്താന്‍ എനിക്കൊരിക്കലും, കഴിയില്ല, ഒരിക്കലും കഴിയില്ല.
140 എനിക്ക് വേണ്ടി നിന്‍്റെ ചിന്തക്കളേ ജീവിതത്തിലെ നിന്‍്റെ ചിട്ടകളെ ഒരിക്കലും മാറ്റാന്‍ ഞാന്‍ പറയില്ല, കാരണം നീ ഇതുവരെ എങ്ങനെയാണോ അതുപോലെ എനിക്ക് നീ സമ്പൂര്‍ണ്ണമാണ്.
141 സൂര്യന്‍്റെ കിരണങ്ങൾ പതിയുന്ന പുലര്‍കാല വേളകളിൽ ഉണരുമ്പോൾ ഞാന്‍ ചിന്തിക്കുന്നത് നിന്നെ കുറിച്ചാണ്, നിലാവിന്‍്റെ രാത്രിയുടെ മയങ്ങത്തിലേക്ക് നടന്നു നീങ്ങുമ്പോഴും ഓര്‍ക്കുന്നത് നിന്നെ കുറിച്ചാണ്, എന്തിനെറെ ഒരോ മണിക്കൂറിലും, സെക്കന്‍ഡുകളിലും, ഒരോ നിമിഷങ്ങളിലും നിന്നെ കുറിച്ചും നമ്മുടെ ഒരു മിച്ചുള്ള ജീവിതത്തെ കുറിച്ചുമാണ് എന്‍്റെ ചിന്തകളിൽ.
142 ഞാന്‍ എപ്പോഴും, എല്ലാം ദിവസവും നിന്‍്റെ സ്നേഹത്തിൽ അലിഞ്ഞു ചേരുന്നു.
143 ഞാന്‍ നിന്നെ വളരെ വളരെ ആഴത്തിൽ ഒരോ ദിനവും സ്നേഹിച്ചു കൊണ്ടിരിക്കുന്നു ഞാന്‍ കാരണം നീ വേദനക്കുമെന്ന് ചില നിമിഷങ്ങളിൽ ഞാന്‍ ഭയപ്പെടുന്നു.
144 രാത്രിയുടെ മയങ്ങക്കളിൽ നീ എന്നെ വിട്ട് അകലുന്നതായി സ്വപനങ്ങൾ കാണുന്നു പുലരിയിലെ കിരണങ്ങളിൽ എന്‍്റെ കണ്ണുകൾ കണ്ണുനീര്‍ ചാലിച്ചുകൊണ്ട് എഴുന്നേൽക്കുന്നു നീ എന്‍്റെ യാണ്, എന്‍്റെ ശ്വാസം നിലക്കുന്നത് വരെ നീ എനിക്ക് വേണം.
145 ചിലരങ്ങനാ എത്രയൊക്കെ നമ്മൾ അകൽച്ച കാണിച്ചാലും വീണ്ടും നമ്മുടെ പിറകെ വരും അവരെ ഒരിക്കലും കൈവിടരുത് ചേര്‍ത്ത് പിടിക്കണം കാരണം, അകറ്റി നിര്‍ത്തിയിട്ടും അവര്‍ നമ്മെ വിട്ട് പോകുന്നില്ലെങ്കിൽ അത്രത്തോളം നമ്മളെ സ്നേഹിക്കുന്നത് കൊണ്ടാണത് ആ സ്നേഹം ആത്മാര്‍ത്ഥമാണ് അത് മനസ്സിലാക്കാതെ പോകരുത്.
146 നീ ഈ ലോകത്തിലെ മറ്റെല്ലാവര്‍ക്കും വെറും ഒരു വഴി പോക്കനായിരിക്കാം പക്ഷെ എനിക്ക് നീ എന്‍്റെ മാത്രം ലോകമാണ് നിന്നോടുള്ള എന്‍്റെ സ്നേഹം എന്‍്റെ ശിരക്കളിൽ ആഴത്തിൽ ഓടുന്നു എന്‍്റെ പ്രിയപ്പെട്ടത് അത് നീ മാത്രമാണ്, നീ മാത്രമാണ്.
147 നിങ്ങൾ ഒരോളോട് ആഴത്തിൽ പ്രണയത്തിലായാൽ, അവരുടെ ആവശ്യങ്ങൾ നിങ്ങൾക്ക് നിങ്ങളേക്കാൾ മുകളിലാണ്.
148 ഓര്‍മ്മപ്പെടുത്തുന്ന നിന്‍്റെ സ്നേഹത്തിന്‍്റെ ആഴത്തിൽ ഞാന്‍ ഇങ്ങനെ നിന്നോടപ്പം ജീവിക്കുമ്പോൾ, ഓര്‍മ്മകൾ പോലും നീ എന്‍്റെ സ്വന്തമാണ്.
149 നമ്മൾ പരസ്പരം കാത്ത് സൂക്ഷിക്കുന്ന കാലത്തോളം നമ്മൾ ശക്തരാണ്, നമ്മളെ പിരിക്കാന്‍ ആര്‍ക്കും കഴിയില.
150 സ്നേഹം ആഴത്തിലാകുമ്പോൾ നിങ്ങൾക്കതറിയാം കഴിയും നിങ്ങളുടെ അസ്ഥികളുടെ താളത്തിലേക്ക് നിങ്ങൾ അത് അനുഭവിക്കും ആഴത്തിലുള്ള പ്രണയം അത്ര ശക്തമാണ്, ഇതെല്ലാം അനുഭവിക്കാന്‍ നമ്മൾ രണ്ടുപേരും ഭാഗ്യമുള്ളവരാണ്.
151 ഞങ്ങളുടെ അഗാധമായ സ്നേഹം എന്നെന്നേക്കും നിലനിൽക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു നിങ്ങൾക്കത് അറിയില്ല, പക്ഷേ നിന്‍്റെ സാന്നിധ്യത്താൽ നീ എന്റെ ജീവിതം കൂടുതൽ അര്‍ത്ഥവത്താക്കി.
152 ആയിരം നിര്‍വചനങ്ങൾകൊണ്ടു പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കവിതയാണ് പ്രണയം.
153 ഒരായിരം വാക്കുകൾകൊണ്ട് വര്‍ണ്ണിച്ചെഴുതിയാലും മതിവരാത്ത വരികളാണ് പ്രണയം.
154 മധുവാണ് മധുരമാണ്, മധുമൊഴികളുടെ ചുംബനമാണ് കനവാണ് നിനവാണ് നിലാവ് പൂക്കുന്ന കിനാവാണ്.
155 വെളിച്ചമില്ലാത്ത പകലുകളും, തെളിച്ചമുള്ള രാത്രികളും പണയം വെച്ചൊരു മനസ്സും, പാതി പകുത്ത ഹൃദയവുമാണ് പ്രണയം.
156 പുഞ്ചിരിയാണ്, കൊഞ്ചലാണ്, പഞ്ചാരപാലുമിഠായിയാണ് സ്വന്തമാണ് സ്വര്‍ത്ഥമാണ് അവകാശമാണ് എന്നിട്ടും അന്യമാണ് നോവാണ്, വേവാണ്, ഒടുക്കമൊരു മരണമാണ്, എന്നിലും നിന്നിലും ഉടലെടുത്ത കനാലാണ് പ്രണയം.
157 എന്താണ് ശരിക്കും ആഴത്തിലുള്ള പ്രണയം അല്ലെങ്കിൽ സ്നേഹം.
158 അഗാധമായ സ്നേഹം അവരുടെ ഏറ്റവും ദുര്‍ബലമായ, പലപ്പോഴും ഏറ്റവും താഴ്ന്ന പോയിന്റിൽ ഒരാളെ കാണുകയും അവരെ എഴുന്നേൽക്കാന്‍ സഹായിക്കാന്‍ നിങ്ങളുടെ കൈ നീട്ടിക്കാണുകയും ചെയ്യുന്നു കാരണം അഗാധമായ സ്നേഹം നിസ്വാര്‍ഥമാണ് നിങ്ങൾ പരിപാലിക്കുന്നതിനെക്കുറിച്ച് രണ്ട് തവണ ചിന്തിക്കാത്ത ആരോ അവിടെഉണ്ടെന്ന് മനസ്സിലാക്കുന്നു.
159 നിന്റെ ഹൃദയം നിന്റെ ഹൃദയം നീ മറച്ചു പിടിച്ചാലും നിന്റെ മിഴികൾ എന്നോട് സംവദിയ്ക്കുന്നു ഒരു നേര്‍ത്ത സ്വപ്ന ലഹരി മയങ്ങുന്ന നിന്റെ കണ്ണുകൾ എന്നോട് വിളിച്ചു പറയുന്നുണ്ട് നിന്റെ ഉള്ളിൽ നീ എന്നെ ഒളിപ്പിച്ചിട്ടുണ്ടെന്നു.
160 ഇല്ലെങ്കിൽ നിനക്കീ പരിഭ്രമമെന്തിന് ഞാനറിയാതൊരു നേരത്ത് എന്നെ കണ്ണിമയ്ക്കാതെ നോക്കി നിൽകുമ്പോൾ പെട്ടെന്ന് ഞാന്‍ നിന്നെ കാണുമ്പോൾ ഒരു പിടച്ചിലോടെ മിഴികൾ താഴ്ത്തുന്നു നീ കണ്ണുകൾ കള്ളം പറയാറില്ല.
161 എന്നേ കാൺകെ വിടര്‍ന്നു പൂക്കുന്ന നിന്റെ മിഴികളിൽ ഞാന്‍ തിരഞ്ഞു വായിക്കുന്നു ചില വരികൾ അവയിൽ ഗാഡമായ പ്രണയം നിറഞ്ഞു തുളുമ്പുന്നുണ്ട്.
162 നിന്റെ മനസ്സെന്നിൽ കുരുങ്ങി കിടപ്പാണെന്നറിയുന്നു ഞാന്‍ എന്നോട് പറഞ്ഞില്ലെങ്കിലും ഞാനറിയുന്നു നീ എന്നെ ഭദ്രമായി നിന്റെ മനസ്സിൽ ഒളിപ്പിച്ചിട്ടുണ്ടെന്നു.
163 എന്നും കൂടെയില്ലെങ്കിലും സാരമില്ല കൂടെയുണ്ടെന്ന് വെറുതെ തോന്നിപ്പിച്ചാൽ മതി.
164 മഴയായി വന്നു നീ എന്‍ മുന്നിൽ സ്നേഹത്തിന്റെ മഴത്തുള്ളിയായ് നീ എന്നിലേക്ക് പെയ്തിറങ്ങിയപ്പോൾ മഴക്കാറ്റ് പോലുള്ള ഒരു സ്നേഹത്തിന്റെ കാറ്റ് എന്നിലേക്ക് വന്ന ചേരുകയായിരുന്നു.
165 പോകുന്നു പാതകൾ ചിലതോര്‍മത്തന്‍ പോയിരുട്ടോളം ചിലതേന്‍ പ്രതീക്ഷിതന്‍ പ്രഹണങ്ങളോളം ചിലതു മറവിതാന്‍ പാതാള നിദ്രയോളം ചിലതേന്‍ ഭാഗ്ന പ്രണയങ്ങളോളം കരഞ്ഞുകൊണ്ടാഗ്നിയിലൂടെ ജലത്തിലൂടെചില താമരം ഈമരം കണ്ടുകൊണ്ടേ ചിലതേകാന്താതയിൽ ചിലതു മൗനത്തിന്റെ പ്രാര്‍ത്ഥനപോലെ ചിലതു നൂൽപൊട്ടിയ പട്ടങ്ങൾ പോലെ ചിലതു നിരമയം.
166 നിഴലിനും ആത്മാവിനും ഇടയിൽ രഹസ്യമായി സ്നേഹിക്കടേണ്ട ചില ഇരുണ്ട ചിത്രങ്ങൾ പോലെ നിന്നെ എന്‍്റെ ജീവനെക്കാൾ സ്നേഹിക്കുന്നു.
167 സ്നേഹം നൽകുന്നതിലൂടെ അത് വളരുന്നു നമുക്ക് ലഭിക്കുന്ന സ്നേഹം മാത്രമാണ് നമ്മുടെ മനസ്സിൽ സൂക്ഷിക്കുന്നത് സ്നേഹം നിലനിര്‍ത്താനുള്ള ഉള്ള ഏക മാര്‍ഗ്ഗം അത് വിട്ടു കൊടുക്കുക എന്നതാണ്.
168 പ്രണയം സംഗീതത്തിനുവേണ്ടി സജ്ജമാക്കിയ സൗഹൃദമാണ് നീയെന്‍റെ പറുദീസയാണ്, നിന്‍റെ എന്‍റെ സ്നേഹത്തിന്‍റെ എന്‍റെ പ്രണയത്തിന്‍റെ താരാട്ടുപാട്ടിൽ ജീവിതകാലം മുഴുവന്‍ ഞാന്‍ ജീവിച്ചു തീര്‍ക്കും.
169 നമ്മൾ പരസ്പരം കാത്ത് സൂക്ഷിക്കുന്ന കാലത്തോളം നമ്മൾ ശക്തരാണ്, നമ്മളെ പിരിക്കാന്‍ ആര്‍ക്കും കഴിയില.
170 വെള്ളത്തിലാണെങ്കിലും തീ ഉണ്ടായിരുന്നിട്ടും സ്വര്‍ണ വിലയിൽ മാറ്റമില്ല അത് പോലെ നീ അടുത്താണെങ്കിൽ പോലും അകലെയാണെങ്കിലും എന്റെ മനസ്സ് ഒരിക്കലും മാറില്ല.
171 ഞാന്‍ നീയാകുമ്പോഴും നമ്മളാകുമ്പോഴും മാത്രമാണ് ലോകം പൂക്കുന്നത് എന്നിലേക്ക് മാത്രമായൊരു പകര്‍ന്നാട്ടം നീ കൊതിക്കുമ്പോഴാണ് ആകാശം അരങ്ങു പണിയുന്നത് ഞാനും നീയും നമ്മളായി അലിഞ്ഞുചേരുമ്പോഴാണ് ആഴി ആഹ്ലാദനൃത്തം ചവിട്ടുന്നത്.
172 നിന്റെ മാറിലെ ചൂടിൽ ഞാന്‍ ചുംബിക്കുമ്പോഴാണ് എന്റെ നീലഞെരമ്പുകൾ ഉണരുന്നത് നിന്റെ ഉള്ളാഴങ്ങളിലേക്ക് ഞാന്‍ ഇഴഞ്ഞിറങ്ങുമ്പോഴാണ് രക്തധമനികൾ പൊട്ടിചിതറുന്നത് നമ്മുടെ പ്രണയം മരിക്കുമ്പോഴാണ് ലോകം അവസാനിക്കുന്നത്.
173 ഒരുമുറിയുടെ ഇരുണ്ട വെളിച്ചത്തിൽ നിനക്കായ് ഞാനൊരു കവിത രജിക്കും മാറ്റാര്‍ക്കും വായിക്കാന്‍ ആകാത്ത വിധം മനോഹരമായൊരു കവിത നിന്‍ സ്മൃതികളാൽ വര്‍ശിച്ച വസന്തകാലം ഒരായുസ്സിന്റെ ഓര്‍മ്മകൾ നൽകി കടന്നുപോകയോ.
174 എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്നത്,എല്ലാ ദിനങ്ങളിലും നിന്റെയി കുസൃതി നിറഞ്ഞ മുഖത്ത് പുഞ്ചിരി കാണുമ്പോളാണ് നിന്നിലെ പ്രണയം കോരിച്ചൊരിയുന്ന മഴയായി എന്നിലേക്ക്‌ പയ്യെ പതിച്ചു തുടങ്ങി.
175 കാലമില്ലാതെ പെയ്യുന്ന ഇ മഴ എനിക്ക് നനഞ്ഞേ മതിയാവു ഓരോ ജലകണികകൾ പതിക്കുമ്പോൾ എന്റെ ഹൃദയം തുടിച്ചു കൊണ്ടിരിക്കുകയാണ് ആ സമയം.
176 എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്റെ കുസൃതി നിറഞ്ഞ മുഖഭാവങ്ങളും, കാന്ത കണ്ണുകളും തെളിഞ്ഞു കാണാം ഓരോ ജലകണികകളും എന്നെ തൊട്ടുരുമ്മി പോകുന്നത്, നിന്റെ സ്പര്‍ശം പോലെ തോന്നുന്നു.
177 ആ മഴയിൽ നിന്നും എന്നെ പിന്തിരിക്കാന്‍, വൈകി വന്ന കാറ്റിനോ, മിന്നലിനോ ആയില്ല പ്രകൃതി പോലും എനിക്ക് കനിഞ്ഞു തന്ന വരമാണ് നിന്റെയി പ്രണയം.
178 കാലചക്രം അതിവേഗം കടന്നു പോയാലും, ഇ മഴയെ എനിക്ക് വിലക്കാന്‍ ആവില്ല നിലാമഴയിൽ കുതിര്‍ന്നു നിന്നപ്പോൾ ചെറിയ ഇളം കാറ്റെന്നെ തലോടിയ പോലെ തോന്നി നിന്നിലെ പ്രണയം പറയാന്‍ വന്നതാകാം.
179 കാത്തിരിപ്പിനും സുഖമുണ്ടെന്ന് ആരോ പറയും പോലെ ആ മന്ദമാരുതന്‍ വീണ്ടും പലമുറ എന്നെ തഴുകി പോയി ഇ പ്രണയമഴയെ പ്രണയിച്ചു ഞാന്‍ മരിക്കട്ടെ.
180 ഇനിയുമൊരു പ്രണയ സാഗരം തീര്‍ക്കണമെനിക്ക് അതിൽ നമുക്കൊരുമിച്ചു തുഴഞ്ഞു പോകാന്‍ നമ്മുടെ ഹൃദയങ്ങള്‍ കൊണ്ടൊരു തോണിയൊരുക്കേണം അതിനേ തകര്‍ക്കുവാനെത്തുന്ന തിരമാലകളുടെ വേലിയേറ്റയിറക്ക വ്യതിയാനങ്ങളിൽ ഇടറാതെ പതറാതെ തുഴഞ്ഞു തുഴഞ്ഞു മറുകരെയെത്തണം.
181 ഒടുവിലന്യോന്യം അമര്‍ത്തി പുൽകിയുറങ്ങണം പിന്നെയും നമുക്കൊരുമിച്ചു പിറവിയെടുക്കണം ഈ ജന്മത്തില്‍ ബാക്കിയായ പ്രണയം അടുത്ത ജന്മത്തിലുമനുഭവിച്ചു തീര്‍ക്കുവാന്‍ അങ്ങനെയങ്ങനെ പ്രണയിച്ചു കൊണ്ടേയിരിക്കണം നമുക്ക് ഇനിയും പിറക്കാത്ത ജന്മങ്ങളിലും.
182 അവന്റെ പ്രാണ പ്രിയയെ അവന് മാത്രം സ്നേഹിക്കണം അവളെ നെഞ്ചോട് ചേര്‍ത്തു പ്രണയിക്കണം അവളെ ലോകം മുഴുവനും ചുറ്റിക്കണം അവളുടെ കണ്ണുകൾ കാഴ്ച്ചകൾ കാണുമ്പോൾ കഥകൾ പറയുന്നത് കാണണം മഴയത് തുള്ളിച്ചാടുമ്പോൾ കുടയായി ചെന്ന്‌ പുണരണം പൂരങ്ങളും ആനകളും.
183 കാടും യാത്രകളുമായി അവളെ കറക്കണം കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങളൊക്കെ പറയുന്നവളെ അതിനുമപ്പുറം സാധിച്ചു കൊടുക്കണം ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളുമായി ജീവിക്കണം കുശുമ്പനായ അവനിൽ ഒതുങ്ങണം അവളുടെ ലോകം അവനാകണം അവന്‍ മാത്രം.
184 എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്രവിധം പ്രണയമാണ് നിന്നോട് നിന്നിലെ പ്രണയം എന്നിൽ ചേരുന്ന നിമിഷം, ഇരുഹൃദയങ്ങൾ ഒന്നായി മാറുമ്പോൾ നീയും ഞാനുമെന്നത് നമ്മളായി മാറുന്നുവോ.
185 നിന്റെ ഈ പ്രണയം എന്നെ വല്ലാതെ മുറുക്കുന്നു നിന്നിലേക്ക് നമ്മുടെ പ്രണയം എന്തിനുവേണ്ടിയെന്ന് നീ ചിന്തിച്ചിട്ടുണ്ടോ.
186 യാതൊന്നും അറിയാതെ യാതൊന്നും കേൾക്കാതെ, മണ്ണിൽ അലിഞ്ഞുചേരാന്‍ അവന്‍ എന്നെ നെഞ്ചോടു ചേര്‍ത്ത്പിടിച്ചപ്പോൾ ആണ് .
187 ഞാന്‍ തിരിച്ചറിഞ്ഞത്, സ്നേഹത്തിന്റെ, ഒരുമിച്ചുള്ള ആത്മബന്ധത്തിന്റെ അവസാന വാക്ക് മരണം എന്ന സത്യം, മരണം എന്ന ഇരുൾമൂടിയ ഇടവഴിയിലേക്ക് കാലെടുത്തു വക്കുമ്പോളും, ഒന്ന് ആശിച്ചിരുന്നു ഒരിക്കൽ കൂടി അവനുമൊത്ത് ഒരു ചാറ്റൽ മഴ നനയാന്‍.
188 പൂര്‍ണ്ണഹൃദയത്തോടും ആത്മാവോടും കൂടി ഞാന്‍ നിന്നെ സ്നേഹിക്കുന്നു എല്ലാ ദിവസവും ഞാന്‍ നിന്നെക്കുറിച്ച് കൂടുതലറിയുമ്പോൾ, ഞാന്‍ നിന്നെ കൂടുതൽ സ്നേഹിക്കുന്നു നിന്നോടുള്ള സ്നേഹത്താൽ എന്റെ ഹൃദയം പൊട്ടിത്തെറിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
189 ഞാന്‍ നീയുമായി ഉണരുമ്പോൾ എല്ലാ ദിവസവും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഗ്രഹമായി ഞാന്‍ നിന്നെ കാണാന്‍ വന്നിരിക്കുന്നു.
190 നിങ്ങളെ അതേ തീവ്രതയോടെ സ്നേഹിക്കുന്ന ഒരാളെ സ്നേഹിക്കുന്നത് അതിശയകരമായ അനുഗ്രഹമാണ് ഇതുപോലെ നിന്‍്റെ ഒപ്പം ജീവിക്കാന്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു നന്ദി.
191 നിന്‍്റെ പുഞ്ചിരി കാണുമ്പോൾ ഒരു ദിവസം പ്പോലും നിന്നെ വേര്‍ പിരിഞ്ഞിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്, എന്‍്റെ ഹൃദയത്തിൽ നീ വളരെയധികം ആഴത്തിൽ ചേര്‍ന്ന് പോയി ഒരു പാട് ഒരുപാട് സ്നേഹിക്കുന്നു നിന്നെ പ്രിയേ.
192 പ്രണയം തോന്നാന്‍ ഒരു നിമിഷം മതി, നിന്‍്റെ ആ നിമിഷത്തിനായി, കാത്തിരിക്കാം ഞാന്‍ ഒരു ജന്മം.
193 നിന്‍്റെ ഓര്‍മ്മകൾക്ക് എന്നിൽ മരണമില്ലാത്തിടത്തോളം കാലം നീ എന്‍്റെ പ്രണയം തന്നെയാണ്.
194 പ്രണയം ഒരു വികാരം ആണ് അത് ചിലര്‍ക്കുമാത്രം നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഒന്ന് അതെല്ലാം നഷ്ടപെട്ടവന് പിന്നീടുള്ള പ്രണയം കാറ്റിനോടും യാത്രേയോടും ചൂടുകട്ടനും ഒക്കെ ആയി മാറും പിന്നെ.
195 ആദ്യപ്രണയം, ദിവ്യതയുള്ളതും, അമൂല്യവുമാണെന്ന് മനസ്‌ കബളിപ്പിക്കുന്ന ഒന്ന് തന്നെയാണ് ആകര്‍ഷണത്തിന്റെ മറ്റൊരു പേര്, ആദ്യമായി നെഞ്ചിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന അനുഭൂതി, ആദ്യപ്രണയം എപ്പോഴും വിജയികണമെന്നില്ല, കാരണമെന്തെന്നാൽ.
196 അതിന് വേണ്ടി മിക്കവരും ശ്രെമിക്കാത്തതാണ്, കൂടാതെ ആകര്‍ഷണതയുടെ തീവ്രത കുറയുമ്പോൾ മങ്ങൽ വീഴുന്നതും, ആദ്യമായി പ്രണയിക്കുന്നവര്‍ക്ക്, നിങ്ങൾ, കണ്ടമാത്രയിൽ തന്നെ പ്രണയിക്കാന്‍ മുന്നിടരുത്.
197 പരസ്പരം അറിഞ്ഞു, മനസിലാക്കിയതിന് ശേഷം ശ്രെമിക്കു, കാണുമ്പോൾ പൊട്ടിമുളകുന്നത്, വെറും ആകര്‍ഷണം ആണ്, നമ്മുടെ മനസ്, ബുദ്ധിയെ കിഴടക്കുന്ന സമയം.
198 ഹൃദയം മനസിനെ പ്രണയമെന്ന് കബളിപ്പിക്കുന്ന മുഹൂര്‍ത്തം, അങ്ങനെ ചെയ്താൽ, ഒരു പക്ഷെ, അത് തന്നെയാവം ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും.
199 പ്രണയമഴയായ് നീ എന്നിൽ നിറയുമ്പോൾ പടരും നിന്നിലെ വികാരം എന്നിൽ തോരാതെ നിന്റെ ചുംബനതാൽ എന്റെ മിഴികൾ പാതിയടയുമ്പോൾഎന്നെ നീ പുണരുന്നനേരം ഞാന്‍ അറിയാതെ നിന്നിലേക്ക് അടുക്കുകയാണ് സ്നേഹ സ്പര്‍ശനങ്ങൾ ഏറ്റു വാങ്ങുമ്പോൾ അറിയാതെ നിന്നെ ഞാന്‍ പുണരുന്നു എന്നിലെ പാതിയായി.
200 മഴയെ പ്രണയിക്കാന്‍ ഒരേഒരു കാരണമേ ഉള്ളു നീ ഒരു അഥിതി യെ പോലെ എന്നിൽ വന്നു ചേര്‍ന്നു പിരിയാന്‍ അവതതുപോലെ ഒരു കുട കീഴിൽ ചേര്‍ന്നതിനാലാണ്.
201 നീ എവിടെ പോയാലും എന്റെ ആത്മാവും മനസ്സും നിന്നോട് കൂടെ ആയിരിക്കും, മരണമെന്ന യാതാര്‍ത്ഥ്യത്തിലേക്ക് ഞാന്‍ അലിഞ്ഞു പോയപ്പോളും, നിനക്ക്കായി എന്‍റെ ഹൃദയത്തെ ഞാന്‍ ഇവിടെ തനിച്ച്‌ വിട്ടു.
202 സ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഞാനും നീയും നമ്മുടെ സ്നേഹവും.
203 നീ തീര്‍ത്ത ചുംബനപ്പെയ്ത്തുകൾ അല്ലാത്തെ മറ്റെന്താണ് എന്നിൽ ഈ പ്രണയക്കടലൊഴുക്കുന്നത്.
204 നമ്മുടെ ഇടയിലെ പിണക്കങ്ങൾക് ഒരു ചെറു പുഞ്ചിരിക്കപ്പുറം ദൂരമുണ്ടാക്കരുത്.
205 പൂവായി പിറക്കണം ഇലയായി മരിക്കണം കാറ്റായി സ്നേഹിക്കണം മഴയായി പുണരണം, നീയെന്ന ഓര്‍മയാവണം.
206 ചിലവഴികൾ എന്നെ വെടിഞ്ഞു പോകവേ ഏതോ കിനാവിലെ കുഞ്ഞു മാലാഖാമാര്‍ പൂവുമായി വന്നു വിളിച്ചുണര്‍ത്തുന്നവ സ്വപ്ന ദീര്‍ഘങ്ങളാം രാത്രി മഴകളിൽ നനഞ്ഞു പോകുന്നവ യാത്രകൾ ബാക്കി.
207 വഴികൾ പലതു തേടി നടക്കുന്നവര്‍ യാത്രകൾ ബാക്കി പറയാതെയറിയാതെ പലവഴി നടന്നു നാം ഒരു വേളയൊരുനാൾ നീ വരുമെന്ന ചിന്തയിൽ ഇനിയീ ദശാസന്ധിയിൽ എനിക്ക്, പേരിന് ഊരിന് എന്ത് പ്രസക്തി ഒഴുകുന്നയീ ജീവ ജലപ്പരപ്പിൽ ഒന്നിച്ചൊരുമിച്ചു നീന്തിതുടിച്ചിടാം അക്ഷരത്തുള്ളിയായ്.
208 നിന്റെ പുഞ്ചിരി എന്റെ ഹൃദയത്തെ കീഴടക്കുന്നു, ഞാന്‍ പലതവണ പ്രണയത്തിലായിട്ടുണ്ട് പക്ഷേ, എന്തോ മനസ് എപ്പോഴും നിന്നോടൊപ്പമുണ്ട്.
209 ഞാന്‍ നിന്റെ അടുത്തായിരിക്കുമ്പോൾ വളരെ സന്തുഷ്ടനാണ് എന്റെ ജീവിതത്തിലെ ഓരോ ശ്വാസവും പുഞ്ചിരിയും കണ്ണുനീരും എല്ലാം കൊണ്ടും ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
210 പറയുന്ന ഓരോ വരികളും പൈങ്കിളി ആണെന്ന് അറിയാം പ്രണയം അന്നും ഇന്നും ഇനി എന്നും പൈങ്കിളി തന്നെയാണ്, പ്രണയമഴയിൽ ഞാന്‍ നനഞ്ഞപ്പോളാണ് എനിക്ക് ആ സത്യം വെളിപ്പെട്ടത്.
211 കണ്ണുകൾ തുറന്നപ്പോൾ ചിരിക്കുന്ന വെളിച്ചമല്ല എന്നാലൂം എന്റെ ഇതളുകൾ വിരിഞ്ഞത് നിനക്കു വേണ്ടി എന്റെ ഗന്ധം, നിറം നിനക്കു വേണ്ടന്നറിയാം.
212 എന്നാലൂം ഞാന്‍ വിരിഞ്ഞത് നിന്റെ ലഹരിയിലാണ് എന്നെ ഉണര്‍ത്തിയത് പകലിലെ നിലവിളികളല്ല നിന്റെ നിലാവിൽ ഇര തേടി പോയ വവ്വാലുകളാണ് നീ നൽകിയ വെളിച്ചത്തിലാണ് ചിവീടുകൾ ഭയം മറന്നു പാടിയത് ആ ഗാനം കാറ്റുകൾ.
213 നിഴലറിയാത്ത നിളയിൽ നിന്നെ വരച്ചു വെച്ചു ഞാനും നിന്നെ പ്രണയിക്കുന്നു നിന്നെ തലോടുന്ന മേഘങ്ങളെ പോലെ ഒരു നിമിഷം ഞാന്‍ ഒരു സ്വപ്നം കണ്ടു.
214 നിലാവിന്റെ കൈ പിടിച്ചു നിന്നിലെ ചൂടിൽ ഞാന്‍ ലഹരിയായി എരിയുന്നത് ഇനിയൊരു ജന്മമുണ്ടെങ്കിൽ നിന്നിൽ തെളിയുന്ന ക്ഷത്രമാവാന്‍ ഞാന്‍ കൊതിക്കുന്നു നിലാവിൽ വിരിഞ്ഞ പൂക്കളാവാന്‍.
215 ഒന്നിച്ചില്ലങ്കിൽ ഇരുവര്‍ക്കും അഗ്നിക്ക് ഇരയാവാം ഇരു മേനിയും ഒന്നായി പുണര്‍ന്നു അഗ്നി നമ്മളെ രുചിയോടെ പുണരട്ടെ എരിയുന്ന ശരീരങ്ങൾ .
216 ഹൃദയത്തിന്റെ നിശബ്ദത സഖി നീയെനിക്കും ഞാന്‍ നിനക്കുമായി എരിഞ്ഞു തീരുന്നു!സ്വപ്‌നങ്ങളെയെല്ലാം പറഞ്ഞു ഇരു മിഴികളും തമ്മിൽ നോക്കി യാത്രയാവാം ബലി കൊടുക്കുകയാണ് നമ്മുടെ പ്രണയത്തെ.
217 ചിലനേരത്തെ കാത്തിരിപ്പുകൾക്ക് ഒരായുസിന്റെ മൂല്യമുണ്ട് അത്രമേൽ സ്വന്തമെന്ന് തോന്നിയൊണ്ടാവാം വാക്കുകൾ കിട്ടാതെ മുറിഞ്ഞു പോയ കവിതയായിരുന്നു എനിക്ക് നീ അസ്തമയ സൂര്യന്‍ കടലിലേക്ക് ആഴ്ന്നിറങ്ങിതുടങ്ങി ചില സായാഹ്ന വേളകളിൽ ഞാനീ കടൽ കരയിൽ സ്വപ്നങ്ങൾകൊണ്ട് കൂടൊരുക്കി ഉല്ലസിക്കുമായിരുന്നു.
218 കൂടെ അവൾണ്ടെന്നുള്ളതായിരുന്നു മറ്റൊരു സന്തോഷം ചേര്‍ത്തുപിടിച്ച നിന്റെ കരങ്ങളും കൂടെ ചേര്‍ന്ന കാല്പാദങ്ങളും എല്ലാം മായ്ഞ്ഞുപോയ് ഇനിയൊരുക്കലും ചേരാനാകാത്തവിധം അങ്ങ് മാലാഖമാര്‍ക്കിടയിലേക്ക് പറന്നകന്നു പോയില്ലേ എന്നെ തനിച്ചാക്കി നീ.
219 കടൽക്കരയിൽ ആഴ്ന്നിറങ്ങിയ കാൽപാദങ്ങളെ പറിച്ചു നടനാകുന്നില്ല എനിക്ക്, നീയില്ലായ്മ എന്നിലെ ഊര്‍ജത്തെ ഇല്ലായ്മ ചെയ്യുന്നു ജീവിതയാത്രയിൽ വിധിക്കുമുന്നിൽ തളര്‍ന്ന് സ്വയം തകര്‍ന്നപ്പോൾ.
220 ഒരു കുളിര്‍ക്കാറ്റായ് തഴുകി, നീര്‍മഴയായ് പെയ്തിറങ്ങി, ഉറവ വറ്റിയൊരാ മനസ്സിൽ പുതുനീരുറവ തീര്‍ത്ത് പുതു നാമ്പിനും പുതുവസന്തത്തിനും കാരണമായവൾ.
221 തന്‍ തുടര്‍യാത്രയിൽ താങ്ങായി ആ നീരുറവകളെ തന്‍ യാത്രയുടന്ത്യം വരെ തന്‍ പാതിയായ്‌ കൂടെ കൂട്ടുവാന്‍ ആ മനസ്സ് ആക്കം കൂട്ടവേ.
222 നിസ്സഹായനായ് യാത്രികന്‍ തന്‍ മഴയെ നോക്കി ശൂന്യതയിൽ കണ്ണും നട്ട് പകച്ച്നിൽക്കുന്നു.
223 നോക്കിയിരിക്കേ തീര്‍ന്നു പോയതൊന്നും പ്രണയമല്ല എന്ന തിരിച്ചറിവ് പോലും പ്രണയമായത് നീ കൂടെയുണ്ടെന്നറിഞ്ഞപ്പോഴാണ് കണ്ണടച്ചിരുന്നാലും.
224 കാഴ്ച്ചകൾ മനോഹരമാണെന്നറിഞ്ഞതും നിന്നിലൂടെയാണ് സമ്മതമാണ് നിന്നെ ഞാനെന്ന് വിളിക്കാന്‍.
225 എല്ലാം ഞാന്‍ നിന്നെ കുറിച്ച് മനസ്സിലാക്കുന്നു, ഇതെല്ലാം ഞാന്‍ മനസ്സിലാക്കാന്‍ കാരണം എനിക്ക് നിന്നോടുള്ള പ്രണയമാണ്.
226 എനിക്കറിയാം ഞാന്‍ നിന്നിലൂടെ നിന്നെ പ്രണയിക്കുകയാണെന്ന്, അവസാനം എന്‍്റെ സ്വപ്നങ്ങളേക്കാൾ മികച്ചതാവുകയാണെന്‍്റെ യാഥാര്‍ത്ഥ്യം.
227 നീ തികഞ്ഞവനാണെന്ന് ഞാന്‍ മനസ്സിലാക്കി നിന്നെ ഞാന്‍ സ്നേഹിച്ചു.
228 നിന്നിൽ കൂടുതൽ ഞാന്‍ അടുത്തപ്പോൾ നീ സമ്പൂര്‍ണ്ണനല്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു, പക്ഷെ ഞാന്‍ ഇപ്പോൾ നിന്നെ കൂടുതൽ കൂടുതൽ എന്‍്റെ ജീവന നെക്കാൾ സ്നേഹിക്കുന്നു.
229 പറയാതെ പറയുമ്പോൾ അറിയാത്ത അറിയുന്നു നിന്‍ മനസ്സും മൗനം വാചലം ആവുമ്പോഴും ഉള്ളു പിടയുന്ന നിന്‍ നൊമ്പരം.
230 എന്‍ ഹൃദയത്തെയും ശൂന്യംമാകുന്നു ദേവി നീ എന്നില്ലോ ഞാന്‍ നിന്നിലോ നിറഞ്ഞു നിൽക്കുന്നത് എന്ന് അറിയാതെ ഏകാന്തമാം ഇരുൾ നിറഞ്ഞ പ്രകൃതിയില്ലേക്ക് ഞാന്‍ എന്നെ തന്നെ മറക്കുവാന്‍ ഉള്ള യാത്രയിൽ ആണ് വൈരാഗ്യഭാവത്തിന് പൂര്‍ണ്ണത നൽക്കുവാന്‍.
231 നീ നിനച്ചാൽ ഒരു ചിരി കൊണ്ടെന്റെ മുഖ പ്രസാധത്തിൽ ചായങ്ങൾ പൂശാം ഒരു നാളും ബാക്കി വെക്കാതെയെന്റെയീ ഹൃദയത്തിൽ ഒരു മഴയായി പെയ്തിറങ്ങാം.
232 ശുഷ്‌ക്കിച്ച നാമ്പുകൾ പൊട്ടിമുളച്ചയീ തരിശിടങ്ങളിൽ നിന്റെ വരവിനാൽ ഇനിയൊരു വസന്തം ബാക്കിയുണ്ടെങ്കിൽ വേദന കൂട്ടി ഞാന്‍ കാത്തു നിൽക്കുന്നു.
233 നിന്റെ സ്നേഹമായി പെയ്യും മഴ രുചിക്കാന്‍ വരവുകൾക്കിടയിൽ ഒരു ഇടവേളയിനിയും വിധിയായി ബാക്കിയുണ്ടേൽ ഈ വരവിൽ എനിക്ക് ഒടുങ്ങി അലിയുവാന്‍ നിന്റെ മാറിന്റെ ചൂട് പകര്‍ന്നു വരം.
234 നൽകുക വസന്തത്തിന്റെ അന്ത്യത്തിൽ വിടപറയും മുന്നേ എനിക്കായി ഒരിക്കൽകൂടി പെയ്യുമെന്ന് ചാരമായി ഒടുങ്ങിയ എന്റെ ദേഹാംശങ്ങളെ നിന്നിൽ അലിയിച്ചു കൂടെ നിര്‍ത്താന്‍.
235 നമുക്കിടയിൽ ചില സമയങ്ങളിൽ വന്നുചേരുന്ന പരിഭവ പിണക്കങ്ങളേതും അലിഞ്ഞില്ലാതാകാന്‍ നിന്റെ നെഞ്ചോട് ഇങ്ങനെ ചേര്‍ന്ന്‌ നിൽക്കണം നിന്റെ മൂക്കിന്റെ തുമ്പത്ത് വരുന്ന ദേഷ്യം കണ്ടുകൊണ്ട് എനിക്ക് നിന്നോട് വഴക്ക് കൂടണംവഴക്കിന്റെ അവസാനം കരച്ചിലിന്റെ.
236 വക്കത്തു എത്തുന്ന എന്നെ നീ മാറോട് ചേര്‍ത്തു അപ്പോൾ ആശ്വസിപ്പിക്കും, ആ സുന്ദര വിരലുകൾ കൊണ്ടു എന്നെ പതിയെ തലോടി എന്റെ മുടിയിഴകളിൽ പതിയെ നിന്റെ വിരലുകൾ ഒളിപ്പിച്ചു.
237 അപ്പോൾ നിന്റെ ആ കണ്ണുകളിലെ തിളക്കം ഇങ്ങനെ കണ്ടു കൊണ്ട് നിന്റെ കവിളുകളിലൂടെ അധരങ്ങളിൽ നിറയുന്ന ആ പുഞ്ചിരി, എനിക്ക് ഇങ്ങനെ കാണണം.
238 ഞാന്‍ നീയുമായി പിണങ്ങി ഇരിക്കുമ്പോൾ നീ പതിയെ എന്റെ അടുത്തു വന്ന്‌ നീ എന്റെതല്ലേ ചെക്കാ എന്ന് പറഞ്ഞു എന്നെ.
239 നിന്റെ മാറോട് ചേര്‍ത്ത് എന്റെ നെറുകയിൽ തലോടി തിരുനെറ്റിയിൽ സ്നേഹത്തോടെ മൃദു ചുംബനം നല്കി അങ്ങനെ അങ്ങനെ പറഞ്ഞു തീരാത്ത എത്ര എത്ര മോഹങ്ങൾ ഇനിയും എനിക്ക് ബാക്കിയുണ്ടെന്നോ.
240 എനിക്ക് നിന്നോടുള്ള സ്നേഹംപോലെ എന്റെ മോഹങ്ങള്‍ക്കും ഒരിക്കലും അവസാനമില്ല കാരണം എന്റെ മോഹങ്ങളാണ് എന്റെ പ്രണയത്തിന്റെ കുഞ്ഞുങ്ങള്‍ അവയില്ലാതെ ഞാനുണ്ടോ.
241 എവിടെയാണോ സ്നേഹം ഉള്ളത് അവിടെ നല്ലൊരു ജീവിതമുണ്ട് സ്നേഹം, പ്രണയം നമ്മുടെ യാത്രകളെ മനോഹരവും മൂല്യവത്താക്കുന്നു.
242 ആദ്യ കാഴ്ച്ചയിൽ, എന്‍്റെ അവസാന കാഴ്ച്ചയിൽ, എന്നേന്നെക്കുമായി, എന്നും കാണുന്ന പ്രണയവും സ്നേഹവും ആയിരുന്നു, അവൾ.
243 വെള്ളം സുര്യ നാൽ മാത്രം ഇങ്ങനെ പ്രകാശിക്കുന്നു നിങ്ങളാണെന്‍്റെ പ്രിയപ്പെട്ട സൂര്യന്‍.
244 ഞങ്ങൾ പരസ്പരം പ്രണയിക്കുന്നു കാരണം സ്നേഹം ഒരു യഥാര്‍ത്ഥ സാഹസിക്കതയാണ്.
245 ഒരു തുലാവര്‍ഷ രാത്രിയിൽ ഞാന്‍ പോലും അറിയാതെ എവിടെനിന്നോ എന്റെ ജീവിതത്തിന്റെ പടികയറി വന്നതാണ് നീ.
246 പരസ്പരം തന്റെ ഇണൈടെ കുറവുകളും നിറവകളും അറിഞ്ഞു സ്നേഹിക്കിണതാണ് യഥാര്‍ത്ഥ സ്നേഹ ബന്ധം തന്റെ ഇണൈടെ തെറ്റുകളെ നിറവുകളായി മാറ്റാന്‍ കഴിയിന്ന സ്നേഹമാണ് യഥാര്‍ത്ഥ സ്നേഹമെന്നു പറയുന്നത്.
247 മഴയും സ്നേഹവും ഒരുപോലെയാണ് ഇതു രണ്ടും നമ്മുടെ ജീവിതത്തിൽ സന്തോഷംതരും എന്നാൽ ഒരു വ്യത്യാസം മാത്രം മഴ നമ്മുടെ ദേഹം നനക്കും സ്നേഹം നമ്മുടെ കണ്ണും.
248 ഇരവിലും പകലിലും ഒരു കുളിര്‍ക്കാറ്റായ് നിന്‍ കൂടെയുള്ളപ്പൊ എന്തിന് നീ തേടുന്നു എന്നെ വാക്കുകളാൽ ഞാനും നീയും പ്രണയിച്ചിട്ടില്ല ഭാവങ്ങളാൽ ഞാനും നീയും അറിയിച്ചിട്ടുമില്ല പക്ഷേ എന്റെയും നിന്റെയും ഹദയങ്ങൾ തമ്മിൽ പ്രണയിച്ചിരുന്നു.
249 ജനിച്ചാൽ സ്നേഹിക്കണമെന്നത് അനിവാര്യമാണ് അത് ആരോടെങ്കിലും ആവാം എന്നതിൽ നിന്ന് മാറി സ്നേഹിക്കേണ്ടവരെ സ്നേഹിക്കുമ്പോഴാണ് സ്നേഹം എന്ന വാക്കും, ആശയവും ശെരിക്കും പൂര്‍ണതയിലേക് എത്തുന്നത്.
250 ടീച്ചര്‍ ക്ലാസെടുക്കുന്നതിനിടയിലെ സംശയം പോലെയാക്കുന്നുണ്ട് നമ്മുടെ പ്രണയം, പറഞ്ഞാൽ എന്തു വിച്ചാരിക്കും എന്നു കരുതി പ്രകടിപ്പിക്കാതെ വച്ച്.
251 നാടന്‍ പെൺകനീയെ, നിന്നിലെ സങ്കടവും വേവലാതിയും മറച്ചു വക്കാനുള്ള മറയാണ്, നിന്റെയി കുറുമ്പ് നീയെന്നില്ലേക്ക് പ്രകാശം ചൊരിയുന്ന വിസമയം ആണ് പെണ്ണെ.
252 എന്തിനോടും വഴക്ക് പിടിക്കുകയും, തല്ലിടുകയും ചെയ്യുന്ന, ആ കുട്ടി കുറുമ്പിയെ എനിക്ക് ജീവനാണ് നിന്നെ നീ ആയി മാറ്റുന്ന ആ പ്രതിഭാസത്തെ ഞാന്‍ പ്രണയിക്കുന്നു ആ വിശേഷണത്തിൽ ആണ്, നീയെന്നും എനിക്ക് പ്രിയം, നിന്നകായ്.
253 നിന്‍്റെ ഹൃദയത്തിന്‍്റെ ഒരു പകുതി മറ്റൊരാൾക്ക് നൽകുന്നതിനേക്കാൾ എറ്റവും നല്ലത്, നിന്‍്റെ ആത്മാവിന്‍്റെ പകുതി നൽക്കുന്നതാണ്, കാരണം ആത്മാവ് അനശ്വരമാണ്.
254 ചില ആത്മാകൾ കണ്ടുമുട്ടിയ സമയം തന്നെ പരസ്പരം ഹൃദയങ്ങൾ മനസ്സിലാക്കുന്നു.
255 ഞാന്‍ നിന്‍്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ, നിന്നിൽ എന്‍്റെ ആത്മാവിന്‍്റെ കണ്ണാടി കാണുന്നു.
256 നമ്മുടെ സ്നേഹം കടലിനേക്കാൾ ആഴവും പര്‍വതങ്ങളേക്കാൾ ഉയര്‍ന്നതുമാണ് നമ്മൾ പരസ്പരം പരിപാലിക്കുന്നിടത്തോളം.
257 സൂര്യപ്രകാശമേൽക്കാതെ ഒരു പൂവിന് വിട്ടരാന്‍ കഴിയില്ല, പുരുഷന് സ്നേഹമില്ലാതെ ജീവിക്കാന്‍ ഒരുക്കലും കഴിയില്ല.
258 നാം രണ്ടല്ല ഒന്നാണ് എന്ന് പറഞ്ഞാണവര്‍ പ്രണയം തുടങ്ങിയത് തങ്ങൾക്ക് ഒരേ മനസ്സാണ് എല്ലാ കാര്യത്തിലും എന്ന് പരസ്പരം തെളിയിക്കാനുള്ള വ്യഗ്രതയിൽ ‘പ്രണയിക്കാനവര്‍ മറന്നു അവസാനം തങ്ങൾക്ക് തങ്ങളെ തന്നെ നഷ്ടമാകുമെന്ന മനസ്സിലായപ്പോൾ അവര്‍ ഏറ്റു പറഞ്ഞു നമ്മളൊരി.
259 ക്കലും ഒരേ മനസ്സാവില്ല വിരുദ്ധ ദ്രുവങ്ങളിലുള്ള രണ്ട് പേരാണ് എന്ന് പിരിയാം എന്നവര്‍ തീരുമാനിച്ചു സ്വപ്നങ്ങൾ തിരിച്ചകാന്‍ തുടങ്ങി പക്ഷേ ആ യാഥാര്‍ത്ഥ്യം ഉൾക്കൊണ്ട നിമിഷം മുതൽ അവര്‍ ആദ്യമായി പ്രണയിക്കാന്‍ തുടങ്ങി.
260 തിരയിളക്കം നിലക്കാത്ത ആഴക്കടലാണ് എന്നിലെ പ്രണയം, വര്‍ണ്ണവിധാനങ്ങൾകൊണ്ടലങ്കരിച്ച രാത്രിയാകാശത്തോളം മനോഹരമാണ് എന്റെ കിനാവുകൾ .
261 മതിവരാത്ത ജീവിതാസക്തിയാണ് എന്നിൽ തുടിച്ചുനിൽക്കുന്ന കൊതി നിന്നിലേക്കുള്ള യാത്രമാത്രമാണ് എന്നിലെ മോഹം അടിഞ്ഞുകൂടുന്നതായിരം വിഭാവങ്ങളാകിലും മുത്തും പവിഴവും പരിശുദ്ധമാക്കി വെക്കുന്ന ആഴക്കടൽ.
262 പോലെയാണിന്നു മനസ്സ് അത്ഭുതങ്ങളുടെ ആകാശം നിറച്ചുവെച്ച ആഴക്കടൽപോലെ തുടിക്കുന്നുണ്ടെന്റെ ഹൃദയം കണ്ണടച്ചുപോകുന്നൊരു വഴിയാത്രക്കാരി മാത്രമാണോ ഇന്ന് നീ.
263 മഴയിൽ പീലി വിടര്‍ത്തിയാടിയ മയിലിനെ പോലെ, കരിയിലയെ പ്രണയിച്ച് മഴയിൽ കുതിര്‍ന്നുപോയ മൺകട്ടയെ പോലെ ജീവിതത്തിലെ ഓരോ സന്തോഷവും സങ്കടവും നീ എനിക്ക് തന്നു.
264 ഇനി കാത്തിരിപ്പാണ് വിധി എന്ന ഇനിയും തീരാത്ത പുസ്തകത്തിലെ എന്റെ കഥാപാത്രത്തിനായി.
265 ചില സമയത്ത് പ്രിയപ്പെട്ടവര്‍ക്ക് മുന്നിൽ കള്ളം പറയേണ്ടി വരും നമ്മൾ പറഞ്ഞത് കള്ളം ആണെന്ന് അവര്‍ക്കും അറിയാം നമ്മൾ കള്ളം പറഞ്ഞാൽ അവര്‍ക്ക് മനസ്സിലാവും എന്ന് നമുക്കും അറിയാം എന്നാലും നമ്മുടെ ഒരു സമാദാനത്തിന്.
266 ചിന്തയുടെ ഭ്രമണപദത്തിൽ ആഞ്ഞു വീശുന്ന കാറ്റ് ഉള്ളിലുള്ള ആശയങ്ങളെ കൊണ്ടുപോയി ചില കോണുകളിൽ പതിപ്പിക്കൊമ്പോയാണ് തൂലികകളായി പുറത്ത് വരുന്നത്.
267 സ്നേഹിക്കുന്നവരിൽ നിന്നും നമുക്ക് സ്നേഹം തിരിച്ചറിയാന്‍ കഴിയുന്നുണ്ടെങ്കിൽ, സ്നേഹത്തിനെ നാം രുചിച്ചു നോക്കിയിട്ട് ഉണ്ടെങ്കിൽ,സ്നേഹത്തിന് സ്വര്‍ണ്ണത്തേക്കാൾ വിലയുണ്ട്.
268 സ്നേഹം വികാരമാണ് അത് ആഴത്തിൽ ഇറങ്ങിയാൽ പിന്നെ ഹൃദയത്തിൽ നിന്ന് എടുത്തു കളയാന്‍ വളരെയെറെ ബുദ്ധിമുട്ടായിരിക്കും.
269 എല്ലാവര്‍ക്കും ആഴത്തിൽ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയട്ടെ.
270 ഏഷ്യ, ആഫ്രിക്ക, യുറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സമുദ്രാന്തര വാർത്താവിനിമയ കേബിളാണ് സീ-മീ വീ അഥവാ തെക്ക് കിഴക്ക് ഏഷ്യ മധ്യ പൂർവേഷ്യ പടിഞ്ഞാറൻ യൂറോപ്പ്.
271 രണ്ടായിരമാണ്ട് അവസാനത്തോടു കൂടിയാണ് ഇത് പൂർത്തിയായത്. മാർച്ചിലാണ് ഇന്ത്യയിലിത് കമ്മീഷൻ ചെയ്തത്. ഈ സമുദ്രാനന്തര വാർത്താവിനിമയ കേബിളിന്കീ ലോ മീറ്റർ ദൈർഘ്യമുണ്ട്.
272 പോളിഷ് ചിത്രകാരനായ ഹെൻറിക് സീമിറാഡ്‌സ്‌കി വരച്ച -ാം നൂറ്റാണ്ടിലെ ഒരു ചിത്ര പരമ്പരയാണ് ദി സോർഡ് ഡാൻസ് പോളീഷ്. ഡാൻസ് എമങ്സ്റ്റ് ഡാഗേഴ്സ്, ഡാൻസ് എമങ്സ്റ്റ് സോർഡ്സ് എന്നിങ്ങനെയും ഇത് അറിയപ്പെടുന്നു. ഒരു കൂട്ടം സ്ത്രീകൾ സംഗീതം വായിക്കുകയും കുറച്ച് പുരുഷന്മാർ കാണുകയും ചെയ്യുമ്പോൾ വാളുകൾക്കിടയിൽ നൃത്തം ചെയ്യുന്ന ഒരു നഗ്നയായ സ്ത്രീയെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ക്രമീകരണം ഇറ്റാലിയൻ ആണ്, പെയിന്റിംഗ് കൃത്യമായി എന്താണ് ചിത്രീകരിക്കുന്നത് എന്നതിന് നിരവധി വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്.
273 നാല് പതിപ്പുകൾ നിർമ്മിച്ചു. ഓരോന്നിനും അല്പം വ്യത്യസ്തമായ ഘടനയും വർണ്ണ സ്കീമും ഉണ്ട്. കമ്മീഷൻ ചെയ്ത പതിപ്പുകളിലൊന്ന്, മോസ്കോയിലെ ട്രെത്യാക്കോവ് ഗാലറിയിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റൊരു പതിപ്പ് ൽ ലേലത്തിൽ ഡോളറിന് വിറ്റു. ഇത് സീമിറാഡ്സ്കി പെയിന്റിംഗിന്റെ പുതിയ റെക്കോർഡായിരുന്നു. ൽ ഉൻ നൗഫ്രേജ്പൗ ണ്ട് സ്റ്റെർലിംഗിന് വില്ക്കുന്നത് വരെ ഈ റെക്കോർഡ് നിലനിന്നിരുന്നു. എല്ലാം ക്യാൻവാസിൽ ഓയിൽ പെയിന്റ് കൊണ്ട് വരച്ചതാണ്.
274 ഭൂമിയുടെ ഉപരിതലത്തിന് അടിയിലായി ഉരുകിയതോ പാതി ഉരുകിയതോ ആയ അവസ്ഥയിലുള്ള പാറ, താഴ്ന്ന തിളനിലയുള്ള വാതകങ്ങൾ, പരൽ പദാർഥങ്ങൾ, മറ്റു ഖര വസ്തുക്കൾ ഇവയുടെ മിശ്രിതത്തെയാണ് മാഗ്മ അഥവാ ദ്രവശില എന്ന് പറയുന്നത്. ഭൂവൽക്കത്തിനടിയിൽ ശിലാബന്ധിതമായ വലിയ അറകളിൽ കാണപ്പെടുന്ന മാഗ്മ അഗ്നിപർവതങ്ങൾ വഴി പുറത്തേക്കു ചീറ്റപ്പെടുകയോ ഉറച്ച് പ്ലൂട്ടോൺ ശിലകളാവുകയോ ചെയ്യാം. അഗ്നിപർവത വിസ്ഫോടന സമയത്ത് ഇപ്രകാരം പുറത്തു വരുന്ന മാഗ്മയെയാണ് ലാവ അഥവാ ലാവാപ്രവാഹം എന്ന് പറയുന്നത്.
275 ക്ലാസിക്കൽ വാസ്തുവിദ്യയിലെ പഞ്ചക്രമങ്ങളിൽ ഏറ്റവും സരളമായ ക്രമമാണു് ടസ്കൻ ക്രമം. ഡോറിക്, അയോണിക്, കൊർനിൻതിയൻ, കോം പൊസിറ്റ് എന്നിവയാണ് മറ്റു നാലു ക്രമങ്ങൾ. ഘടനയിൽ റോമൻ ഡോറിക് രീതിയുമായി സാമ്യമുണ്ടെങ്കിലും അതിനെ അപേക്ഷിച്ചു വക്ര ഭാഗങ്ങൾ ടസ്കൻ രീതിയിൽ കുറവാണ്. കൂടുതൽ പരന്ന രൂപമായതിനാൽ ഇതിൽ സ്തംഭങ്ങൾ സാധാരണയിൽ കവിഞ്ഞ അകലത്തിലാണ് ഉറപ്പിക്കുന്നത്. ആദ്യകാലങ്ങളിൽ മരമേൽക്കൂരകളെ താങ്ങിനിറുത്താനായിട്ടാണ് ടസ്കൻ രീതിയിലുള്ള സ്തംഭങ്ങൾ ഉപയോഗിച്ചിരുന്നതെന്നാണ് റോമൻ വാസ്തുശില്പിയായ വിട്രുവ്യസ് ബി. സി. അഭിപ്രായപ്പെടുന്നത്. പിന്നീട്, ഗ്രീക്ക്/റോമൻ ക്ഷേത്രങ്ങളിൽ, കൽപ്പണിയുള്ളതും ഘനമേറിയതുമായ എൻടാബ്ലേറ്റർ, താങ്ങി നിറുത്താനും ഇവ പ്രയോജനപ്പെടുത്തിത്തുടങ്ങി. സമചതുര അടിത്തറ, മുകളിലേക്കു കൂർത്തു വരുന്നതും നാളികകളില്ലാത്തതുമായ ഷാഫ്റ്റ്, സരളമായ സ്തംഭശീർഷം, സ്തംഭത്തിന്റെ നാലിലൊന്നു പൊക്കമുള്ള എൻടാബ്ലേറ്റർ എന്നിവയാണ് ടസ്കൻ രീതിയുടെ പ്രധാന സവിശേഷതകൾ. ഏറ്റവും കൂടുതൽ ഘനരൂപമുള്ള ക്രമവും ഇതുതന്നെ. സ്തംഭവും എൻടാബ്ലേച്ചറും ചേർന്നു രൂപപ്പെടുന്ന വടിവൊത്ത സംവിധാനമാണ് ക്രമം. മേൽവാതിൽപ്പടി, ഫ്രീസ്, കോർണിസ് എന്നിവ ചേർന്നതാണ് എൻടാബ്ലേറ്റർ. ക്രമത്തിന്റെ സ്വഭാവവിശേഷം വിളിച്ചോതുന്നത് അതിന്റെ സ്തംഭശീർഷമാണ്. വാസ്തുവിദ്യയിലെ പഞ്ച ക്രമങ്ങളുടെ പട്ടികയിൽ ഏറ്റവും സരളമായ രീതി എന്ന നിലയിൽ ഏറ്റവും താഴെയുള്ള തട്ടിലാണ് വിട്രുവ്യസ് ടസ്കൻ രീതിയെ ഉൾപ്പെടുത്തിയിട്ടുള്ളത്.

Связаться
Выделить
Выделите фрагменты страницы, относящиеся к вашему сообщению
Скрыть сведения
Скрыть всю личную информацию
Отмена